Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംരംഭകരായ...

സംരംഭകരായ കുടുംബങ്ങൾക്ക് കൈനിറയെ സമ്മാനം

text_fields
bookmark_border

ദോഹ: വിവിധ ഉൽപന്നങ്ങളുണ്ടാക്കി രാജ്യത്തിെൻറ വികസനപ്രവർത്തനത്തിൽ പങ്കാളികളാകുന്ന കുടുംബങ്ങളെ ആറ് ലക്ഷം റിയാലിെൻറ സമ്മാനങ്ങൾ കാത്തിരിക്കുന്നു. ഉൽപാദനക്ഷമമായ കുടുംബങ്ങളെ പ്രചോദിപ്പിക്കാന്‍ ഭരണനിര്‍വഹണ തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയമാണ് ഖത്തര്‍ ചാരിറ്റിയുമായി ചേര്‍ന്ന് ആറ് ലക്ഷം റിയാലിെൻറ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഭരണനിര്‍വഹണ മന്ത്രാലയവും ഖത്തര്‍ ചാരിറ്റിയും സഹകരണ കരാറില്‍ ഒപ്പുവെച്ചു. നാളെ മുതല്‍ 17 വരെ കതാറയില്‍ നടക്കുന്ന അസ്വാക്ക് പ്രദര്‍ശനത്തില്‍ 76 ഉൽപാദക കുടുംബങ്ങളാണ് പങ്കെടുക്കുന്നത്. ഉൽപാദനരംഗത്തുള്ള 1490 കുടുംബങ്ങളിലെ 33 പേരാണ് മത്സര രംഗത്തുള്ളത്. മികച്ച ഉൽപാദക കുടുംബത്തിനും മികച്ച ഉൽപന്നത്തിനുമായി രണ്ടു വിഭാഗങ്ങളിലായാണ് ആറ് ലക്ഷം റിയാല്‍ വിതരണംചെയ്യുക. ഓരോ വിഭാഗത്തിലും മൂന്ന് ജേതാക്കളെയാണ് തെരഞ്ഞെടുക്കുക.

സമ്മാനവിഭാഗങ്ങളിലേക്ക് 33 കുടുംബങ്ങളാണ് മത്സരിക്കുന്നത്. വിവിധ രംഗങ്ങളിലുള്ള പ്രഗല്ഭരടങ്ങുന്ന വിദഗ്ധ ജൂറിയാണ് മത്സരരംഗത്തുള്ള ഉൽപന്നങ്ങളുടെ മൂല്യനിര്‍ണയം നടത്തുക. ഭരണനിര്‍വഹണ തൊഴില്‍ സാമൂഹികസേവന മന്ത്രാലയം, വ്യാപാരി വ്യവസായി മന്ത്രാലയം, ഖത്തര്‍ ചേംബര്‍, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്ക്, ഖത്തര്‍ െഡവലപ്മെൻറ് ബാങ്ക് തുടങ്ങിയവയില്‍നിന്നുള്ള വിദഗ്ധരാണ് ജൂറിയിലുണ്ടാവുക. വിജയികളെ ഞായറാഴ്ചയാണ് പ്രഖ്യാപിക്കുക. അഞ്ചാമത് എഡിഷന്‍ പുരസ്കാരത്തിനും പ്രദര്‍ശനത്തിനും ഖത്തര്‍ നൽകിയ പിന്തുണയില്‍ ഭരണ നിര്‍വഹണ മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ഗാനിം ബിന്‍ മുബാറക്ക് അല്‍കുവാരി നന്ദി രേഖപ്പെടുത്തി.

ഉൽപാദനരംഗത്തുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നൽകാനും അവരുടെ ഉൽപന്നങ്ങള്‍ക്ക് പ്രാദേശിക പ്രദര്‍ശനത്തിലൂടെ കമ്പോളം കണ്ടെത്താനും അതുവഴി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടാനും സഹായിക്കും. കരകൗശലം, പൈതൃക പാരമ്പര്യ ഉൽപന്നങ്ങള്‍ തുടങ്ങിയവയുടെ മാര്‍ക്കറ്റിങ്, പരിശീലനം, സാമ്പത്തിക സാധ്യതകള്‍, വളര്‍ച്ച, അടുത്ത തലമുറയിലേക്കുള്ള കൈമാറ്റം തുടങ്ങിയവക്ക് മന്ത്രാലയത്തിെൻറ പിന്തുണയുണ്ടാകും. ഉൽപാദനരംഗത്തുള്ള 1490 കുടുംബങ്ങളിലെ 33 പേരാണ് മത്സര രംഗത്തുള്ളതെന്ന് മന്ത്രാലയത്തിന് കീഴിലെ കുടുംബകാര്യ വിഭാഗം ഡയറക്ടര്‍ നജാത് അല്‍ അബ്ദുല്ല പറഞ്ഞു. കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാനും തങ്ങളുടെ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനും ഭരണനിര്‍വഹണ മന്ത്രാലയം കാണിക്കുന്ന താൽപര്യത്തെ ഖത്തര്‍ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ കുവാരി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story