തണുപ്പുകാലം രസിക്കാം, സുരക്ഷിതമായി
text_fieldsദോഹ: സുരക്ഷിതവും സൗകര്യപ്രദവുമായ ശൈത്യകാല വിനോദം ആസ്വദിക്കാൻ പാലിക്കേണ്ടത് വിവിധ നിർദേശങ്ങൾ. 2019-2020 ശൈത്യകാല ക്യാമ്പിങ് സീസൺ ഒക്ടോബർ 30നാണ് ഔദ്യോഗികമായി തുടങ്ങുക. മാർച്ച് 30ന് അവസാനിക്കും. മലയാളികളടക്കം നിരവധി പേർ ഇത്തരത്തിൽ മരുഭൂമിയിൽ തണുപ്പു കാലത്ത് ടെൻറ് കെട്ടി താമസിക്കാറുണ്ട്. ഭക്ഷണമടക്കം പാകം ചെയ്യുന്നത് ക്യാമ്പിങ്ങിെൻറ പ്രധാന ആകർഷണമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം. ചെറിയൊരു ശ്രദ്ധക്കുറവു തന്നെ തീപിടിത്തം പോലുള്ള വലിയ അപകടങ്ങൾക്കിടയാക്കും.
ഭക്ഷണം പാകംചെയ്യുന്നത് ഹരം; പക്ഷേ, ശ്രദ്ധവേണം
മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുന്നവര്‍ ഭക്ഷണത്തിെൻറ കാര്യത്തില്‍ ജാഗ്രതയും ശ്രദ്ധയും പാലിക്കണം. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം. ഭക്ഷണത്തില്‍ നിന്നുള്ള പ്രശ്നങ്ങള്‍ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ദീര്‍ഘകാലം കാലാവധിയുള്ള ഉണങ്ങിയതും നന്നായി പാക്ക് ചെയ്തതുമായ ഭക്ഷണമാണ് ക്യാമ്പിങ്ങിനെത്തുന്നവര്‍ കരുതേണ്ടത്. ജാമിെൻറയും വെണ്ണയുടെയും ചെറിയ കുപ്പികളാണ് നല്ലത്. ഓരോ നേരത്തേയും ആവശ്യത്തിന് വേണ്ടിയുള്ള ഭക്ഷണം മാത്രമേ ഓരോ തവണയും പാകം ചെയ്യാന്‍ പാടുള്ളൂ. അധികമായി പാകം ചെയ്ത് ഭക്ഷണം ബാക്കി വെക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കണം. പാകം ചെയ്ത ഭക്ഷണ സാധനങ്ങളും അതിന് മുമ്പുള്ളവയും പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. തണുപ്പിച്ച വസ്തുക്കള്‍ യാത്രക്ക് മുമ്പ് നന്നായി ശീതീകരിച്ചതാണെന്ന് ഉറപ്പാക്കണം. ഭക്ഷണ സാധനങ്ങള്‍ നശിച്ചുപോകുന്നത് തടയാന്‍ ആവശ്യത്തിന് ഐസ് കരുതണം. ഉപയോഗിച്ച ശേഷം കളയാവുന്ന പാത്രങ്ങളും സ്പൂണുകളും കരുതണം.
തമ്പുകളിൽ പുകവലി വേണ്ട
തമ്പുകള്‍ക്കുള്ളില്‍ പുകവലിക്ക് കഴിഞ്ഞ തവണകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടെൻറുകള്‍ക്കുള്ളില്‍ ഒരു കാരണവശാലും പുകവലി അനുവദിക്കുകയില്ല. പുകവലി പാടില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അടയാള ബോര്‍ഡുകള്‍ ഇംഗ്ലീഷിലും അറബിയിലും ടെൻറുകളിൽ സ്ഥാപിച്ചിരിക്കണം. ശൈത്യകാല സീസണിനോടനുബന്ധിച്ച് ക്യാമ്പിങ് നടത്തുന്നവര്‍ക്കായി മരുഭൂമിയില്‍ പ്രത്യേക സ്ഥലം വേര്‍തിരിച്ചു നല്‍കും. ക്യാമ്പിങ്ങിനിടെ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നീ കാര്യങ്ങളുടെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രാലയം അറിയിക്കും. തമ്പില്‍ എമര്‍ജന്‍സി എക്സിറ്റ്(അടിയന്തര വാതില്‍) ഉണ്ടായിരിക്കണം. അതിെൻറ സമീപത്തായി ഇതു സംബന്ധിച്ച സൂചകബോര്‍ഡ് സ്ഥാപിച്ചിരിക്കണം.
ജനറേറ്ററുകളും സിലിണ്ടറുകളും അകലെ
ഇലക്ട്രിസിറ്റി ജനറേറ്ററുകള്‍ തമ്പില്‍ നിന്നും ആറുമീറ്റര്‍ അകലെയായിട്ടായിരിക്കണം സ്ഥാപിക്കേണ്ടത്. ജനററേറ്ററുകള്ക്കും പാചകവാതക സിലിണ്ടറുകള്‍ക്കും സമീപത്തായി ഫയര്‍ എക്സിറ്റിങ്യൂഷറുകള് ഉണ്ടാകണം. ഗ്യാസ് സിലിണ്ടറുകള്‍ തമ്പില്‍ നിന്നും 1.5 മീറ്ററെങ്കിലും അകലെയാകണം.
സിലിണ്ടറുകളുമായി കൂട്ടിമുട്ടി അപകടമുണ്ടാകുന്ന വസ്തുക്കളൊന്നും അടുത്തുണ്ടാകരുത്. ശുചിത്വം പാലിക്കുക, പരിസ്ഥിതിക്കും ചെടികള്‍ക്കും കോട്ടം വരുത്താതിരിക്കുക എന്നിവ ഉറപ്പാക്കണം. കൂടാതെ റോഡില്‍ നിന്ന് 50 മീറ്റര്‍ വിട്ടായിരിക്കണം തമ്പ് കെട്ടേണ്ടത്. തമ്പില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല.
രജിസ്േട്രഷൻ നാളെ മുതൽ
ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങിനുള്ള രജിസ്േട്രഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശൈത്യകാലത്ത് വിവിധ മരൂഭൂ പ്രദേശങ്ങളിൽ ടെൻറുകൾകെട്ടി താമസിക്കാനും മറ്റു വിനോദങ്ങളിൽ ഏർപ്പെടാനും അധികൃതർ വൻസൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനായി നേരത്തേ തന്നെ ബുക് ചെയ്യണം. രജിസ്േട്രഷൻ ഡിസംബർ 31 വരെ തുടരും. രാജ്യത്തെ ഗവൺമെൻറ് സർവിസ് സെൻററുകൾ വഴിയോ മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റ് (www.mme.gov.qa) വഴിയോ ക്യാമ്പിങ് സീസണ് അപേക്ഷകൾ സമർപ്പിക്കാം. ഖത്തർ മാൾ, ഗൾഫ് മാൾ എന്നിവിടങ്ങളിൽ ഒക്ടോബർ 15 മുതൽ നാല് ദിവസം രജിസ്േട്രഷൻ സൗകര്യം ലഭ്യമാണ്. ഓരോ പ്രദേശത്തും അനുവദിക്കപ്പെട്ട ക്യാമ്പുകളുടെ പരിധി അവസാനിക്കുന്നത് വരെ രജിസ്േട്രഷൻ തുടരും. ക്യാമ്പിങ് സീസണിനിടെ നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിെൻറ സഹകരണം ഉറപ്പാക്കുമെന്ന് വന്യജീവി സംരക്ഷണ വിഭാഗം മേധാവി ഒമർ സലീം അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.