Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക...

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം കോർണിഷിൽ

text_fields
bookmark_border
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്  ഉദ്ഘാടനം കോർണിഷിൽ
cancel
camera_alt??????? ????????????????????????? ????????????????????? ??????????????? ?????? ???????? ?????????????????????????? ?????????????????? ????????????????????????????

ദോഹ: ഖത്തറും അറബ് ലോകവും കാത്തിരുന്ന ദിനം ഇന്ന്. ചരിത്രത്ത ിലാദ്യമായി ഒരു അറബ് ലോകം ആതിഥ്യമരുളുന്ന ലോക അത്ല റ്റിക്സ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ഖത്തറിൽ കൊടിയേറും. 10 ദി വസത്തേക്ക് ലോകത്തിെൻറ കണ്ണും കാതും ഇനി ദോഹയിലേക്കായി രിക്കും. ഖലീഫ രാജ്യാന്തര സ്റ്റേഡിയവും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ദോഹ കോർണിഷും പുതിയ ലോക റെക്കോർഡുകളുടെ വേദിയായി മാറും. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഉച്ചതിരിഞ്ഞ് ഖലീഫ സ്റ്റേഡിയത്തിൽ തുടക്കമാകുമെങ്കിലും രാത്രി 11ന് കോർണിഷിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കുക. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. വെടിക്കെട്ട് അടക്കമുള്ളവ ഉദ്ഘാടനത്തിന് കൊഴുപ്പേകും. തുടർന്ന് രാത്രി 11.59ന്  വനിതകളുടെ മാരത്തണിന് കോർണിഷിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലഡ്ലിറ്റ് വേദിയിൽ തുടക്കമാകും.

മാരത്തണിെൻറ ഭാഗമായി കോർണിഷ് റോഡ് വെള്ളിയാഴ്ച അടച്ചിടും. വൈകീട്ട് ആറുമുതൽ ശനിയാഴ്ച പുലർച്ച അഞ്ചുവരെയാണ് അടച്ചിടുന്നത്. ആദ്യമായാണ് ലോക അത്ലറ്റിക്സിലെ മാരത്തൺ മത്സരങ്ങൾ അർധരാത്രിയിൽ കൃത്രിമ വെളിച്ചത്തിൽ നടക്കുന്നത്.ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളിലേക്കും ശേഷം നടക്കുന്ന മാരത്തൺ മത്സരങ്ങൾ കാണുന്നതിനും നിരവധി പേർ കോർണിഷിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർണിഷിലെ വിവിധ ഇടങ്ങളിലായി കൂറ്റൻ സ്ക്രീനുകളും സംഘാടകർ സ്ഥാപിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പായി ഇത് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത്ലറ്റിക്സ് മേഖലയിലേക്ക് കടുന്നുവരാൻ ഖത്തറിലെയടക്കം ലോകരാജ്യങ്ങളിലെ യുവജനതക്ക് പ്രചോദനമാകുമെന്നും രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷൻ അസോസിയേഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ കോ പറഞ്ഞു.

ലോക കായികഭൂപടത്തിലെ നിർണായക സാന്നിധ്യമായ ഖത്തറും ദോഹയും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുകൂടി ആതിഥ്യമരുളുന്നതോടെ പ്രാദേശിക, അന്താരാഷ്ട്ര അത്ലറ്റിക്സ് േപ്രമികൾക്കും ലോകമെമ്പാടുമുള്ള ടെലിവിഷൻ േപ്രക്ഷകർക്കും മികച്ച അനുഭവമായിരിക്കും നൽകുക.ചാമ്പ്യൻഷിപ്പിെൻറ വിജയത്തിനായി മലയാളികളടക്കമുള്ള 3000ത്തിലധികം വളൻറിയർമാരെയാണ് സംഘാടകർ സജ്ജമാക്കിയത്. ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി വിവിധ ഘട്ടങ്ങളിലുള്ള പരിശീലന പരിപാടികളും ഇവർക്കായി സംഘടിപ്പിച്ചിരുന്നു. 200ലധികം രാജ്യങ്ങളിൽനിന്നായി 2000ത്തിലധികം രാജ്യാന്തര അത്ലറ്റുകളാണ് 48 ഇനങ്ങളിലായി മത്സരരംഗത്തുള്ളത്. ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ താരങ്ങൾ ദോഹയിൽ എത്തിക്കഴിഞ്ഞു. നടത്ത മത്സരത്തിൽ പെങ്കടുക്കുന്ന ഒളിമ്പ്യൻ കെ.ടി. ഇർഫാനും പരിശീലകൻ അലക്സാണ്ടറും വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ ദോഹ വിമാനത്താവളത്തിൽ എത്തി.

2020 ഒളിമ്പിക്സിൽ പെങ്കടുക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റാണ് കെ.ടി. ഇർഫാൻ. കിയ ഖത്തറിെൻറ നേതൃത്വത്തിൽ അദ്ദേഹത്തിനും പരിശീലകനും സ്വീകരണം നൽകി. ഇന്ത്യൻ താരങ്ങൾ എസ്ദാൻ, ബർവ, മൂവ് എൻപിക്ക്, മാരിയറ്റ് എന്നീ ഹോട്ടലുകളിലായാണ് താമസിക്കുന്നത്. ഹിമാദാസ്, നീരജ് ചോപ്ര, വിപുൻ കസാന തുടങ്ങിയ പ്രധാന താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും റിലേ ടീമുകളിൽ വൻ പ്രതീക്ഷയാണുള്ളത്. ഹൈജംപിൽ നിലവിലെ ലോക ചാമ്പ്യനും മുൻ ലോക അത്ലറ്റുമായ മുഅ്തസ് ഇസ്സാ ബർഷിമിെൻറ പ്രകടനത്തിനായാണ് സ്വദേശികളും വിദേശികളുമടക്കമുള്ള ഖത്തർ ജനത കാത്തിരിക്കുന്നത്. ഒന്നാമതെത്തുന്നതിലുപരി ലോക റെക്കോഡോടെ സ്വർണമെന്ന നേട്ടത്തിലേക്കായിരിക്കും സ്വന്തം നാട്ടുകാരുടെ മുന്നിൽവെച്ച് ബർഷിം ചാടുന്നത്. 400 മീറ്റർ ഹഡിൽസിൽ അബ്ദുറഹ്മാൻ സാംബയും ഖത്തറിനായി രംഗത്തുണ്ട്. കഴിഞ്ഞ വർഷം നടന്ന ഡയമണ്ട് ലീഗുകളിലെല്ലാം റെക്കോഡുകൾ തിരുത്തിക്കുറിച്ചുകൊണ്ടാണ് സാംബ മുന്നിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story