Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആവേശമായി...

ആവേശമായി ടോർച്ച് ടവർ ഓടിക്കയറൽ മത്സരം

text_fields
bookmark_border
ആവേശമായി ടോർച്ച് ടവർ ഓടിക്കയറൽ മത്സരം
cancel
camera_alt???????????????????? ?????????????????? ??????????? ?????????? ?????????

ദോഹ: ആസ്പയര്‍ ടോര്‍ച്ച് ടവര്‍ ഓട്ടമത്സരം ആവേശമായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇ ന്ത്യയില്‍നിന്നുള്ള നിദാല്‍ യഹിയ ഒന്നാമതെത്തി. മൂന്നു മിനിറ്റ് ഏഴ് സെക്കൻഡിലാണ് നി ദാല്‍ പടികള്‍ ഓടിക്കയറിയത്. 300 മീറ്റര്‍ ഉയരമുള്ള ടവറിെൻറ 51ാം നിലയിലേക്ക് ഓടിക്ക യറുന്ന വിധത്തിലാണ് ടോര്‍ച്ച് ടവറിെൻറ പടികൾ ഓടിക്കയറൽ മത്സരം ക്രമീകരിച്ചിരുന്നത്. 1304 പടികളാണ് ആകെ പിന്നിടേണ്ടത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്നവരായിരുന്നു വിജയികള്‍. 40ലധികം രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. മാസ്േറ്റഴ്സ് പുരുഷവിഭാഗത്തില്‍ ബ്രിട്ടെൻറ ആന്‍ഡ്രൂ ജോണ്‍സ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ജേതാവായി.

7.22 മിനിറ്റ് സമയത്തിനകം 51 നിലകളും ഓടിക്കയറാന്‍ ബ്രിട്ടീഷ് താരത്തിനായി. ഖത്തറിെൻറ മുഹമ്മദ് അല്‍ഉബൈദലിയാണ് രണ്ടാമത്. ക്രൊയേഷ്യയുടെ ഇവോ കൊവാസിക് മൂന്നാമത്. ജനറല്‍ പുരുഷവിഭാഗത്തില്‍ തുനീഷ്യയുടെ നാസറുദ്ദീന്‍ മന്‍സൂര്‍ ഒന്നാംസ്ഥാനവും നെതര്‍ലൻഡ്സിെൻറ കോര്‍നെല്ല ജാന്‍ വൗട്ടേഴ്സ് രണ്ടാംസ്ഥാനവും ഫ്രാന്‍സിെൻറ മാത്യു കോര്‍പെറ്റ് മൂന്നാംസ്ഥാനവും നേടി. എട്ടു മിനിറ്റ് 26 സെക്കൻഡിലാണ് തുനീഷ്യന്‍ താരം ഓടിക്കയറിയത്. വനിതകളുടെ ജനറല്‍ വിഭാഗത്തില്‍ ബ്രിട്ടെൻറ സ്റ്റെഫാനി ഇന്നസ് സ്മിത്ത് 12 മിനിറ്റ് 41 സെക്കൻഡില്‍ ഓടിക്കയറി ഒന്നാമതായി. ഡെന്‍മാര്‍ക്കിെൻറ ഹന്ന ക്ലാര്‍ക്ക് രണ്ടാംസ്ഥാനവും തുനീഷ്യയുടെ ആമിറ അസീസി മൂന്നാമതുമായി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഖത്തറിെൻറ അയിഷ അല്‍മാദീദ് കിരീടം നിലനിര്‍ത്തി. അമേരിക്കയുടെ ഹനാന്‍ എറിക്സണാണ് രണ്ടാമത്. യു.എസിെൻറ ജന്ന ഖാത്തിബ് മൂന്നാംസ്ഥാനം നേടി. ബ്രിട്ടെൻറ ലിയാം വില്‍സണ്‍ രണ്ടാംസ്ഥാനവും യു.എസിെൻറ ഹസന്‍ ഷിപ്ചാൻഡ്ലര്‍ മൂന്നാംസ്ഥാനവും നേടി. കോര്‍പറേറ്റ് വിഭാഗത്തില്‍ സിവില്‍ ഡിഫന്‍സ് ടീം, സിവില്‍ ഏവിയേഷന്‍ ടീം, റാസ്ഗ്യാസ് ടീം എന്നിവ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. ആസ്പയര്‍ അക്കാദമിയിലെ വിദ്യാര്‍ഥികളും ഇതാദ്യമായി സ്റ്റെയര്‍കേസ് റണ്ണില്‍ പങ്കെടുത്തു. 11 കുട്ടികളാണ് പങ്കെടുത്തത്. അര്‍ബുദത്തെ അതിജീവിച്ച ഫലസ്തീന്‍ സ്വദേശി മുഹമ്മദ് ഷബാനും സാമി അല്‍അസലിയും മികച്ച പ്രകടനം കാഴ്ചവെച്ചു. രജിസ്ട്രേഷന്‍ ഫീസിെൻറ 30 ശതമാനം ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് (ക്യു.സി.എസ്) സംഭാവനയായി നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story