ഉപരോധം: മനുഷ്യാവകാശ സമിതി പുതിയ റിേപ്പാർട്ട് തയാറാക്കുന്നു
text_fieldsദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർ ട്ട് അടുത്ത വർഷം ആദ്യത്തിൽ പുറത്തുവിടുമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുട െ ഉത്തരവുകൾ ലംഘിച്ചതടക്കമുള്ള അയൽരാജ്യത്തിെൻറ നിയമലംഘനങ്ങൾ റിപ്പോർട്ടിൽ പ ുറത്തുവിടുമെന്നും ദേശീയ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അലി ബിൻ സുമൈഖ് അൽ മർരി പറഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് അന്താരാഷ്ട്ര കോടതിയുടെ തീരുമാനം അയൽരാജ്യം ലംഘിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തറിലെ ജനങ്ങൾക്കെതിരായ കടുത്ത വംശീയവിവേചനത്തിന് അയൽരാജ്യം കൃത്യമായ നഷ്ടപരിഹാരം നൽകണം.
ഖത്തറിലെ ജനങ്ങൾക്കെതിരെ നടത്തിയ വംശീയവിവേചനത്തിെൻറ യഥാർഥ ചിത്രം റിപ്പോർട്ടിൽ പുറത്തുവിടുമെന്നും ഡോ. അലി അൽ മർരി വ്യക്തമാക്കി.ബ്രസൽസിൽ യൂറോപ്യൻ പാർലമെൻറ് ആസ്ഥാനത്ത് നടന്ന ഹിയറിങ്ങിലാണ് അദ്ദേഹം അയൽരാജ്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. യൂറോപ്യൻ പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇത്തരമൊരു ഹിയറിങ് നടക്കുന്നത്. മനുഷ്യാവകാശ ഉപസമിതിയുടെയും ലോകത്തെ പ്രമുഖ മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് മനുഷ്യാവകാശ സമിതി ചെയർമാൻ ഉപരോധം വിഷയമാക്കി സംസാരിച്ചത്. ദേശീയ മനുഷ്യാവകാശ സമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും സമിതിയും യൂറോപ്യൻ പാർലമെൻറും തമ്മിലുള്ള കരാർ പുതുക്കിയതിലും യൂറോപ്യൻ പാർലമെൻറ് മനുഷ്യാവകാശ ഉപസമിതി ചെയർപേഴ്സൻ മരിയ അറീനക്ക് അദ്ദേഹം നന്ദി അറിയിച്ചു.ഖത്തറിനെതിരായ അന്യായ ഉപരോധത്തിെൻറ അനന്തരഫലങ്ങളും നിരന്തര നിയമലംഘനങ്ങളും അദ്ദേഹം വിവരിച്ചു.
അടുത്ത വർഷം പുറത്തുവിടുന്ന റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകും. വംശീയവിവേചനത്തിെൻറ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് അയൽരാജ്യത്തിനുമേൽ സമ്മർദം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിനും ഖത്തർ ജനതക്കുമെതിരായി തുടരുന്ന വംശീയവിവേചനമടക്കമുള്ള നിയമലംഘനങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെൻറ് രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം പിൻവലിക്കാനും നിയമലംഘനങ്ങൾ അവസാനിപ്പിക്കാനും ഉപരോധരാജ്യങ്ങൾക്കുമേൽ യൂറോപ്യൻ സർക്കാറുകളെ സമ്മർദം ചെലുത്താൻ പാർലമെൻറ് രംഗത്തുവരണമെന്ന് ആവശ്യപ്പെട്ട ഡോ. അലി അൽ മർരി, തങ്ങളുടെ ജനങ്ങൾക്കെതിരായ നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും മതിയായ നഷ്ടപരിഹാരം ഈടാക്കുന്നതിനുമായി മനുഷ്യാവകാശ സമിതി ശ്രമം തുടരുമെന്നും വ്യക്തമാക്കി.ഖത്തറിലെ മനുഷ്യാവകാശ മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും വികാസങ്ങളും തൊഴിൽനിയമത്തിലെ മാറ്റങ്ങളും അദ്ദേഹം യൂറോപ്യൻ പാർലമെൻറ് അംഗങ്ങൾക്കു മുന്നിൽ വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.