സ്കൂൾ ഫീസ് വർധന എംബസി അനുമതിയുണ്ടെങ്കിൽ മാത്രം
text_fieldsദോഹ: രാജ്യത്തെ ഇന്ത്യൻ സ്കൂളുകളടക്കമുള്ള കമ്യൂണിറ്റി സ്കൂളുകൾക്ക് ഫീസ് വർധന ക്ക് അപേക്ഷിക്കാൻ അതത് എംബസികളുടെ അനുമതിപത്രം നിർബന്ധം. ഫീസ് വർധനക്കുള്ള അപേ ക്ഷയോടൊപ്പം സ്കൂളുകൾ എംബസിയുടെ അനുമതിയും മതിയായ രേഖകളും സമർപ്പിക്കണം. എന്നാ ൽ, അപേക്ഷ സ്വീകരിക്കാനും തള്ളാനും മന്ത്രാലയത്തിന് അവകാശമുണ്ട്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂൾ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഒമർ അബ്ദുൽ അസീ സ് അൽ നഅ്മയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
അറബിക് ദിനപത്രം ‘അൽ റായ’ക്ക് നൽകിയ അഭി മുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.75 ശതമാനം വിദ്യാർഥികളില്ലാത്ത സ്കൂളുകൾ ഫീസ് വർധനക്ക് അർഹരല്ല. രാജ്യത്തെ സ്വകാര്യ സ്കൂളുകൾ അനധികൃതമായി ഫീസ് വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം കർശനനടപടിയെടുക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ഖത്തറിൽ നിലവിലുള്ളത്. അനധികൃതമായി ഫീസ് വർധന പാടില്ല. സ്കൂളുകളിലെ നിക്ഷേപകർക്ക് അർഹമായ ഫീസ് വർധനക്ക് അപേക്ഷിക്കാം. എന്നാൽ, ഇതിനുള്ള അപേക്ഷകളിൽ കൃത്യമായ പഠനത്തിനു ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളുകളുടെ വികസനത്തിനോ വിപുലീകരണത്തിനോ മറ്റു പ്രവർത്തനങ്ങൾക്കോ ഫീസ് വർധിപ്പിക്കാൻ പാടില്ല. വർധന നിലവിലെ ഫീസിെൻറ അഞ്ചു ശതമാനം കവിയാൻ പാടില്ല. രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും മന്ത്രാലയത്തിെൻറ നിയമനിർദേശങ്ങൾ കൈമാറിയതായും അദ്ദേഹം അറിയിച്ചു.
ഫീസ് വർധന: ലഭിച്ചത് 126 അപേക്ഷകൾ
ദോഹ: 2019-2020 അധ്യയനവർഷത്തിൽ ഫീസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് ലഭിച്ചത് 126 സ്കൂളുകളുടെ അപേക്ഷകൾ. ഇതിൽ 28 സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസമന്ത്രാലയം അനുമതി നൽകി.
മൂന്ന് മുതൽ 10 ശതമാനം വരെയാണ് ട്യൂഷൻ ഫീസ് വർധന.
സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളുമായി 287 സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. സ്കൂളുകൾ നടത്താനുള്ള സാമ്പത്തിക ആവശ്യങ്ങൾ, അക്കാദമിക്-വിദ്യാഭ്യാസ കാര്യങ്ങളുടെ നിലവാരം ഉയർത്തൽ, നടത്തിപ്പിനുള്ള സാമ്പത്തിക ആവശ്യങ്ങളുടെ കമ്മി, കെട്ടിടങ്ങളുടെ മാറ്റം, ഒരു കെട്ടിടത്തിൽനിന്ന് മറ്റൊരു കെട്ടിടത്തിലേക്കുള്ള സ്കൂളുകളുെട മാറ്റം, വാടകനിരക്ക് വർധന എന്നീ കാരണങ്ങളാലാണ് ഫീസ് വർധിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകിയത്.വേണ്ട രേഖകളില്ലാതെ അപേക്ഷ നൽകിയ പല സ്കൂളുകളുടെയും ആവശ്യം നിരാകരിച്ചിട്ടുണ്ട്.
സ്കൂളിെൻറ സാമ്പത്തികാവസ്ഥ വിലയിരുത്താനുള്ള മൂന്നുവർഷത്തെ സാമ്പത്തിക റിപ്പോർട്ടിെൻറ അഭാവം, കുറഞ്ഞ ഫീസിനപ്പുറം സ്കൂൾ മാനേജ്മെൻറുകളുടെ പിടിപ്പുകേട് മൂലമാണ് സ്കൂളുകളുടെ ലാഭം കുറഞ്ഞതെന്ന കണ്ടെത്തൽ, അപൂർണ അപേക്ഷകൾ, കൃത്യമല്ലാത്ത കണക്കുകൾ ഇവയാണ് നിരസിക്കാനുള്ള കാരണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.