വൈസ് സമ്മിറ്റിൽ ഇന്ത്യൻ അഭിമാനമായി ‘അർപൻ’
text_fieldsദോഹ: ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ വേൾഡ് ഇന്നവേഷൻ സമ്മിറ്റ് (വൈസ് സമ്മേളനം) തു ടങ്ങി. സമ്മേളന ഭാഗമായ വൈസ് അവാർഡുകൾ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ വിതരണം ചെയ്തു. ഖത്തർ ഫൗണ്ടേഷൻ ൈവസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ് ഹിന്ദ് ഹമദ് ആൽഥാനി, പരാഗ്വേ ഫസ്റ്റ് ലേഡി സിൽവന ലോപസ് മൊരീറ അടക്കമുള്ളവർ പങ്കെടുത്തു. ഇന്ത്യയിൽ നിന്നടക്കമുള്ള ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി.
ഖത്തർ ഫൗണ്ടേഷെൻറ വിദ്യാഭ്യാസമേഖലയിലെ സുപ്രധാന പുരസ്കാരമാണ് ‘വൈസ്’ അവാർഡ്. ‘ദ വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷൻ എന്നതിെൻറ ചുരുക്കപ്പേരാണ് ‘വൈസ്’. 481 അപേക്ഷകരിൽനിന്ന് ആറ് വിജയികളെയാണ് തെരഞ്ഞെടുത്തത്. മുംബൈ കേന്ദ്രമായ അര്‍പന്‍ എന്ന പ്രസ്ഥാനത്തിെൻറ ‘പേഴ്സനല്‍ സേഫ്റ്റി എജുക്കേഷനല്‍ പദ്ധതി’ക്കും വൈസ് പുരസ്കാരമുണ്ട്. മഹാരാഷ്ട്രയിലെ 11 ലക്ഷം പേരാണ് അര്പനിെൻറ പദ്ധതിയുടെ ഗുണഭോക്താക്കള്‍. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കാൻ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ എൻ.ജി.ഒയാണ് അര്‍പന്‍. പൂജ തപരിയയാണ് അര്പനിെൻറ സ്ഥാപകയും ചീഫ് എക്സിക്യൂട്ടിവും. ഇതടക്കമുള്ള ആറു പദ്ധതികളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്.
‘ഫാമിലി ബിസിനസ് ഫോർ എജുക്കേഷൻ’, ‘യുനൈറ്റഡ് വേൾഡ് സ്കൂൾസ്: ടീച്ചിങ് ദ അൺ റീച്ഡ്’, ‘മൈക്രോ: ബിറ്റ് എജുക്കേഷനൽ ഫൗണ്ടേഷൻ’, ‘പ്രോഗ്രാം ക്രിയൻസ ഫെലിസ്’, ‘അർപൻസ് പേഴ്സനൽ സേഫ്റ്റി എജുക്കേഷൻ പ്രോഗ്രാം’, ‘ആകിലാഹ് ഇൻസ്റ്റിറ്റ്യൂട്ട്’ എന്നിവക്കാണ് 2019ലെ അവാർഡുകൾ. ആഗോള വിദ്യാഭ്യാസ വെല്ലുവിളികൾ, മാറ്റങ്ങൾ തുടങ്ങിയവ സംബന്ധിച്ച നവീനമായ പദ്ധതികൾക്കാണ് എല്ലാവർഷവും വൈസ് പുരസ്കാരം നൽകുന്നത്. പദ്ധതികളുടെ ലക്ഷ്യം, ഭൂമിശാസ്ത്രപരമായ പരിഗണനകൾ തുടങ്ങിയ ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. രണ്ടു ദിവസത്തെ വൈസ് സമ്മിറ്റ് വ്യാഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.