Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗോള്‍ഡ് ലൈനിലും...

ഗോള്‍ഡ് ലൈനിലും ദോഹ മെട്രോ ഓട്ടം തുടങ്ങി

text_fields
bookmark_border
ഗോള്‍ഡ് ലൈനിലും ദോഹ മെട്രോ ഓട്ടം തുടങ്ങി
cancel

ദോഹ: ഗോള്‍ഡ് ലൈനിലൂടെയും ദോഹ മെട്രോ ഓടിത്തുടങ്ങിയതോടെ യാത്രക്കാർക്ക് ഗുണകരമാ യി. ഇതോടെ കൂടുതൽ യാത്രക്കാർ ദോഹ മെട്രോ ഉപയോഗിക്കാൻതുടങ്ങി. റാസ് ബൂ അബൂദ് സ്റ് റേഷൻ മുതൽ അൽ അസീസിയ സ്റ്റേഷൻ വരെയാണ് ഗോൾഡ് ലൈനിലുള്ളത്. 11 സ്റ്റേഷനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. റാസ് ബു അബൂദ്, നാഷനൽ മ്യൂസിയം, സൂഖ്വാഖിഫ്, മുശൈരിബ്, ബിൻമഹ്മൂദ്, അൽ സദ്ദ്, ജവാൻ, അൽ വാബ്, സ്പോർട്സ് സിറ്റി, അസീസിയ എന്നീ സ്റ്റേഷനുകളാണിവ. ഗോൾഡ് ലൈനിലെ ഗതാഗതനിരക്കും ഖത്തർ റെയിൽ പ്രഖ്യാപിച്ചു. ഏതെങ്കിലും രണ്ട് സ്റ്റേഷനുകള്‍ക്ക് ഇടയിെല ഒരു യാത്രക്ക് രണ്ട് റിയാലാണ് നൽകേണ്ടത്. ഉദാഹരണത്തിന് റെഡ് ലൈനില്‍ അല്‍ വക്റയില്‍നിന്ന് മിശൈരിബിലെത്തി അവിടെനിന്ന് ഗോള്‍ഡ് ലൈനില്‍ വില്ലാജിയോ മാളിലേക്ക് പോകാന്‍ അല്‍ അസീസിയ സ്റ്റേഷന്‍ വരെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് രണ്ട് റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്. രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ഇൻറര്‍ചേഞ്ച് വന്നാല്‍ ലൈന്‍ മാറ്റത്തിന് പ്രത്യേക നിരക്ക് നല്‍കേണ്ട.

സ്റ്റാന്‍ഡേഡ്, ഫാമിലി ക്ലാസുകളില്‍ രണ്ട് റിയാലും ഗോള്‍ഡ് പാസിന് 10 റിയാലുമാണ് നിരക്ക്. യാത്രക്കാര്‍ക്ക് ലൈനുകള്‍ വേര്‍തിരിച്ചറിയാന്‍ എല്ലാ ഗോള്‍ഡ് ലൈന്‍ സ്റ്റേഷനുകളിലും ദോഹ മെട്രോ പതാക സ്ഥാപിച്ചിട്ടുണ്ട്. റെഡ്ലൈൻ യാത്രക്കുള്ള സ്റ്റാന്‍ഡേഡ്, ഗോള്‍ഫ്ക്ലബ് റീചാര്‍ജബിള്‍ ട്രാവല്‍ കാര്‍ഡുകള്‍ ഗോള്‍ഡ് ലൈന്‍ യാത്രക്കും ദോഹ മെട്രോയുടെ എല്ലാ ശൃംഖലകളിലും ലുസൈല്‍ ട്രാമിലും ഉപയോഗിക്കാം.നിലവിൽ ഓടുന്ന റെഡ്ലൈനിനും പുറമെയാണ് ഗോൾഡ്ലൈനിലെയും സർവിസ് വ്യാഴാഴ്ച മുതൽ തുടങ്ങിയത്. ഗോൾഡ്ലൈനിെൻറ പ്രവർത്തനസമയം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറു മുതൽ രാത്രി 11 വരെയാണ്. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 11 വരെയും. യാത്രക്കാർക്ക് മുശൈരിബ് സ്റ്റേഷനിൽനിന്ന് രണ്ട് ലൈനുകൾക്കിടയിലും യാത്ര ചെയ്യാനാകും. അൽഖസർ, എക്സിബിഷൻസെൻറർ, വെസ്റ്റ്ബേ ക്യു.െഎ.സി, കോർണിഷ്, അൽബദാ (എക്സ്ചേഞ്ച് സ്റ്റേഷൻ), മുശൈരിബ് (എക്സ്ചേഞ്ച് സ്റ്റേഷൻ), ദോഹ അൽ ജദീദ്, ഉം ഗുവൈലിന, ഒാൾഡ് എയർപോർട്ട്, ഉഖ്ബാ ഇബ്ൻ നാഫി, ഫ്രീ സോൺ, റാസ് അബു ഫൊണ്ടാസ്, അൽ വഖ്റ എന്നിവയാണ് റെഡ്ലൈനിലെ സ്റ്റേഷനുകൾ.

ഒറ്റത്തവണ യാത്രക്ക് ഒരാൾക്ക് മെട്രോയിൽ രണ്ട് റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാൻ ആറ് റിയാലാണ് നിരക്ക്. മെട്രോ സ്റ്റേഷനുകളില്‍നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കും തിരിച്ചും മെട്രോലിങ്ക് ഫീഡര്‍ ബസുകള്‍ സൗജന്യമായി സര്‍വിസ് നടത്തുന്നു. ദോഹ മെട്രോ സ്റ്റേഷെൻറ രണ്ടു മുതൽ അഞ്ചുവരെ കിലോമീറ്റർ ചുറ്റളവിൽ യാത്രക്കാർക്ക് ലഭ്യമാകുന്ന ബസ് സേവനമാണ് മെട്രോ ലിങ്ക്. ഈയടുത്ത് പുതിയ മെട്രോ ലിങ്ക് റൂട്ട് കൂടി ഉൾപ്പെടുത്തിയിരുന്നു. എം.143 എന്ന മെട്രോ ലിങ്ക് റൂട്ടാണ് പുതുതായി ചേർത്തത്. 12 മിനിറ്റിനുള്ളിൽ കോർണിഷ് മെട്രോ സ്റ്റേഷനും അൽജസീറ മീഡിയ നെറ്റ്വർക്ക് ഓഫിസിനും ഇടയിലാണ് ഈ ബസ് സർവിസ്. ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ ആറുമുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 11 വരെയുമാണ് മെട്രോ ലിങ്ക് സൗജന്യ സർവിസ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story