Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭക്ഷ്യസുരക്ഷാ സൂചിക;...

ഭക്ഷ്യസുരക്ഷാ സൂചിക; അറബ് ലോകത്ത് വീണ്ടും ഖത്തറിെൻറ അജയ്യത

text_fields
bookmark_border
ഭക്ഷ്യസുരക്ഷാ സൂചിക; അറബ് ലോകത്ത് വീണ്ടും ഖത്തറിെൻറ അജയ്യത
cancel
camera_alt???????, ????????? ????????? ??????? ??????????? ???????????? ????????????????????? ???????????? ????????? ??????????? (??.???.??) ????? ?????????? ???????? ????????????????? ????????????? ????? ??. ????????? ???? ?????? ??????????????? ???????????????? ??????????????????????

ദോഹ: ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ അറബ് ലോകത്ത് ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി. ആഗോള തലത്തിൽ ഒമ്പത് സ്ഥാനങ്ങൾ ഉയർന്ന് 13ാം സ്ഥാനത്തേക്ക് കുതിച്ചതും രാജ്യത്തിന് വലിയ നേട ്ടമായി. ഖത്തർ ന്യൂസ് ഏജൻസി (ക്യു.എൻ.എ) റിപ്പോർട്ട് ചെയ്തു. 2019 ഡിസംബറിൽ പുറത്തിറക്കിയ സൂ ചികയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഭക്ഷ്യ, ഭേക്ഷ്യാൽപന്ന മേഖലയിൽ ഖത്തർ വിട്ടുവീഴ്ചയില്ലാതെ തുടരുന്ന ജാഗ്രതക്കും കരുതലിനും ആഗോളതലത്തിൽ അംഗീകാരം നൽകിയിരിക്കുന്നതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭക്ഷണം വാങ്ങാനുള്ള ഉപഭോക്താവി‍െൻറ കഴിവ്, ഭക്ഷണ ലഭ്യത, ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും തുടങ്ങിയ ഉപ സൂചികകളും പരിഗണിച്ചാണ് ശ്രദ്ധേയമായ നേട്ടത്തിന് ഖത്തറിനെ തെരഞ്ഞെടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2018 ൽ ഖത്തർ ആഗോളതലത്തിൽ 22ാം സ്ഥാനത്തായിരുന്നു. ഭക്ഷ്യസുരക്ഷ പരിപോഷിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ആരംഭിച്ച പദ്ധതികളാണ് നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ (എം.എം.ഇ) കൃഷി ഫിഷറീസ് വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മന്ത്രാലയം പദ്ധതി വഴി പച്ചക്കറികൾ, കന്നുകാലികൾ, മത്സ്യങ്ങൾ എന്നിവയുടെ ഉൽപാദനത്തിലും വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഭക്ഷ്യസുരക്ഷാ രംഗത്ത് ഖത്തറിന് ഉയർന്ന സ്ഥാനത്ത് എത്തുന്നതിന് ഇതും കാരണമായി. പ്രാദേശിക പച്ചക്കറികളുടെ ഉൽപാദനം 55,000 ടണ്ണിൽ നിന്ന് 74,000 ടണ്ണായി ഉയർന്നു. പ്രാദേശിക പച്ചക്കറികളിലെ സ്വയംപര്യാപ്തതയുടെ ശതമാനം 27 ശതമാനമായും വർധിച്ചിട്ടുണ്ട്.

രാജ്യത്തെ ഇൗത്തപഴം ഉൽപാദനം 2017ൽ ഏകദേശം 28,000 ടണ്ണായിരുന്നു. 2019ൽ ഏകദേശം 29,500 ടണ്ണായി ഉയർന്നിട്ടുണ്ട്. ഇൗത്തപ്പഴ ഉൽപാദനത്തിൽ 86 ശതമാനം സ്വയംപര്യാപ്ത കൈവരിക്കാനും സാധിച്ചു. അതുപോലെ, പാൽ ഉൽപാദനത്തിലാണ് മികച്ച നേട്ടം കൊയ്തിരിക്കുന്നത്. 106 ശതമാനം സ്വയംപര്യാപ്തയാണ് ഇൗ മേഖലയിൽ രാജ്യം കൈവരിച്ചിരിക്കുന്നത്. മാത്രമല്ല, ചിക്കൻ ഉൽപാദനത്തിൽ ഗണ്യമായ കുതിച്ചുചാട്ടം നേടാൻ ഖത്തറിന് കഴിഞ്ഞു. 2017ലെ 11,000 ടണ്ണിൽനിന്ന് കോഴികളുടെ ഉൽപാദനം വളർന്ന് 28,000 ടൺ ഉൽപാദനത്തിലെത്തി. ഖത്തരി വിപണിയിലെ ഉപഭോഗത്തിെൻറ 124 ശതമാനത്തിലധികം വരുമിത്. മുട്ട ഉൽപാദനം 2017 ൽ ഏകദേശം 4,000 ടണ്ണിൽനിന്ന് 9,000 ടണ്ണായി വളർന്നു. ചുവന്ന മാംസ ഉൽപദാനവും വലിയ നേട്ടം തന്നെ കൈവരിച്ചുകഴിഞ്ഞു. 2017 ൽ ഏകദേശം 8,000 ടണ്ണായിരുന്ന മാംസോൽപാദനം 10,000 ടണ്ണിലെത്തി. 18 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാനും സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story