Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻകാസിെൻറ...

ഇൻകാസിെൻറ പ്രവർത്തനങ്ങൾക്ക് താൽകാലിക വിലക്ക്

text_fields
bookmark_border
ഇൻകാസിെൻറ പ്രവർത്തനങ്ങൾക്ക് താൽകാലിക വിലക്ക്
cancel

ദോഹ: പ്രവാസി സംഘടനയായ ഇൻകാസിെൻറ (ഇന്ത്യൻ കൾചറൽ ആൻഡ് ആർട്സ് സൊസൈറ്റി) ഖത്ത റിലെ പ്രവർത്തനങ്ങൾക്ക് താൽകാലിക വിലക്ക്. കോൺഗ്രസിെൻറ പ്രവാസി പോഷക സാംസ്കാ രിക സംഘടനയായ ഇൻകാസിൽ ഏറെ കാലമായി പടലപ്പിണക്കങ്ങളും ചേരിപ്പോരും രൂക്ഷമാണ്. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമലയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിലുള്ള മറ്റൊരു കമ്മിറ്റിയുമായി രണ്ട് തരത്തിലാണ് ഖത്തറിലെ പ്രവർത്തനം നടക്കുന്നത്. ഹൈദർ ചുങ്കത്തറ വിഭാഗത്തിന് തുമാമയിലെ ഇൻറഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെൻററിൽ (ഐ.ഐ.സി.സി) പുതിയ ഓഫിസ് അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഇൻകാസിെൻറ പ്രവർത്തനങ്ങൾക്ക് താൽകാലിക വിലക്ക് വന്നത്. ഇരുസംഘടനകൾക്കും െഎ.സി.സി കഴിഞ്ഞ ദിവസം നൽകിയ കത്തിലാണ് പ്രവർത്തനങ്ങൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഹൈദർ ചുങ്കത്തറക്ക് ഓഫിസ് അനുവദിച്ചതിനെതിരെ സമീർ ഏറാമല ഇന്ത്യൻ അംബാസഡർക്ക് കത്ത് നൽകിയിരുന്നു.

ഇതിനൊപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഒ.ഐ.സി.സി ചുമതലയുമുള്ള എൻ. സുബ്രഹ്മണ്യെൻറ കത്തും എംബസിക്ക് കൈമാറിയിരുന്നു. ഇതേതുടർന്ന് ഇന്ത്യൻ അംബാസഡർ എംബസിയുടെ അപെക്സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെൻററിനടക്കം (ഐ.സി.സി) നൽകിയ കത്തിൽ ഇൻകാസിെൻറ പ്രവർത്തനങ്ങൾ വിലക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഐ.സി.സി ഇരുവിഭാഗത്തിനും പ്രവർത്തനം വിലക്കിയ വിവരമുള്ള കത്ത് കഴിഞ്ഞ ദിവസം അയച്ചിരിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകളെല്ലാം ഇന്ത്യൻ കൾചറൽ സെൻററിെൻറ (ഐ.സി.സി) കീഴിലാണ് പ്രവർത്തിക്കുന്നത്. ഖത്തറിൽ രാഷ്ട്രീയ-മത സംഘടനകൾക്ക് പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇൻകാസിെൻറ അംഗത്വം റദ്ദാകുന്ന തരത്തിലേക്ക് പോവാതെ തങ്ങൾ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അപെക്സ് സംഘടനകളുെട ഭാരവാഹികൾ. ഇതിെൻറ ഭാഗമായി വ്യാഴാഴ്ച െഎ.സി.സി യോഗം വിളിച്ചിരുന്നു. ഇതിൽ ഹൈദർ ചുങ്കത്തറയും മുഹമ്മദ് ഹാഫിസുമാണ് പങ്കെടുത്തത്. ഇരു വിഭാഗങ്ങളുെടയും തെരഞ്ഞെടുപ്പ്, ഭാരവാഹികൾ എങ്ങിനെവന്നു തുടങ്ങിയ വിവരങ്ങളാണ് അധികൃതർ ചോദിച്ചറിഞ്ഞത്.

സമീർ ഏറാമല നാട്ടിലായതിനാൽ ഒക്ടോബർ 31ന് അവരുടെയും യോഗം ഐ.സി.സി വിളിച്ചിട്ടുണ്ട്. ഖത്തർ ഇൻകാസിലെ ചേരിപ്പോരുമൂലം പ്രവർത്തനംതന്നെ തടസ്സപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത് സംബന്ധിച്ച് ഗൾഫ് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതോടെ മുതിർന്ന നേതാക്കൾ ഇടെപട്ട് അംഗത്വം റദ്ദാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കെ.പി.സി.സിയുടെ കത്ത് കൈമാറിയതോടെ ഇൻകാസ് എന്നത് രാഷ്ട്രീയസംഘടനയാണെന്ന് അധികൃതർക്ക് ബോധ്യമാവുകയും ഇത് ഐ.സി.സിയിലെ അംഗത്വംതന്നെ റദ്ദാകാൻ കാരണമാകുമെന്നുമാണ് മറുഭാഗം പറയുന്നത്. അംഗത്വം റദ്ദായാൽ ഇൻകാസിന് രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ല. എന്നാൽ, മറുവിഭാഗത്തിന് അനുവദിച്ച ഓഫിസ് തങ്ങളുടെ ഇടപെടലിൽ ഒഴിയാൻ പറഞ്ഞതുമൂലമുള്ള വിരോധത്തിൽ അവർ നടത്തുന്ന പ്രചാരണമാണ് ഇതെന്നാണ് സമീർ ഏറാമലയുടെ വിശദീകരണം. അതേസമയം, പ്രശ്നം ഉടൻതന്നെ തീർക്കുമെന്നും നേതാക്കളിൽ ചിലർ പറയുന്നു. എംബസിയുമായി ബന്ധപ്പെട്ട അംഗത്വം റദ്ദാകുന്നത് ഒഴിവാകാനുള്ള ഒത്തുതീർപ്പ് തീരുമാനമുണ്ടാകാനാണ് സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story