കഹ്റമയിൽ ജോലിചെയ്യുന്നത് 205 ഖത്തരി എൻജിനീയർമാർ
text_fieldsദോഹ: ഖത്തറിെൻറ വൈദ്യുതി വകുപ്പായ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആ ൻഡ് വാട്ടർ കോർപറേഷനിൽ (കഹ്റമ) വിവിധ തസ്തികകളിൽ ജോലി ചെയ്യു ന്നത് 205 ഖത്തരി എൻജിനീയർമാർ. സൂപ്പർൈവസിങ്, ഡിസൈനിങ്, തുടർപ്ര വർത്തന വിഭാഗം എന്നിവയിലെ പ്രധാന തസ്തികകളിലാണ് ഖത്തരികളായ എൻജിനീയർമാർ തന്നെ സ്തുത്യർഹമായ പദവി വഹിക്കുന്നത്. 205 പുരുഷ-വനിത എൻജിനീയർമാരാണ് ഉയർന്ന തസ്തികകളിൽ ജോലിചെയ്യുന്നതെന്ന് കഹ്റമ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അലി അൽ മുഹന്നദി പറഞ്ഞു. എൻജിനീയേഴ്സ് ദിനത്തോടനുബന്ധിച്ച് ‘പെനിൻസുല’ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 17നാണ് എൻജിനീയർ ദിനം ആഘോഷിക്കുന്നത്. എൻജിനീയർമാരുടെ കഴിവുകളും അറിവുകളും പരസ്പരം കൈമാറുക, ഭാവിയിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുഭവം ആർജിക്കുക, ഇൗ രംഗത്ത് അന്നന്ന് ഉണ്ടാകുന്ന അറിവുകൾ ശീലിക്കുക, യുവാക്കൾക്ക് എൻജിനീയറിങ് േമഖലയിലെ ക്രിയാത്മക കഴിവുകളും പകരുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ദിനാചരണം നടത്തുന്നത്. ചടങ്ങിൽ ഖത്തർ െഡവലപ്മെൻറ് ബാങ്ക് (ക്യു.ഡി.ബി) സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ മുഖ്യാതിഥി ആയിരുന്നു. കഹ്റമയിലാണ് അദ്ദേഹം തെൻറ കരിയർ ആരംഭിക്കുന്നത്. തുടർന്നിങ്ങോട്ട് കരിയർ മേഖലയിലെ തെൻറ വിവിധ ഘട്ടങ്ങളിലെ വളർച്ച സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു.
ഖത്തർ എൻജിനീയേഴ്സ് അസോസിയേഷൻ ചെയർമാൻ എൻജി. ഖാലിദ് അഹ്മദ് അൽ നസർ, ഖത്തർ യൂനിവേഴ്സിറ്റി, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി (എച്ച്.ബി.കെ.യു), ടെക്സാസ് എ ആൻഡ് എം യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികളും എൻജിനീയറിങ് വിദ്യാർഥികളും ചടങ്ങിൽ പെങ്കടുത്തു. കഹ്റമയിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കും ആധുനിക കാര്യങ്ങളിലും വിവിധ സാേങ്കതിക കാര്യങ്ങളിലും തുടർച്ചയായ പരിശീലനവും വൈദഗ്ധ്യവും നൽകുമെന്ന് കഹ്റമ പ്രസിഡൻറ് എൻജി. ഇസ്സ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുള്ളതുമായ നിരവധി സ്ഥാപനങ്ങളുമായി ബന്ധെപ്പട്ടാണ് പരിശീലനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.