Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ടു മാസത്തിനകം...

രണ്ടു മാസത്തിനകം ബലദ്നക്ക് പുതിയ 50 ഉൽപന്നങ്ങള്‍

text_fields
bookmark_border
രണ്ടു മാസത്തിനകം ബലദ്നക്ക് പുതിയ 50 ഉൽപന്നങ്ങള്‍
cancel
camera_alt????????? ??????????? ?????????????????????????? ??????????????????

ദോഹ: അടുത്ത രണ്ടു മാസത്തിനകം പുതിയ 50 ഉൽപന്നങ്ങള്‍ വിപണിയിലിറക്കുമെന്ന് ഖത്തറിെൻറ സ്വന്തം പാൽകമ്പനിയായ ബലദ്ന അറിയിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ 50 ഉൽപന്നങ്ങള്‍ കൂടി പരിചയപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അമേരിക്കയില്‍ നിന്നും കപ്പല്‍ മാർഗം പശുക്കളെത്തിച്ചേരും. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ബോര്‍ഡ് അംഗം റമീസ് മുഹമ്മദ് റുസിയാന്‍ അല്‍ ഖയാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 18,000 പശുക്കളാണ് ബലദ്നക്കുള്ളത്. രണ്ടുമാസത്തിനകം 2500 പശുക്കള്‍ കൂടി എത്തിച്ചേരും. കമ്പനി വിപുലീകരണത്തിൻെറ ഭാഗമായി ജ്യൂസ് ഉൽപാദനത്തില്‍ മൂന്നിരട്ടി വര്‍ധനയാണ് ഉണ്ടാക്കുന്നത്.

നിലവില്‍ ബലദ്നയുടേതായി 10 വ്യത്യസ്തതരം ചീസാണുള്ളത്. അവ 20ലേറെയാക്കാനാണ് പുതിയ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഈ വര്‍ഷത്തിെൻറ തുടക്കത്തില്‍ ബലദ്നയിൽ 2275 പൈക്കിടാങ്ങളാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ലണ്ടന്‍ െഡയറി ഇൻറർ നാഷനല്‍ ഫാം ലിമിറ്റഡില്‍നിന്ന് ബലദ്നയിലേക്ക് 6000 ഹോൾസ്റ്റയിന്‍ പശുക്കിടാങ്ങളാണ് എത്തിയത്. 2017ലാണ് ഖത്തര്‍ എയർവേസിെൻറ കാര്‍ഗോ വിമാനത്തില്‍ ബുഡാപെസ്റ്റില്‍നിന്ന് ആദ്യമായി പശുക്കള്‍ ബലദ്നയിലേക്ക് എത്തിയത്. ആധുനിക സാങ്കേതിക വിദ്യയാണ് ബലദ്ന ഫാമിലുള്ളത്. ഫാമിനകത്ത് നിയന്ത്രിക്കാനാവുന്ന താപനിലയിലാണ് പശുക്കളെ വളര്‍ത്തുന്നത്. അന്തരീക്ഷ താപനിലയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നത് പശുക്കള്‍ക്ക് ഏറെ സഹായകരമാണ്. ബലദ്നയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി മലേഷ്യയിലെ ഫെല്‍ക്ര ബഹദുമായി ചേര്‍ന്ന് മലേഷ്യയില്‍ െഡയറി ഉൽപാദനത്തിനും ലക്ഷ്യമിടുന്നുണ്ട്.

മലേഷ്യയിലെ പാലുൽപാദനം ഇരട്ടിയാക്കാനാണ് ബലദ്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലേക്കുള്ള പാലും പാൽഉൽപന്നങ്ങളും മുമ്പ് എത്തിയിരുന്നത് അയൽരാജ്യങ്ങളിൽനിന്നായിരുന്നു, പ്രത്യേകിച്ചും സൗദിയിൽനിന്ന്. എന്നാൽ, യു.എ.ഇ, സൗദി, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ ഖത്തറിെനതിരെ ഉപരോധം തുടങ്ങിയതോടെയാണ് ബലദ്ന പാൽ-അനുബന്ധ ഉൽപാദനരംഗത്ത് വൻകുതിച്ചുചാട്ടം നടത്തിയത്. വിദേശത്തുനിന്ന് വിമാനമാർഗം ഉന്നത ഗുണനിലവാരമുള്ള പശുക്കളെ കൊണ്ടുവന്നാണ് രാജ്യത്തിെൻറ പാൽ ആവശ്യകത നിറവേറ്റുന്ന തരത്തിലേക്ക് കമ്പനി വളർന്നത്. ഇപ്പോൾ പാലും പാലുൽപന്നങ്ങളും കയറ്റിയയക്കുന്ന തരത്തിലേക്ക് ബലദ്ന വളർന്നു. ഉപരോധത്തിനു മുമ്പ് 98 ശതമാനം പാലുൽപന്നങ്ങളും ഇറക്കുമതി ചെയ്ത രാജ്യമാണ് സ്വയംപര്യാപ്തത നേടി പാലുൽപന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ബലദ്ന നിലവിൽ അഫ്ഗാനിസ്ഥാനിലേക്ക് പാല്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story