അവയവദാനത്തിൽ മാതൃകയായി ഖത്തർ
text_fieldsദോഹ: അവയവദാനത്തിൽ മാതൃകയായി ഖത്തർ. കഴിഞ്ഞ ആറു വർഷം കൊണ്ട് ഖത്തർ അവയവദാന രജി സ്ട്രിയിൽ പേര് നൽകിയവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ അവയവദാതാക്ക ളെ ഖത്തർ ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ആദരിച്ചു. ഹമദ് മെഡിക്കൽ കോർപ റേഷനു കീഴിലുള്ള ഖത്തർ സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് നിസ്വാർഥസേവനവുമായി ഇറങ്ങിപ്പുറപ്പെട്ടവരെ മന്ത്രി ആദരിച്ചത്. അവയവ-കോശദാതാക്കളടക്കം 60 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. അവയവദാനത്തിലൂടെ കഴിഞ്ഞ വർഷം 70 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. 36 ലിവിങ് കിഡ്നി ഡോണേഴ്സ്, 15 സ്റ്റെം സെൽ ഡോണേഴ്സ്, മരണാനന്തരം അവയവം ദാനംചെയ്ത ഒമ്പതു പേരുടെ കുടുംബങ്ങൾ എന്നിവരാണ് ചടങ്ങിൽ ആദരിക്കപ്പെട്ടത്.
അവയവദാനം എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും വിലപ്പെട്ട ജീവനുകളാണ് അതിലൂടെ രക്ഷിക്കാൻ സാധിക്കുന്നതെന്നും അവയവദാനം സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങളാണിതെന്നും മന്ത്രി ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു. അവയവദാതാക്കളുടെ ഒരു നീണ്ടനിര തന്നെ നമുക്കുണ്ടെന്നും അവയവദാതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഏറ്റവും മികച്ച പരിചരണവും സേവനങ്ങളുമാണ് നൽകുന്നതെന്നും ലോകത്തിൽതന്നെ ഖത്തറിലെ അവയവദാനം സംബന്ധിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ വൻകിട സൗകര്യങ്ങളുടെ ഫലമായി അവയവദാനം, അവയവം മാറ്റിവെക്കൽ എന്നിവക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണം 85 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷെൻറ അവയവം മാറ്റിവെക്കൽ പരിപാടിയുടെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ ഡയറക്ടർ ഡോ. യൂസൂഫ് അൽ മസ്ലമാനി പറഞ്ഞു. എച്ച്.എം.സിക്ക് 30 വർഷത്തിൽ അധികമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് പരിചയമുണ്ട്.
സിദ്റയുമായും എച്ച്.എം.സി ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ടെന്ന് എച്ച്.എം.സി ആക്ടിങ് ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു. ഇരുസ്ഥാപനങ്ങളും ഏറെക്കാലമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവയവം മാറ്റിവെക്കൽ രംഗത്തെ എച്ച്.എം.സിയുടെ വർഷങ്ങളുടെ പരിചയസമ്പത്ത് സിദ്റയുമായി പങ്കുവെക്കുന്നതിൽ അതിയായ ആഹ്ലാദമുണ്ട്. എച്ച്.എം.സിയുടെ അവയവമാറ്റവിഭാഗം ഡോ. യൂസഫ് അൽ മസ്ലമാനിയുടെ നേതൃത്വത്തിൽ ഏറെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഡ്നി ട്രാൻസ്പ്ലാൻറ് ബയോപ്സീസ്, ഡയഗ്നോസ്റ്റിക് റേഡിയോളജി, പാത്തോളജി, യൂറിനറി ട്രാക്റ്റ് റീ കൺസ്ട്രക്ഷൻ, നെഫ്റക്ടമീസ് തുടങ്ങിയ വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്കു വേണ്ട എല്ലാ സൗകര്യങ്ങളും സിദ്റ മെഡിസിനിൽ ലഭ്യമാണ്.
ജീവിച്ചിരിക്കുന്നവരിൽനിന്നും അല്ലാത്തവരിൽനിന്നും അവയവം വേർപെടുത്താനും രോഗിയിൽ വെച്ചുപിടിപ്പിക്കാനുമുള്ള സൗകര്യവുമുണ്ട്. എച്ച്.എം.സിയുടെ അവയവദാന കേന്ദ്രവുമായി (ഹിബ) സിദ്റ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.ഖത്തർ അവയവദാന രജിസ്ട്രി 2012ൽ തുടങ്ങിയശേഷം 3,45,000ത്തിലധികം പേർ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവദാനം എന്നത് മഹത്തരമായ കാര്യമാണ്. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സനായ ശൈഖ മൗസ ബിൻത് നാസർ വരെ അവയവം ദാനംചെയ്യാൻ സന്നദ്ധയായി രജിസ്റ്റർ ചെയ്തത് ഏവർക്കും മാതൃകയാണെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.