Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവായിക്കാം ഇനി വാനോളം

വായിക്കാം ഇനി വാനോളം

text_fields
bookmark_border
വായിക്കാം ഇനി വാനോളം
cancel
camera_alt30????? ???? ????????????? ???????????????? ?????????????-???????? ???????? ??????? ?????? ?????? ????????? ??????????? ????????????

ദോഹ: വാനോളം വായനയൊരുക്കി 30ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന് ദോഹ എക്സിബിഷന്‍ ആ ൻഡ് കൺവെന്‍ഷന്‍ സെൻററില്‍ പ്രൗഢഗംഭീര തുടക്കം. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ല േ എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകോത്സവം സാംസ്കാരിക-കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി ഉദ്ഘാടനം ചെയ്തു. ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്്ദുല്ല ബിന്‍ സെയ്ദ് അല്‍മഹമൂദ്, വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്്ദുല്‍വാഹിദ് അല്‍ഹമ്മാദി, ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി, സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഹസന്‍ ബിന്‍ ലഹ്ദാന്‍ അല്‍ ഹസന്‍ അല്‍മുഹന്നദി, ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി പ്രസിഡൻറ് സലേഹ് ബിന്‍ മുഹമ്മദ് അല്‍നാബിത് തുടങ്ങിയവര്‍ പങ്കെടുത്തു. 31 രാജ്യങ്ങളിലെ 335ൽ അധികം പ്രസാധക സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പുസ്തകങ്ങളുടെ വസന്തമൊരുക്കി 797 പവിലിയനുകളാണ് മേളയിലിടം നേടിയിട്ടുള്ളത്.

അറബ് ലോകത്ത് ആദ്യമായി ബുക്കര്‍ പുരസ്കാരം നേടിയ ജൗഖ അല്‍ഹാരിസി ഉദ്ഘാടന ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു. പുസ്തകോത്സവത്തിലെ പ്രധാനവേദിയില്‍ നടന്ന മുഖാമുഖത്തിലും ചോദ്യോത്തര സെഷനിലും അവര്‍ പങ്കെടുത്തു. ബുക്കര്‍ പ്രൈസിന് അര്‍ഹമായ സയ്യിദാത്തുല്‍ ഖമറിനെ സംബന്ധിച്ചും അവര്‍ വിശദീകരിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് ദോഹ എക്സിബിഷന്‍ ആൻഡ് കൺവെന്‍ഷന്‍ സെൻററിൽ വിവിധങ്ങളായ സെഷനുകളിലായി ചര്‍ച്ച സദസ്സുകളും നടക്കുന്നുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള പരിപാടികളും തുടരുന്നു. ഇന്ത്യയില്‍നിന്നും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്), ഗുഡ്വേള്‍ഡ് എന്നിവയുടെ പവിലിയനുകളുണ്ട്. അറബിക് പുസ്തകങ്ങൾക്കായി 228 പ്രസാധക സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത്ക 559 പവിലിയനുകളാണ് നഗരിയിലുള്ളത്. 35 വിദേശ പ്രസാധകർ 91 വിദേശപവിലിയനുകളിലായും മേളയിൽ വായനയുടെ പുതിയ ലോകം തീർക്കും. ബാലസാഹിത്യ പുസ്തകങ്ങളുമായി 72 പ്രസാധക സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story