മിഡില്‍ ഈസ്റ്റിെൻറ സാമ്പത്തിക ഭാവി സമ്മേളനം സമാപിച്ചു
text_fieldsദോഹ: ദോഹയില്‍ രണ്ടുദിവസമായി നടന്ന ‘സമ്പന്നമായ മിഡില്‍ ഈസ്റ്റിെൻറ സാമ്പത്തിക ഭാ വി’ സമ്മേളനത്തിെൻറ 14ാം പതിപ്പ് സമാപിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ധാരാളം പ്രകൃതി വിഭവങ്ങളും വലിയ സാമ്പത്തിക ശേഷികളും വലിയ മനുഷ്യശേഷിയുമുണ്ടെന്ന് സമ്മേളനം വില യിരുത്തി. എന്നാൽ, ഈ കഴിവുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി കഴിഞ്ഞ ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു. മേഖലയിലെ യഥാർഥ സാമ്പത്തിക സാഹചര്യങ്ങള്‍ ലഭ്യമായ സാധ്യതകളുമായി പൊരുത്തപ്പെടുന്നതല്ല. മിക്ക രാജ്യങ്ങളും സാമ്പത്തിക കഴിവിനനുസരിച്ചുള്ള പ്രകടനം, കൃത്യതയോടെയുള്ള അടിസ്ഥാന സൗകര്യ വികസനം, പൊതു മേഖലയുടെ വളര്‍ച്ച എന്നിവയില്‍ പിറകോട്ടാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, വ്യാപകമായ അഴിമതി എന്നിവ മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്്.
മേഖലയുടെ സുരക്ഷ, സ്ഥിരത, വികസന ശ്രമങ്ങള്‍ എന്നിവക്ക് ഇത് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതികളുടെ ആവശ്യകത, ബിസിനസ് അന്തരീക്ഷത്തിന് നിയമനിർമാണം, കൂടാതെ നവീകരണത്തിനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം തുടങ്ങിയവയുടെ പ്രാധാന്യം അല്‍ഇമാദി എടുത്തുപറഞ്ഞു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും മിഡില്‍ ഈസ്റ്റിലെ എല്ലാ രാജ്യങ്ങള്‍ക്കും സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നല്‍കുന്നതിനും മേഖലയിലെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിപാടികളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനത്തിെൻറ പ്രാധാന്യം മന്ത്രി വിശദീകരിച്ചു. സാമ്പത്തിക രംഗത്തെ അടിസ്ഥാന വെല്ലുവിളികള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ലോകം സാക്ഷ്യംവഹിക്കുകയാണ്.
ലോകത്തിെൻറ വിവിധ പ്രദേശങ്ങളിലെ വികസനത്തെയും സാമ്പത്തിക വളര്‍ച്ച ശ്രമങ്ങളെയും ബാധിക്കുന്ന തരത്തില്‍ വന്‍കിട ശക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങളും വ്യാപാര തര്‍ക്കങ്ങളും മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെ വര്‍ധിച്ചുവരുകയാണ്. ഇത്തരമൊരു സങ്കീർണമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സമ്പദ്വ്യവസ്ഥ, സ്വതന്ത്ര വ്യാപാരം, സുരക്ഷ, പ്രതിസന്ധികള്‍, വെല്ലുവിളികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ലോകമെമ്പാടുമുള്ള വിദഗ്ധരെയും ബിസിനസുകാരെയും ആകര്‍ഷിക്കുന്ന സവിശേഷ അവസരവും ഫലപ്രദമായ ഒരു അന്താരാഷ്ട്ര ഫോറവുമാണ് സമ്മേളനമെന്നും അല്‍ ഇമാദി പറഞ്ഞു. ലോകമെമ്പാടുമുള്ള ഗവേഷണ വിദഗ്ധര്‍, അക്കാദമിക്, ബിസിനസുകാര്‍, തീരുമാനമെടുക്കുന്നവര്‍ എന്നിവരുള്‍പ്പെടെ 73 രാജ്യങ്ങളില്‍നിന്നുള്ള 270ലധികം പ്രമുഖരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.