Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കൂടുതൽ...

ഖത്തറിൽ കൂടുതൽ സ്തനാർബുദം, പിന്നെ മലാശയ അർബുദം

text_fields
bookmark_border
ഖത്തറിൽ കൂടുതൽ സ്തനാർബുദം, പിന്നെ മലാശയ അർബുദം
cancel

ദോഹ: രാജ്യത്തെ അർബുദരോഗികളിൽ 42 ശതമാനം സ്ത്രീകൾ. പുരുഷൻമാർ 58 ശതമാനം. ഖത്തർ നാ ഷനൽ കാൻസർ രജിസ്ട്രി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ കണക്കിലാണ് വിവര ങ്ങളുള്ളത്. 2016ലെ അർബുദ രോഗികളുടെ വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയമാണ് പുറത്ത ുവിട്ടത്.
അർബുദ രോഗത്തിെൻറ കാഠിന്യം മനസ്സിലാക്കുന്നതിനും രോഗത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിനും കാര്യക്ഷമമായ സേവനങ്ങൾ നൽകുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തിയ വിവരങ്ങളാണിവ. 2016ൽ മാത്രം 1566 പുതിയ അർബുദ കേസുകൾ രേഖപ്പെടുത്തി. ഇതിൽ 21 ശതമാനം രോഗികളും സ്വദേശികളാണ്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളിലാണ് 42 ശതമാനം സ്ത്രീകളും 58 ശതമാനം പുരുഷൻമാരും ഉൾപ്പെടുന്നത്.

ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട അർബുദം സ്തനാർബുദമാണ്, 17 ശതമാനം. 10 ശതമാനത്തോളമാണ് മലാശയ അർബുദ രോഗികളുടെ കണക്ക്. ഒരു ലക്ഷം പേരിൽ 59.8 പേർക്ക് അർബുദം എന്നതാണ് രോഗി അനുപാതം. ഖത്തർ നാഷനൽ രജിസ്ട്രിയുടെ വിവരങ്ങൾ അർബുദ പ്രതിരോധ മേഖലയിൽ പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യകാര്യ സഹമന്ത്രി ഡോ. സാലിഹ് അൽ മർരി, ആരോഗ്യ മന്ത്രാലയത്തിലെ നാഷനൽ കാൻസർ േപ്രാഗ്രാം ഡയറക്ടർ കാതറിൻ ഗില്ലസ്പി, ക്യു.എൻ.സി.ആർ മാനേജർ അമിദ് അബു ഹിമൈദാൻ എന്നിവർ പറഞ്ഞു.ഖത്തരികൾക്കിടയിൽ പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ പ്രധാനമായും കാണപ്പെടുന്നത് സ്തനാർബുദമാണെന്ന് അബു ഹിമൈദാൻ കൂട്ടിച്ചേർത്തു. ആകെ രേഖപ്പെടുത്തിയ കേസുകളിൽ 20.66 ശതമാനവും ഇതാണ്. ഖത്തരി പുരുഷൻമാർക്കിടയിൽ 12 ശതമാനത്തോളം കാണപ്പെടുന്ന മലാശയ അർബുദമാണ് രണ്ടാം സ്ഥാനത്തെന്നും ലുക്കീമിയയാണ് ശേഷം അധികം കാണപ്പെടുന്നതെന്നും ഹിമൈദാൻ കൂട്ടിച്ചേർത്തു.

2016ലെ കണക്കുകൾ പ്രകാരം 14 വയസ്സ് വരെയുള്ളവരിൽ 42 അർബുദ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 38 ശതമാനം ഖത്തരികളും 62 ശതമാനം വിദേശികളും ഉൾപ്പെടുന്നു. ഇതിൽ 43 ശതമാനവും ലുക്കീമിയയാണ്. ശേഷം വരുന്നത് തലച്ചോറിനെ ബാധിക്കുന്ന അർബുദമാണ്. 2015നേക്കാൾ 7 ശതമാനമാണ് 2016ലെ അർബുദ രോഗികളുടെ വർധനയെന്ന് അബു ഹിമൈദാൻ വ്യക്തമാക്കി. സ്തനാർബുദ രോഗികളിൽ 89 ശതമാനം പേരും രോഗത്തെ അതിജീവിച്ചു. മലാശയ അർബുദം ബാധിച്ചവരിൽ 69 ശതമാനവും ലുക്കീമിയ ബാധിച്ചവരിൽ 67 ശതമാനം പേരും തൈറോയ്ഡ് അർബുദം ബാധിച്ചവരിൽ 90 ശതമാനവും രോഗത്തെ അതിജീവിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യമേഖലയിലെ ഉണർവും അത്യാധുനിക പരിരക്ഷയും നേരത്തെയുള്ള പരിശോധനയും പ്രതിരോധമാർഗങ്ങളുമാണ് അർബുദത്തെ അതിജീവിച്ചവരിലെ വർധനക്ക് കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story