ദോഹ: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളെ ഖത്തറിെൻറ സാംസ്കാരിക പാരമ്പര്യ പരിപാ ടികൾ ഏറെ ആകർഷിക്കുന്നു. കഴിഞ്ഞദിവസം ദോഹ തുറമുഖത്ത് 3350 സന്ദർശകരുമായി ജർമൻ ആഡം ബര ക്രൂയിസ് കപ്പലായ ‘മെയിൻഷിഫ് 5’ നങ്കൂരമിട്ടിരുന്നു. ഇതോടെയാണ് 2019-20ലെ ക്രൂയിസ് സീസണ് തുടക്കമായത്. ഖത്തറിെൻറ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ ഇനങ്ങൾ സഞ്ചാരികൾക്കായി അവതരിപ്പിച്ചിരുന്നു. ഖത്തറിെൻറ പരമ്പരാഗത അർധനൃത്തം ഖത്തരി കലാകാരന്മാർ അവതരിപ്പിച്ചു. പരമ്പരാഗത ഖത്തരി വസ്ത്രങ്ങളും ഉപകരണങ്ങളും അണിഞ്ഞാണ് നൃത്തം അവതരിപ്പിച്ചത്. ഡ്രം, വാളുകൾ എന്നിവ ഉപയോഗിച്ചുള്ള നൃത്തം സഞ്ചാരികളെ ഏെറ ആകർഷിച്ചു. അറബ് സംസ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത മജ്ലിസും ഒരുക്കിയിരുന്നു. ഖത്തറിെൻറ ചരിത്രം വിശദമാക്കുന്ന പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു.
ആദ്യകാലത്ത് മീൻപിടിക്കാൻ ഉപയോഗിച്ചിരുന്ന വലകൾ, പായ്കപ്പലിെൻറ മാതൃകകൾ, ഖത്തരി ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയും ഒരുക്കിയിരുന്നു. ഇത്തവണത്തെ ക്രൂയിസ് സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. 2,48,123 സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നിവയുമായി സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. പുതിയ സീസണില്‍ നിരവധി കപ്പലുകളെത്തുമെന്ന് നേരത്തേ ഖത്തര്‍ പോര്‍ട്ട്സ് മാനേജ്മെൻറ് കമ്പനി (മവാനി ഖത്തര്‍) അറിയിച്ചിരുന്നു. 74 കപ്പലുകളാണ് പുതിയ സീസണിൽ ദോഹ തുറമുഖത്ത് നങ്കൂരമിടുക. ഈ കപ്പലുകളിലായാണ് 2.35 ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നത്. എം.എസ്.സി ലിറിക, ഐഡ പ്രൈമ, സീബോണ്‍ എന്‍കോര്‍, ക്രിസ്റ്റല്‍ എസ്പ്രിറ്റ്, ജ്യുവല്‍ ഓഫ് ദി സീസ്, കോസ്റ്റ ഡയഡെമ, എം.എസ്.സി ബെല്ലിസ്മ, സീബോണ്‍ ഒവേഷന്‍, അസമാര ക്വസ്റ്റ് എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ആഡംബര കപ്പലുകള്‍ ഇത്തവണയെത്തും.
എം.എസ്.സി ബെല്ലിസ്മയും ജ്യുവല്‍ ഓഫ് ദി സീസും ഇതാദ്യമായാണ് ഖത്തറിലെത്തുന്നത്. ക്രൂയിസ് ടൂറിസം മേഖലയുടെ വികസനത്തിന് ദേശീയ ടൂറിസം കൗണ്‍സില്‍ മുന്തിയ പരിഗണനയും പ്രാധാന്യവുമാണ് നല്‍കുന്നത്. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും അഞ്ചുലക്ഷം യാത്രക്കാരെയും 350 മില്യണ്‍ ഖത്തര്‍ റിയാല്‍ വരുമാനവും എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഖത്തര്‍ ശ്രമിക്കുന്നത്. 2018-19 ക്രൂയിസ് സീസണില്‍ മികവുറ്റ നേട്ടമാണ് ദോഹ തുറമുഖമുണ്ടാക്കിയത്. ക്രൂയിസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം കൈവരിക്കാനായി. കഴിഞ്ഞ സീസണില്‍ 1,44,707 യാത്രക്കാരെയാണ് ദോഹ തുറമുഖത്തില്‍ വരവേറ്റത്. ചെറുതും വലുതുമായ 44 ആഡംബര ഷിപ്പുകളും തുറമുഖത്ത് നങ്കൂരമിട്ടിരുന്നു.