Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ് പ്രതിസന്ധി...

ഗൾഫ് പ്രതിസന്ധി മഞ്ഞുരുക്കവുമായി ജി.സി.സി സമ്മേളനം

text_fields
bookmark_border
ഗൾഫ് പ്രതിസന്ധി മഞ്ഞുരുക്കവുമായി ജി.സി.സി സമ്മേളനം
cancel
camera_alt??.???.??? ????????????????? ????????????????? ?????????????????? ????????????????????? ??????????? ????? ??????????? ????? ???????????? ?????? ???????? ?????? ?????? ???????????? ????? ????????? ???????????????????

ദോഹ: സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഇന്നലെ സമാപിച്ച ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) നാൽപതാമത് സമ്മേളനത്തിൽ ഗൾഫ് പ്രതിസന്ധി അയഞ്ഞതിെൻറ നല്ല സൂചനകൾ. ഖത്തറിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പിലേക്ക് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ ദേശീയ ടീമുകളെ അയച്ചതുമുതൽ തുടങ്ങിയ നല്ല സൂചനകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന് ബലം നൽകുന്നതായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായി.

ഉപരോധത്തിന് ശേഷം നടന്ന ജി.സി.സി സമ്മേളനങ്ങളിലൊന്നും കാണാത്ത കാഴ്ചയായിരുന്നു ഇത്. റിയാദ് പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍, മന്ത്രിയും മന്ത്രിമാരുടെ കൗണ്‍സില്‍ അംഗവുമായ ഡോ. മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് റാഷിദ് അല്‍ സയാനി എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ജി. സി.സി സുപ്രിം കൗണ്‍സിലിെൻറ സമാപന സെഷനില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

റിയാദിലെ ദിരിയ കൊട്ടാരത്തിലായിരുന്നു ചര്‍ച്ച. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധി സംഘ തലവന്‍മാര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ജി. സി.സി സുപ്രിം കൗണ്‍സിലിെൻറ ഉദ്ഘാടന സെഷനിലും നേരത്തെ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ജി.സി.സി സമ്മേളനത്തിൽ ഖത്തർ ഉപരോധം അവസാനിപ്പിച്ചു എന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷ നേരത്തേ തന്നെ ഇല്ലായിരുന്നു. എന്നാൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഉപരോധത്തിെൻറ കാര്യത്തിൽ ഖത്തറും ഉപരോധരാജ്യങ്ങൾക്കുമിടയിൽ മുമ്പത്തേതിൽ നിന്ന് ഭിന്നമായ അനുനയ നടപടികളാണ് ഉണ്ടായത്. ഇതാണ് ജി.സി.സി സമ്മേളനത്തിലും കണ്ടത്. മുമ്പത്തേതുപോലെ ഖത്തറിനെതിരായ വികാരം എവിടെനിന്നും ഉയർന്നുകണ്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം ആദ്യമായി സൗദിയിൽ നിന്നും ബഹ്റൈനിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾ ദോഹയിൽ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു.

അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന സൗദിയുടെയും ബഹ്ൈറെൻറയും ദേശീയ ടീമുകളെ വഹിച്ചുള്ള വിമാനങ്ങളായിരുന്നു അവ. രണ്ടര വർഷത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരുവിമാനം സൗദി, ബഹ്റൈൻ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ദോഹയിൽ ഇറങ്ങുന്നത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായി നടത്തുന്ന ചർച്ചകൾ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപരോധം തീരാനായി മുന്നോട്ടുവെച്ച, നടപ്പാക്കാനാകാത്ത 13 ആവശ്യങ്ങളില്‍ ചുറ്റിത്തിരിയുകയല്ല ചർച്ചകളിൽ ചെയ്യുന്നത്. കൂടിയാലോചനകളെല്ലാം അവയില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ചതായും ഉപപ്രധാനമന്ത്രിയെ ഉദ്ധരിച്ച് അല്‍ജസീറ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങളെയെല്ലാം ശരിവെക്കുന്ന കാര്യങ്ങളാണ് ജി.സി.സി സേമേളനത്തിൽ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story