Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗാർഹിക തൊഴിലാളികളുടെ...

ഗാർഹിക തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റ് നിർത്തലാക്കുന്നു

text_fields
bookmark_border
ഗാർഹിക തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റ് നിർത്തലാക്കുന്നു
cancel
camera_alt???????? ????????????????? ???????? ???????? ??????????? ??? ???????? ??????

ദോഹ: ഖത്തറിൽ പൂർണമായും എക്സിറ്റ് ഒഴിവാക്കുന്നു. തൊഴിൽ നിയമത്തിെൻറ പരിധിയിൽ പെടാത്ത ഗാർഹിക തൊഴിലാളികൾക്കടക്കമുള്ള എക്സിറ്റ് പെർമിറ്റ് നിർത്തലാക്കുമെന്ന ് തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫക്റു പറഞ്ഞു. എക്സിറ്റ് പെർമ ിറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. തൊഴില്‍ നിയമത്തിെൻറ പരിധിയില്‍ ഉള്‍പ്പെടാത്ത ഏതാനും വിഭാഗങ്ങളിലുള്ള പ്രവാസികളുടെ എക്സിറ്റ് നടപടികളും നിയന്ത്രണവും സംബന്ധിച്ച ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ എക്സിറ്റ് പെർമിറ്റ് രാജ്യത്തുനിന്ന് പൂർണമായും ഇല്ലാതാകും. തൊഴിൽ നിയമം ബാധകമായിട്ടുള്ളവർക്ക് ഖത്തർ നേരത്തേതന്നെ എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിയിരുന്നു.

എന്നാൽ, ഇതിനുപുറത്തുള്ള ഗാർഹിക തൊഴിലാളികൾ, ഗവൺമെൻറ് ഉദ്യോഗസ്ഥർ എന്നിവർക്ക് എക്സിറ്റ് ആവശ്യമായിരുന്നു. പുതിയ നടപടിയിലൂടെ ഗാർഹിക തൊഴിലാളികൾക്കുള്ള എക്സിറ്റ്കൂടിയാണ് നിർത്തലാക്കാൻ പോകുന്നത്. മറ്റു നിയമനടപടിക്രമങ്ങൾ പൂർത്തിയായാലുടൻ ഇവരുടെ എക്സിറ്റ് പെർമിറ്റ് ഒഴിവാക്കുന്നത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരും. വിവിധ തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനം ഖത്തർ നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. തൊഴി ല്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് വേണ്ട.

പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ പുതിയ നിയമത്തിനാണ് അതിലൂടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അംഗീകാരം നല്‍കിയത്. നിയമത്തിലെ മുൻ വ്യവസ്ഥപ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍നിന്ന് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, പുതിയ നിയമപ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് ഇത് വേണ്ട. അതേസമയം, രാജ്യത്തിന് പുറത്തേക്ക് പോകാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന തെൻറ കീഴിലുള്ള അഞ്ചുശതമാനം ജീവനക്കാരുടെ പേര് തൊഴിലുടമക്ക് ഭരണനിര്‍വഹണ തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കാം. കമ്പനിയിൽ നൂറുജീവനക്കാരുണ്ടെങ്കിൽ അഞ്ച് ജീവനക്കാർക്ക് തെൻറ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് കമ്പനി ഉടമക്ക് നിർദേശിക്കാം.

എന്നാൽ, ഇത് അഞ്ചുപേരിൽ കൂടാൻ പാടില്ല. ഏതെങ്കിലും ജീവനക്കാരന് രാജ്യത്തിന് പുറത്തേക്ക് പേകാൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ അയാൾക്ക് എക്സ്പാട്രിയേറ്റ്സ് എക്സിറ്റ് ഗ്രിവൻസ് കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി മൂന്ന് പ്രവർത്തന ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമെടുക്കും. കമ്മിറ്റിയുടെ രൂപവത്കരണം, പ്രവർത്തന രീതികൾ, ചുമതലകൾ തുടങ്ങിയവ സംബന്ധിച്ച് ആഭ്യന്തരമന്ത്രി തീരുമാനമെടുക്കും. രാജ്യത്ത് സ്ത്രീകളടക്കമുള്ള നിരവധി ഇന്ത്യക്കാരാണ് ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നത്. ഇതിൽ ഏറെ മലയാളികളുമുണ്ട്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ നാട്ടിലേക്ക് മടങ്ങാൻ പല തൊഴിലാളികൾക്കും എക്സിറ്റ് സംവിധാനം ഉള്ളതിനാൽ കഴിയുന്നില്ല. എക്സിറ്റ് ഒഴിവാക്കുന്നതോടെ മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമാണ് വന്നുചേരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story