Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ് വിശേഷങ്ങൾ...

ലോകകപ്പ് വിശേഷങ്ങൾ റേഡിയോയിലൂടെ ലോകമറിയും

text_fields
bookmark_border
ലോകകപ്പ് വിശേഷങ്ങൾ റേഡിയോയിലൂടെ ലോകമറിയും
cancel

ദോഹ: 2022 ഖത്തർ ഫുട്ബാൾ ലോകകപ്പ് വിശേഷങ്ങൾ ആവേശംചോരാതെ ലോകത്തെ അറിയിക്കാൻ പു തിയ റേഡിയോ സ്റ്റേഷൻ വരുന്നു. ഖത്തർ അമച്വർ റേഡിയോ സൊസൈറ്റിയാണ് സംവിധാനമൊരുക് കുന്നത്. ലോകകപ്പിെൻറ സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്ന അൽഖോറിൽ പുതിയ റേഡിയോ സ്റ്റ േഷൻ ആരംഭിക്കുമെന്നാണ് ക്യു.എ.ആർ.എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിനായുള്ള രാജ്യത്തിെൻറ തയാറെടുപ്പുകൾക്ക് കൂടുതൽ പ്രചാരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ക്യു.എ.ആർ.എസ് ജനറൽ സെക്രട്ടറി സബആൻ മിസ്മാർ അൽ ജാസിമാണ് പുതിയ സ്റ്റേഷൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യാന്തര അമച്വർ റേഡിയോ മത്സരത്തിൽ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ലോകത്തുടനീളമുള്ള അമച്വർ റേഡിയോ േപ്രമികൾക്ക് മുമ്പാകെ ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പുകൾ എത്തിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള സുവർണാവസരമാണ് വരുന്നത്. സ്റ്റേഷൻ ലോഞ്ചിങ് സമയം തീരുമാനിച്ചിട്ടില്ല. എന്നാൽ, ലോകകപ്പിനു മുമ്പായിതന്നെ സ്റ്റേഷൻ നിലവിൽ വരുമെന്നും സബആൻ മിസ്മാർ അൽ ജാസിം വിശദീകരിച്ചു.

ഖത്തർ സാറ്റലൈറ്റ് കമ്പനിയായ എസ്ഹൈൽസാറ്റുമായി സഹകരിച്ചാണ് ക്യു.എ.ആർ.എസ് പ്രവർത്തിക്കുന്നത്. എസ്ഹൈൽസാറ്റ്-2ൽ ക്യു.എ.ആർ.എസ് ബൂസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്. എട്ട് മില്യൺ ജനങ്ങളിലേക്ക് വയർലെസ് സന്ദേശങ്ങൾ എത്തിക്കാൻ ഇത് പര്യാപ്തമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവ കവർ ചെയ്യുന്നതിനായി ബ്രസീലിനെയും ഇന്ത്യയെയും ബന്ധിപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യ ഫിക്സഡ് സ്റ്റേഷനാണിത്. ആഗോളതലത്തിൽ ഖത്തറിെൻറ നേട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹയിൽ സമുദ്രത്തോടു ചേർന്ന് സ്ഥിരം ആസ്ഥാനം നിർമിക്കുന്നതിന് ക്യു.എ.ആർ.എസ് സംവിധാനങ്ങൾ ആധുനീകരിക്കാനുള്ള ശ്രമങ്ങളിലാണെന്നും അൽ ജാസിം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story