ആരോഗ്യമുള്ള രാജ്യം, ആരോഗ്യമുള്ള ജനത
text_fieldsദോഹ: പകര്‍ച്ചവ്യാധി നിയന്ത്രണത്തിൽ രാജ്യത്തിന് വൻനേട്ടം. കാലാവസ്ഥാമാറ്റം മൂലമു ണ്ടാകുന്ന രോഗങ്ങൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവ നിയന്ത്രിക്കുന്ന കാര്യത്തിൽ പൊത ുജനാരോഗ്യമന്ത്രാലയം വൻ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിെൻറയൊക്കെ ഫലമാ യി രാജ്യം അഞ്ചാംപനിയില്നിന്ന് നേരത്തേതന്നെ സുരക്ഷിതമായിട്ടുണ്ട്. അമേരിക്ക അടക് കമുള്ള ചില രാജ്യങ്ങളിൽ ഈ രോഗം പടരുന്ന സാഹചര്യത്തിലും ഖത്തർ ഇതിൽനിന്ന് മുക്തമായിരുന്നു. ശക്തമായ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഫലമായാണിതെന്ന് കമ്യൂണിക്കബിൾ ഡിസീസ് സെൻറര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്ലമാനി പറയുന്നു. കോംഗോ, ഇത്യോപ്യ, ജോര്‍ജിയ, കസാഖ്സ്താന്, കിര്ഗിസ്താന്, മഡഗാസ്കര്‍, മ്യാന്മര്, ഫിലിപ്പീന്‍സ്, സുഡാന്, തായ്ലന്ഡ്, ഉക്രെയ്ന് എന്നീ രാജ്യങ്ങൾ അഞ്ചാംപനിയുടെ ഭീഷണിയിലാണ്. വാക്സിനേഷന് കവറേജ് കൂടുതലായുള്ള യു.എസ്, തുണീഷ്യ എന്നീ രാജ്യങ്ങളിലും രോഗികളിൽ വര്‍ധനയുണ്ട്.
ദേശീയ രോഗപ്രതിരോധ കർമപദ്ധതിയെ അടിസ്ഥാനമാക്കി ഖത്തറിലെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായി മീസില്‍സ് കുത്തിവെപ്പ് നല്കുന്ന പതിവ് കര്‍ശനമായി നടപ്പാക്കിയിട്ടുണ്ട്. ഏകദേശം നാലു കേസുകള്‍ മാത്രമാണ് ഈ വർഷം രാജ്യത്ത് ഉണ്ടായത്. അതുതന്നെ രാജ്യത്തേക്ക് വന്ന യാത്രക്കാരില്‍നിന്നാണ് റിപ്പോർട്ട് ചെയ്തത്. മറ്റുള്ളവരിലേക്ക് രോഗങ്ങള്‍ പടരാതിരിക്കുന്നതിനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്സിനേഷന് ഷെഡ്യൂള്‍ നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിസിന് വകുപ്പിലെ സാംക്രമിക രോഗവിഭാഗം അസിസ്റ്റൻറ് മേധാവികൂടിയായ ഡോ. അല്‍മസ്ലമാനി പറയുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2019ല്‍ ലോകത്ത് അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുകയാണ്. 2018ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2019ലെ ആദ്യ മൂന്നുമാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 300 ശതമാനത്തിെൻറ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടാകുന്നുണ്ട്.
കാലാവസ്ഥ മാറ്റം: പകർച്ചപ്പനി കുത്തിവെപ്പ് വിജയത്തിലേക്ക്
പകർച്ചപ്പനി പ്രതിരോധിക്കുന്നതിനായി ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് കുത്തിവെപ്പെടുത്തത് 61,000 പേര്. ഒക്ടോബര്‍ ആദ്യവാരത്തില്‍ ദേശീയ കുത്തിവെപ്പ് കാമ്പയിന് ആരംഭിച്ചശേഷമാണ് ഇത്രയധികം ആളുകള്‍ കുത്തിവെപ്പെടുത്തതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിനനുസരിച്ചുള്ള പകര്‍ച്ചപ്പനി തടയുന്നതിനായി കുത്തിവെപ്പെടുക്കാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആഹ്വാനം ചെയ്തു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അമ്പതിലധികം ആശുപത്രികളിലും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ക്ലിനിക്കുകകളിലും തികച്ചും സൗജന്യമായി കുത്തിവെപ്പെടുക്കാം. ശൈത്യകാലം വരുന്നതിന് മുന്നോടിയായും താപ നിലയിലുണ്ടായേക്കാവുന്ന ഗണ്യമായ വ്യതിയാനവും മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ കുത്തിവെപ്പിലൂടെ കഴിയും.
കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ കുട്ടികളിലാണ് കുടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത്. പകര്‍ച്ചവ്യാധികള്‍കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യരോഗികളും കാലാവസ്ഥാ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കണം. പ്രമേഹം, ആസ്തമ, ഹൃദയ-ശ്വാസകോശരോഗങ്ങള്‍, വൃക്ക, അര്‍ബുദരോഗികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആറ് മാസത്തിനും അഞ്ചു വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം. പൊതുജനാരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കാലാവസ്ഥാ പനിയെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്ക്ക്് സാധിക്കുന്നുണ്ട്. ജനങ്ങൾ വലിയ തോതിലുള്ള പ്രതിരോധ ശക്തി നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.