അന്നംനൽകുന്ന നാടിന് മലയാളിയുടെ ഗാനോപഹാരം
text_fieldsദോഹ: ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരെ സ്നേഹത്താൽ ചേർത്തുപിടിക്കുന്ന ഖത്തറിനായി മലയാളിയുടെ അറബിഗാനോപഹാരം. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘അഹ്ലൻ ഖത്തർ’ ഇതിനകം സ്വദേശികളും വിദേശികളും ഏറ്റെടുത്തുകഴിഞ്ഞു. ‘അഹ്ലൻ’ എന്നാൽ സ്വാഗതം എന്നർഥം. ‘ഖത്തറിലേക്ക് സ്വാഗതം’ എന്ന് പേര് മലയാളീകരിക്കാം. ഏതൊരാൾക്കും ഖത്തറിലേക്ക് വരാൻ കൊതിയാകുന്നതരത്തിൽ മനോഹരമായാണ് ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്നര മിനിറ്റ് ൈദർഘ്യമുള്ള ആൽബത്തിൽ യുംന അജിനാണ് അറബിഗാനം ആലപിക്കുന്നത്. കോർണിഷ്, നാഷനൽ മ്യൂസിയം, സൂഖ് വാഖിഫ്, ഇസ്ലാമിക് മ്യൂസിയം തുടങ്ങി ഖത്തറിെൻറ അഭിമാനസ്ഥാപനങ്ങളും സ്ഥലങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാദിഖ് പന്തല്ലൂരിേൻറതാണ് സംഗീതം.
ആശയാവിഷ്കാരം ഫൈറോസ് എം.പിയുടേതാണ്. ‘അഫ്ദി ബിലാദീ, അഫ്ദീ ഹിമാഈ, അഫ്ദീ ഫിഖാരീ, അഫ് ദീ കുല്ലാ...’ എന്ന് തുടങ്ങുന്ന ഗാനമെഴുതിയിരിക്കുന്നത് ഗഫൂർ കൊലത്തൂർ. ഷാലി ക്രിയേഷൻസ് ൈപ്രവറ്റ് ലിമിറ്റഡ് ബാനറിൽ ഇംതിയാസ് പുറത്തീലാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.
കണ്ണൂർ പുറത്തീൽ സ്വദേശിയാണ്. ഓർക്കസ്ട്ര ആൻറണി. അൽസമാൻ എക്സ്ചേഞ്ചാണ് പ്രായോജകർ. സമകാലിക സംഭവ വികാസങ്ങൾ ഉൾപ്പെടുത്തി ‘രക്തം സാക്ഷി’, ‘തണൽ’ എന്നീ മലയാളം ആൽബം മുമ്പ് ഇംതിയാസ് തയാറാക്കിയിട്ടുണ്ട്. 2017ലെ ഖത്തർ ദേശീയ ദിനത്തിെൻറ ആശംസാഗാനവും ഒരുക്കിയിരുന്നു. ഭാര്യ: ഷാനിബ. മക്കൾ: ആലിയ പർവീൻ, ആസിം യസീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.