പ്രഥമ ഖത്തർ ട്രാവൽ മാർട്ട് നവംബറിൽ
text_fieldsദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥ ാനിയുടെ രക്ഷാധികാരിത്വത്തിൽ പ്രഥമ ക്യു.ടി.എം (ഖത്തർ ട്രാവൽ മാർട്ട്) ഈ വർഷം നവംബറി ൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കും. ഖത്തറിെൻറ യാത്രാ, വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിനോദസഞ്ചാര ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിക്ഷേപ, വ്യാപാര അവസരങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ക്യു. ടി.എം 2020 ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസ്കവർ പീപ്ൾ, പ്ലേസ് ആൻഡ് കൾചർ എന്ന പ്രമേയത്തിലൂന്നിയാണ് പ്രഥമ ക്യു.ടി.എം നടക്കുക. ഖത്തറിെൻറ സാമ്പത്തിക മേഖലയുടെ വികാസത്തിൽ ടൂറിസം മേഖലയുടെ പങ്ക് മുന്നിൽ കണ്ടാണ് ക്യു.ടി.എമ്മിന് തുടക്കം കുറിക്കുന്നത്. സൗജന്യ നിരക്കിൽ വിസ ഫ്രീ എൻട്രി അടക്കമുള്ള ആനുകൂല്യങ്ങളും സേവനങ്ങളുമാണ്
രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കായി ഖത്തർ മുന്നോട്ട് വെക്കുന്നത്. ലോക വിനോദസഞ്ചാര സംഘടനയുടെ റിപ്പോർട്ട് പ്രകാരം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച തുറന്ന രാജ്യമായി ഖത്തറിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഖത്തറിന് എട്ടാം സ്ഥാനവുമുണ്ട്. ലോക നഗരങ്ങൾക്കിടയിൽ വിനോദസഞ്ചാരമേഖലയിൽ കുതിപ്പ് തുടരുന്ന ഖത്തർ, അടുത്ത അഞ്ചുവർഷങ്ങൾക്കുള്ളിൽ ലോക വിനോദ സഞ്ചാരഭൂപടത്തിലെ നിർണായക സാന്നിധ്യമായി അടയാളപ്പെടുത്തപ്പെടുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. 2023ഓടെ 5.6 ദശലക്ഷം വിനോദസഞ്ചാരികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.