Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീർ–ഉർദുഗാൻ...

അമീർ–ഉർദുഗാൻ കൂടിക്കാഴ്ച: ഏഴ് കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
അമീർ–ഉർദുഗാൻ കൂടിക്കാഴ്ച: ഏഴ് കരാറുകളിൽ ഒപ്പുവെച്ചു
cancel
camera_alt?????? ????? ????? ???? ?????? ??????????????????? ????????? ????????????? ?????? ??????????? ???????????? ????? ?????????????????? ??????? ?????????????? ???????????????????

ദോഹ: ഖത്തർ-തുർക്കി സ്ട്രാറ്റജിക് കമ്മിറ്റിയുടെ അഞ്ചാമത് സെഷെൻറ ഭാഗമായി ദോഹയി ലെത്തിയ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യും കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപ്രധാനമേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതും ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പൊതു പ്രാധാന്യമുള്ള വിഷയങ്ങളും വിശകലനം ചെയ്തു. തുർക്കി പ്രസിഡൻറിനുള്ള ആദരസൂചകമായി അമീർ പ്രത്യേക ഉച്ചഭക്ഷണ വിരുന്നും അമീരി ദീവാനിൽ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളിൽനിന്നുമുള്ള മന്ത്രിമാരും ഖത്തർ ശൂറാ കൗൺസിൽ സ്പീക്കറും അംഗങ്ങളും കൂടിക്കാഴ്ചയിലും വിരുന്നിലും പങ്കെടുത്തു.

സഹകരണ കരാറുകൾ തുർക്കി പ്രസിഡൻറ് ഉർദുഗാെൻറ സന്ദർശനത്തോടനുബന്ധിച്ച് ഖത്തറും തുർക്കിയും ഒപ്പുവെച്ചത് ഏഴ് സഹകരണ കരാറുകൾ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും തുർക്കി പ്രസിഡൻറിെൻറയും സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്. അഞ്ചാമത് ഖത്തർ-തുർക്കി ഹൈ സ്ട്രാറ്റജിക് കമ്മിറ്റിയുടെ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാനും തുർക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കവുസോഗ്ലുവും ഒപ്പുവെച്ചു.സാമ്പത്തികം, നഗരവത്കരണം, വാണിജ്യം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാറുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story