പിടിച്ചെടുത്ത വാഹനങ്ങൾ ഉടമയുടെ പ്രതിനിധിക്ക് തിരിച്ചെടുക്കാം
text_fieldsദോഹ: വിവിധ നിയമംഘനങ്ങൾക്ക് അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾ നേരിട്ടെ ത്താതെതന്നെ ഇനി മുതൽ തിരിച്ചെടുക്കാം. വാഹനങ്ങളുെട ഉടമകൾ ചുമതലപ്പെടുത്തുന്നയാ ൾക്ക് വാഹനം കൊണ്ടുപോകാനുമാകും. സർക്കാർ സേവന ആപ്പായ മെട്രാഷ് ടുവിലാണ് ഇതുസംബ ന്ധിച്ച പുതിയ സേവനം കൂടി ആഭ്യന്തര വകുപ്പ് ചേർത്തിരിക്കുന്നത്. പൊലീസ് നടപടിക്രമ ങ്ങൾ പൂർത്തിയാക്കിയ വാഹനങ്ങളാണ് ഇത്തരത്തിൽ ഉടമകൾ ചുമതലപ്പെടുത്തുന്നയാൾക് ക് തിരികെ കൊണ്ടുപോകാൻ കഴിയുക. വ്യക്തികൾക്കും കമ്പനികൾക്കും പുതിയ സേവനം ലഭ്യമാണ്. ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടു. മെട്രാഷ് ടു ആപ് ലോഗിൻ ചെയ്താൽ ‘ട്രാഫിക് സർവിസസ്’ എന്ന വിൻഡോ തുറക്കണം.
ശേഷം ഇതിലുള്ള ‘വെഹിക്കിൾ സർവിസ്’ എന്ന വിൻഡോയിൽ പ്രവേശിക്കണം. തുടർന്ന് ‘റിലീസ് വെഹിക്കിൾ ഡെലിഗേറ്റ്’ എന്ന സബ്വിൻഡോ തുറക്കണം. ഇതിൽ ആരെയാണോ വാഹനം ഏറ്റെടുക്കാൻ ഉടമ ചുമതലപ്പെടുത്തുന്നത് അയാളുടെ വ്യക്തിവിവരങ്ങൾ ചേർക്കണം. ആൻഡ്രോയ്ഡ്, ആപ്പിൾ േപ്ലസ്റ്റോറുകളിൽ നവീകരിച്ച മെട്രാഷ് ടു ആപ് ആഭ്യന്തര മന്ത്രാലയം ചേർത്തിട്ടുണ്ട്. സ്പോൺസർ മാറാനുള്ള സർട്ടിഫിക്കറ്റ്, ഫസ്റ്റ് പ്രൊസീജിയർ ഡേറ്റ് ചേഞ്ച് സർട്ടിഫിക്കറ്റ്, വിസ അനുവദിക്കുന്ന കാര്യത്തിനുള്ള പ്രതിനിധിയെ ചുമതലപ്പെടുത്തൽ, ഇതിനായി നേരത്തേ ചേർത്ത പ്രതിനിധിയെ ഒഴിവാക്കൽ, വിസയുമായി ബന്ധെപ്പട്ട കരാറുകൾ ചേർക്കൽ (തൊഴിൽ വിസ അനുവദിക്കൽ), പേഴ്സനൽ വിസക്കുള്ള കരാർ പുതുക്കുകയോ പുതുതായി ചേർക്കുകയോ ചെയ്യൽ, വിവിധ അനുമതികൾ, പിടിച്ചെടുത്ത വാഹനങ്ങൾ വാങ്ങൽ, വെഹിക്കിൾ ലോൺ കൈമാറൽ, ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യൽ, ലൈസൻസ് ടെസ്റ്റിനുള്ള സമയം വാങ്ങൽ, സെക്യൂരിറ്റി പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ കൂടി മെട്രാഷ് ടു ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധെപ്പട്ട രണ്ട് സേവനങ്ങൾ കൂടി അടുത്തകാലത്ത് ഇതിൽ ചേർത്തിരുന്നു. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ ലൈസന്‍സിങ് വകുപ്പ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണിത്. രജിസ്റ്റര്‍ ചെയ്ത ഗതാഗതനിയമലംഘനങ്ങളില്‍ കുറ്റാരോപിതരായ ആളുകൾക്ക് എതിര്‍വാദം ഉന്നയിക്കാനുള്ള സൗകര്യമാണ് പുതുതായി വന്ന മറ്റൊരു സേവനം. മറ്റുള്ളവരുടെ നിയമലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുന്നതിനുള്ള സൗകര്യമാണ് മറ്റൊന്ന്. മെട്രാഷ് രണ്ടിലെ ‘ഞങ്ങളുമായി ആശയവിനിമയം നടത്തുക’(കമ്യൂണിക്കേറ്റ് വിത്ത് അസ്) എന്ന ഓപ്ഷന് ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാനാവുക. മെട്രാഷ് രണ്ട് മുഖേന ട്രാഫിക് നിയമലംഘനത്തെ നേരിടാനും എതിര്‍പ്പ് അറിയിക്കാനും ജനങ്ങൾക്ക് ഇതോടെ പുതുതായി അവസരം വന്നു. നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് 14 ദിവസത്തിനുള്ളില്‍ ഗതാഗത നിയമലംഘനത്തിനെതിരെ മെട്രാഷ് രണ്ട് മുഖേന എതിര്‍പ്പ് ഫയല്‍ ചെയ്യാനാകും.
സ്പീഡ് റഡാറുകളോ നിരീക്ഷണ കാമറകളോ മുഖേനയോ മാനുഷികമായോ റെക്കോഡ് ചെയ്ത എല്ലാ ഗതാഗത നിയമലംഘനങ്ങളിലും ഈ സേവനം ഉപയോഗിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്യാം. പിഴ ഇതിനോടകം അടച്ചിട്ടുണ്ടെങ്കിലോ ഒരുതവണ എതിര്‍വാദം ഉന്നയിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് എതിര്‍പ്പ് അറിയിക്കാനാകില്ല. എതിര്‍പ്പ് രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ കൂടാത്ത കാലയളവിനുള്ളില്‍ എതിര്‍പ്പ് അറിയിച്ച വ്യക്തിക്ക് വാചക സന്ദേശം മുഖേന മറുപടി ലഭിക്കും. ലംഘനം ശരിയാണെന്ന് കണ്ടെത്തിയാല്‍ സാധാരണ നടപടിക്രമം ബാധകമാകും. തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമലംഘനം നീക്കം ചെയ്യും. തെൻറ വാഹനം നിയമലംഘനം നടത്തി എന്ന അധികൃതരുടെ വാദത്തിൽ ആർക്കെങ്കിലും സംശയം വരുന്ന ഘട്ടത്തിൽ ഇൗ സൗകര്യം ഉപയോഗിക്കാനാകും. മെട്രാഷ് രണ്ടിലെ ഓപ്ഷന് മുഖേന എല്ലാത്തരം നിയമലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാവുന്ന സൗകര്യവും ഏറെ ഉപകാരപ്രദമാണ്.
നിയമലംഘനത്തിെൻറ കൃത്യമായ ചിത്രം, വാഹനത്തിെൻറ നമ്പര്‍ പ്ലേറ്റ്, സ്ഥലം, സമയം എന്നിവ ഉള്‍പ്പെടുത്തിയാണ് ഗതാഗതനിയമലംഘനം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ലൈസന്‍സിങ് വകുപ്പിലെ ട്രാഫിക് ലംഘന വിഭാഗം നിയമലംഘനം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് വിവരങ്ങള്‍ പരിശോധിക്കും. പൊതുറോഡുകളിലും മറ്റു സ്ഥലങ്ങളിലും ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ സേവനം പൊതുജനങ്ങളെ പ്രാപ്തമാക്കുന്നുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കോള്സെൻറര്സേവനത്തിനും തുടക്കംകുറിച്ചിട്ടുണ്ട്. 2344444 ആണ് നമ്പര്‍. നിയമലംഘനം, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ്, അംഗപരിമിതര്‍ക്കായുള്ള സേവനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇഷ്ടഭാഷയും ആവശ്യമായ സേവനവും തെരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.