Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅടുത്ത വർഷം...

അടുത്ത വർഷം ഐക്യരാഷ്ട്രസഭക്ക് ഖത്തറിെൻറ 63 മില്യൺ ഡോളർ സംഭാവന

text_fields
bookmark_border
അടുത്ത വർഷം ഐക്യരാഷ്ട്രസഭക്ക്  ഖത്തറിെൻറ 63 മില്യൺ ഡോളർ സംഭാവന
cancel
camera_alt???????????? ????????? ???????????? ??????????? ????? ?????? ??????????? ??????????????? ????????? ??????? ??????????? ???????????????????? ???????????????? ??????? ????????????????? ??????????????????

ദോഹ: അടുത്ത കൊല്ലം ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾക്കായി ഖത്തർ ആകെ സംഭാവന ന ൽകുന്നത് 62.780 മില്യൺ ഡോളർ. ഐക്യരാഷ്ട്രസഭയുമായുള്ള രാജ്യത്തിെൻറ ബന്ധം കൂടുതൽ ശക ്തിപ്പെടുത്തുന്നതിെൻറയും ആഗോളതലത്തിലുള്ള വിവിധ വെല്ലുവിളികൾ നേരിടുന്നതി നുള്ള പ്രവർത്തനത്തിെൻറയും ഭാഗമായാണിത്. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന ‘വികസനപ്രവർത്തനങ്ങൾക്കുള്ള യു.എന്നിെൻറ വിവിധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ സമ്മേളനത്തിൽ ഖത്തറിെൻറ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖാ ഉൽയാ അഹ്മദ് ബിൻസെയ്ഫ് ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്.

ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികൾക്കായാണ് ഇത്രയധികം തുക ഖത്തർ നൽകുന്നത്. ഭീകരവിരുദ്ധ ഓഫിസിന് 15 മില്യൺ ഡോളർ, മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള ഓഫിസിന് 10 മില്യൺ ഡോളർ, യു.എൻ.ആർ.ഡബ്ല്യു.എക്ക് എട്ട് മില്യൺ ഡോളർ, അഭയാർഥികൾക്കായുള്ള യു.എൻ ഹൈകമീഷണർക്ക് എട്ട് മില്യൺ ഡോളർ, യു.എന്നിെൻറ വികസനപ്രവൃത്തികൾക്ക് അഞ്ച് മില്യൺ ഡോളർ എന്നിങ്ങനെയാണ് സഹായം. യൂനിസെഫിന് നാല് മില്യൺ, മനുഷ്യാവകാശപ്രവർത്തനങ്ങൾക്ക് ഒരു മില്യൺ, സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിന് ഒരു മില്യൺ, റെസിഡൻറ് കോഓഡിനേറ്റർ സംവിധാനത്തിനുള്ള ഫണ്ടിനായി ഒരു മില്യൺ, കുട്ടികൾക്കും സായുധസംഘർഷങ്ങക്ക് ഇരയായവർക്കും സഹായം നൽകാനായി അഞ്ച് മില്യൺ, യു.എൻ സെക്രട്ടറി ജനറലിെൻറ യുവാക്കൾക്കായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് അഞ്ച് മില്യൺ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ വിവിധ അനുബന്ധ സംഘടനകൾക്കും പദ്ധതികൾക്കുമായാണ് ഖത്തറിെൻറ സഹായം ഇത്തരത്തിൽ എത്തുക. ഐക്യരാഷ്ട്രസഭയുടെ മൾട്ടി പാർട്ണർ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകുന്ന രാജ്യങ്ങളിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് ഖത്തറാണ്.

ലോകതലത്തിൽ ആറാംസ്ഥാനവുമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയുെടയും അനുബന്ധ സ്ഥാപനങ്ങളുെടയും എല്ലാ സഹായ പ്രവർത്തനങ്ങൾക്കും ഖത്തർ സാമ്പത്തികമായി സഹായം നൽകുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുെട നിരവധി അനുബന്ധ സ്ഥാപനങ്ങളുെട ഓഫിസുകൾ ദോഹയിൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്. സഭയുമായി ബന്ധെപ്പട്ട് നടക്കുന്ന എല്ലാ യോഗങ്ങളിലും പരിപാടികളിലും ഖത്തർ എപ്പോഴും പങ്കെടുക്കാറുമുണ്ട്. ഖത്തറിലെയും പുറത്തുള്ളവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഖത്തർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇതിനായി ഐക്യരാഷ്ട്ര സഭയുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. 1971ൽ ഖത്തർ ഐക്യരാഷ്ട്ര സഭയിൽ ചേർന്നതുമുതൽ ഖത്തറും യു.എന്നും തമ്മിൽ മികച്ച ബന്ധമാണ് നിലനിർത്തിപ്പോരുന്നത്. ആ വർഷംതന്നെ ന്യൂയോർക്കിലെ സഭയിൽ ഖത്തറിെൻറ സ്ഥിരം പ്രതിനിധി സംഘവും ഉണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story