ആരോഗ്യമുള്ള കുട്ടികൾ, ആരോഗ്യമുള്ള നാട്
text_fieldsദോഹ: കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പുതിയ പദ്ധതി വരുന്നു. ര ാജ്യത്തെ പൊതു, സ്വകാര്യ, കമ്യൂണിറ്റി സ്കൂളുകളിൽ ലോകാരോഗ്യ സംഘടനയുടെ പുതിയ വിക സന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ആരോഗ്യമേഖലയുടെ സമൂലമായ പുരോഗതിയാണ് ലക്ഷ്യം. ഇതിനായി സ്കൂൾ അധികൃതർക്കും ജീവനക്കാർക്കും പരിശീലനം നൽകും. ഇതിെൻറ ഭാഗമായി സ്കൂളുകളിലെ നഴ്സുമാർക്കായി സംഘടിപ്പിച്ച നാല് ദിവസം നീണ്ടുനിൽക്കുന്ന ശിൽപശാലക്ക് ഇന്നലെ തുടക്കമായി. വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയമാണ് പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നത്. അഞ്ച് മുതൽ 19 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് വേണ്ടിയാണ് ലോകാരോഗ്യ സംഘടന പുതിയ വികസന പദ്ധതി (ന്യൂ േഗ്രാത്ത് പ്ലാൻ) നടപ്പാക്കുന്നത്.
ൈപ്രമറി, പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകളിലെ പുതിയ നഴ്സുമാർ, സൂപ്പർവൈസർമാർ തുടങ്ങിയവർ പി.എച്ച്.സി.സിയിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പുതിയ വികസന പദ്ധതി പരിചയപ്പെടുത്തുക, അതിെൻറ പ്രയോഗവത്കരണം എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പോഷകാഹാരക്കുറവ്, അമിത വണ്ണവും ഭാരവും, ഭാരക്കുറവ് എന്നിവ സംബന്ധിച്ചുള്ള വിവര ശേഖരണം, വിദ്യാർഥികളുടെ ആരോഗ്യ നിരീക്ഷണം എന്നിവയും പരിശീലനത്തിലുൾപ്പെടും. ഖത്തർ ന്യൂട്രീഷൻ ആൻഡ് ഫിസിക്കൽ ആക്ഷൻ പ്ലാൻ 20017-2022 പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. നവജാത ശിശു മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കായി 2010 മുതൽ കുട്ടികളുടെ വളർച്ച പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പി.എച്ച്.സി.സിക്ക് കീഴിലെ ചൈൽഡ് ക്ലിനിക്ക് വഴിയാണ് ഇത് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.