Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പിന്...

ലോകകപ്പിന് സുരക്ഷയൊരുക്കാൻ അന്താരാഷ്ട്ര പൊലീസ് ഏകോപനകേന്ദ്രം

text_fields
bookmark_border
ലോകകപ്പിന് സുരക്ഷയൊരുക്കാൻ അന്താരാഷ്ട്ര പൊലീസ് ഏകോപനകേന്ദ്രം
cancel
camera_alt????????? ?????????????? ??????????? ????????????????? ???????? ???????????????????

ദോഹ: 2022 ഫിഫ ലോകകപ്പിന് ഉന്നത സുരക്ഷ ഏര്‍പ്പെടുത്തുന്നതിെൻറ ഭാഗമായി ദോഹയില്‍ അന്താരാഷ്ട്ര പൊലീസ് ഏകോപനകേന്ദ്രം തുടങ്ങി. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ സുരക്ഷാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ഓപറേറ്റിങ് സമ്പ്രദായമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.സമർഥരായ ഖത്തരി ഉദ്യോഗസ്ഥര്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പുമായി ബന്ധപ്പെട്ടാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ഇൻറര്‍നാഷനല്‍ പൊലീസും ഖത്തറും പരസ്പരമുള്ള വിനിമയത്തോടെയാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഫിഫ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലെ പൊലീസ് വിഭാഗത്തിൽ നിന്നുള്ള ഏതാനും പ്രതിനിധികളും ഖത്തരി പൊലീസ് ഓഫിസര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇൻറര്‍പോളിെൻറ സഹായം കൂടി സെൻററിനുണ്ട്.

സുരക്ഷ കമ്മിറ്റിക്കു കീഴില്‍ വിവിധ വകുപ്പുകളായി തിരിഞ്ഞാണ് ഒരുകൂട്ടം യുവ കേഡര്‍മാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതെന്ന് സെൻററിെൻറ അസിസ്റ്റൻറ് കമാൻറര്‍ ഫസ്റ്റ് ലഫ്റ്റനൻറ് ഹമദ് അല്‍ നാസര്‍ പറഞ്ഞു. ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്ന ബ്രസീല്‍, ഫ്രാന്‍സ്, മെക്സികോ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ സംയുക്ത പ്രവര്‍ത്തനത്തിെൻറ മികവ് തിരിച്ചറിയുകയും ആവശ്യമായ നടപടിക്രമങ്ങള്‍ നിര്‍വഹിക്കുകയുമാണ് ക്ലബ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് ചെയ്യുന്നത്. ടീമുകള്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കളിയാരാധകരെ നിരീക്ഷിക്കാനും അവരെ നിയന്ത്രിക്കാനും ഈ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസിെൻറ സഹായമാണ് ലഭിക്കുന്നത്. കായിക മത്സരത്തിെൻറ ആത്മാവ് നശിപ്പിക്കുന്ന വിധത്തില്‍ പെരുമാറുകയോ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ, രാഷ്ട്രീയമോ സാമൂഹികമോ മതപരമോ ആയ വിദ്വേഷം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി കൈകാര്യം ചെയ്യാനാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസിെൻറ സഹായം തേടുന്നത്.

ഗാലറികളില്‍നിന്നും ഫാന്‍ സോണില്‍നിന്നുമുള്ള കാമറകള്‍ വഴി നിരീക്ഷണം നടത്തുകയും ഓപറേഷന്‍ സെൻററില്‍ വിവരങ്ങള്‍ നേരിട്ടെത്തുകയും ചെയ്യും. വിവരങ്ങളും നിരീക്ഷണങ്ങളും വിശകലനം ചെയ്യുകയും ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.സെൻററിലെ വിവിധ യൂനിറ്റുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ലോജിസ്റ്റിക് സപ്പോര്‍ട്ട് യൂനിറ്റ്, ഇൻറര്‍പോള്‍ യൂനിറ്റ്, ഇന്‍ഫര്‍മേഷന്‍ യൂനിറ്റ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് യൂനിറ്റ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശങ്ങളില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ രാജ്യങ്ങളിലെ വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആരാധകരുടെ പട്ടിക തയാറാക്കും. വിമാനത്താവളത്തിലെ ഇവരുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിവരങ്ങള്‍ കൈമാറും. ഫാന്‍ സോണ്‍ പ്രദേശം പോലും ചെറിയ രീതിയിലുള്ള ഓപറേറ്റിങ് മുറിയായിരിക്കും. ഫാന്‍ സോണില്‍ എത്തുന്നവര്‍ക്ക് ബിഗ്സ്ക്രീനിലൂടെ കളി കാണാനും തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിക്കാവുന്നതുമാണ്.

അന്താരാഷ്ട്ര പൊലീസ് ഏകോപന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ബ്രസീലിയന്‍ പൊലീസില്‍ നിന്നും എത്തിയ ബ്രൂണോ അല്‍ബുക്കര്‍ക്ക് ബ്രസീൽ ഫുട്ബാള്‍ ആരാധകരുടെ രീതികള്‍ മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തറില്‍ ഏര്‍പ്പെടുത്തിയ സാങ്കേതിക സൗകര്യങ്ങളെ കുറിച്ച് സംതൃപ്തി അറിയിച്ച അദ്ദേഹം ബ്രസീല്‍ ലോകകപ്പിലെ സൗകര്യങ്ങളില്‍ നിന്നും എത്രയോ ഉയരത്തിലാണ് ഖത്തറിലേതെന്നും പറഞ്ഞു. ബ്രസീലില്‍ നിന്നുമെത്തുന്ന കളിയാരാധകരിൽ ഭൂരിപക്ഷത്തിനും ഫുട്ബാളാണ് പ്രധാന പരിഗണന. പ്രശ്നങ്ങളുണ്ടാക്കുക അവരുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മെക്സികോയില്‍നിന്നുള്ള ആരാധകർ ആതിഥേയ രാജ്യത്തിെൻറ പാരമ്പര്യങ്ങളേയും രീതികളേയും ബഹുമാനിക്കുന്നവരാണെന്ന് മെക്സികോ ഫെഡറല്‍ മിനിസ്റ്റീരിയല്‍ പൊലീസിലെ റൊഡ്രിഗസ് പറഞ്ഞു. ദോഹയിലെത്തുന്ന മെക്സിക്കന്‍ ഫുട്ബാള്‍ ആരാധകരെ ബോധവത്കരിക്കുന്നതില്‍ മെക്സികോയിലെ ഖത്തരി എംബസിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഖത്തരി പാരമ്പര്യവും വസ്ത്രധാരണവും പരിചയപ്പെടുത്തുന്നത് നന്നാവുമെന്നും അവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story