Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുരസ്കാര...

പുരസ്കാര നിറവിൽ വീണ്ടും ഹമദ് വിമാനത്താവളം

text_fields
bookmark_border
പുരസ്കാര നിറവിൽ വീണ്ടും  ഹമദ് വിമാനത്താവളം
cancel
camera_alt??????? ?????????????????

ദോഹ: ഹമദ് രാജ്യാന്തരവിമാനത്താവളത്തിന് വീണ്ടും അംഗീകാരം. 16ാമത് വാര്‍ഷിക ഗ്ലോബല്‍ ട്രാവലര്‍ റീഡര്‍ സര്‍വേ അവാര്‍ഡ്സില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായാണ് ഹമദ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ അംഗീകാരം ഹമദിന് ലഭിക്കുന്നത്. ലോസ് ആഞ്ജലസിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തൊട്ടാകെയുള്ള വിമാനത്താവളങ്ങളുടെ പ്രകടനവും മികവും ഉപഭോക്തൃ സേവനവും കണക്കിലെടുത്താണ് പുരസ്കാരങ്ങള്‍ നിശ്ചയിക്കുന്നത്.

ലോകത്തെ മികച്ച വിമാനത്താവളങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ചുരുക്കപ്പട്ടകയിലും ഹമദ് രാജ്യാന്തര വിമാനത്താവളം (എച്ച്.ഐ.എ) ഇടംനേടിയിരുന്നു. 2020 സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്സിനായുള്ള പട്ടികയിലാണ് ഹമദിനെയും തിരഞ്ഞെടുത്തത്. 2019ലെ സ്കൈട്രാക്സ് അവാര്‍ഡില്‍ ഹമദ് വിമാനത്താവളം നാലാം സ്ഥാനം നേടിയിരുന്നു. അടുത്തവര്‍ഷം ഏപ്രില്‍ രണ്ടിനാണ് ഈ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. 2014ലെ 75ാം സ്ഥാനത്തുനിന്നാണ് ആദ്യ 10ലേക്ക് ഹമദ് ഇടംപിടിച്ചത്. 2015ല്‍ 22ാം സ്ഥാനവും 2016ല്‍ 10ാം സ്ഥാനവുമായിരുന്നു. 2017ല്‍ ആറാംസ്ഥാനത്തായിരുന്നുവെങ്കില്‍ 2018ല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതായി. വിമാനത്താവള വ്യവസായത്തിലെ ഏറ്റവും ബഹുമാന്യതയും സ്വീകാര്യതയുമുള്ള പുരസ്കാരമാണ് സ്കൈട്രാക്സ്. വാര്‍ഷിക ആഗോള എയര്‍പോര്‍ട്ട് ഉപഭോക്തൃ സംതൃപ്ത സര്‍വേയിലൂടെ യാത്രക്കാരുടെ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്.

ലോകത്തിലെ മുന്‍നിര വ്യോമയാന കേന്ദ്രമായി ഹമദ് മാറുകയാണ്. പഞ്ചനക്ഷത്ര പദവിയും ഹമദിന് ലഭിച്ചിരുന്നു. ആഗമനം, നിര്‍ഗമനം, ട്രാന്‍സിറ്റ് എന്നിവയും വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, സുരക്ഷ, ഇമിഗ്രേഷന്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷ്യ, ശീതള പാനീയ സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ഉന്നത നിലവാരത്തിലാണ് ഹമദ്. രാജ്യാന്തര പുരസ്കാരങ്ങള്‍ ഇടക്കിടെ നേടുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എൻജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യവും അനുഭവവുമാണ് ഹമദ് നൽകുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും ഉന്നതനിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ എച്ച്.ഐ.എയുടെ വിജയമാണ് പുരസ്കാരങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story