പ്രവാസ വിദ്യാഭ്യാസ മേഖലയിൽ ചരിത്രമായി ദോഹ വിദ്യാർഥി സമ്മേളനം
text_fieldsദോഹ: പ്രവാസ വിദ്യാഭ്യാസ മേഖലയിൽ പുതുചരിത്രം തീർത്ത് ദോഹ വിദ്യാർഥി സമ്മേളനം. രാജ് യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ നൂറുകണക്കിന് വിദ്യാർഥികളാണ് ‘മാറ്റം വ രുന്നു’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. ലോകത്തിന് മാതൃകയായിര ുന്ന നമ്മുടെ രാജ്യത്തിെൻറ നാനാത്വത്തിൽ ഏകത്വം ഇന്ന് അന്ത്യശ്വാസം വലിക്കുകയാണെന്നും അത് തകരാതെ കാക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഗ്രാൻഡ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ് പറഞ്ഞു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സ്റ്റുഡൻറ്സ് ഇന്ത്യയും ഗേൾസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദോഹ വിദ്യാർഥി സമ്മേളനത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി ചൂഷണത്തിനെതിരെ പ്രകൃതി സംരക്ഷണവും വിദ്വേഷത്തിനെതിരെ സാഹോദര്യവുമാകണം നമ്മുടെ മുദ്രാവാക്യമെന്നും നാളെയുടെ തലമുറക്ക് ജീവിക്കാൻ ഇവ രണ്ടും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.വർഗീയതയും വംശീയതയും കൊടികുത്തിവാഴുന്ന സമയത്ത് സമ്മേളനം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് വിഷയമവതരിപ്പിച്ച ക്വിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.കെ. സുഹൈൽ അഭിപ്രായപ്പെട്ടു. സങ്കുചിതമായ ദേശീയതാവാദങ്ങൾ അപകടകരമാണെന്നും ഇത് രാജ്യത്തിെൻറ ഭാവിതന്നെ അലങ്കോലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ ചാരിറ്റി ചീഫ് ഗവേണൻസ് ഓഫിസറും ഡി.ഐ.സി.ഐ.ഡി ഡയറക്ടർ ബോർഡ് അംഗവുമായ മുഹമ്മദ് അൽ ഗാമിദി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റുഡൻറ്സ് ഇന്ത്യ പ്രസിഡൻറ് ഫായിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ അലസത വെടിഞ്ഞ് പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദിക്കുന്നവരും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുമാകണമെന്ന് ഫാഇസ് പറഞ്ഞു. നാം ഈ ലോകത്തിെൻറ ഭാഗമാണെന്ന് മനസ്സിലാക്കി ഭൂമിക്ക് വേണ്ടി സാധ്യമാകുന്നത് ചെയ്യണമെന്ന് സേവ് ദ ഡ്രീം എക്സിക്യൂട്ടിവ് ഡയറക്ടറും ഐക്യരാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനുമായ മസിമിലിയാനോ മൊണ്ടനാരി പറഞ്ഞു. സ്റ്റുഡൻറ്സ് ഇന്ത്യ രക്ഷാധികാരി കെ.സി അബ്ദുല്ലത്തീഫ്, യൂത്ത് ഫോറം പ്രസിഡൻറ് ജംഷീദ് ഇബ്റാഹിം എന്നിവർ സംസാരിച്ചു. സമി യൂസുഫിെൻറ സംഗീത സംഘത്തിലെ മലയാളി നാദിർ അബ്ദുസ്സലാം ഗാനമാലപിച്ചു.
സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറ്, ഫോട്ടോഗ്രഫി, എക്സിബിഷൻ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും വേദിയിൽ നടത്തി. ഗേൾസ് ഇന്ത്യ പ്രസിഡൻറ് ഫരീഹ അബ്ദുൽ അസീസ് സ്വാഗതവും ദോഹ വിദ്യാർഥി സമ്മേളനം ജനറൽ കൺവീനർ തൗഫീഖ് കെ.പി. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.