‘ദ ബിഗ് 5’ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനം; 50 ഇന്ത്യൻ കമ്പനികൾ പെങ്കടുക്കും
text_fieldsദോഹ: സെപ്റ്റംബര്‍ 23 മുതല്‍ 25വരെ ദോഹയില്‍ നടക്കുന്ന ‘ദ ബിഗ് 5 റി യല്‍ എസ്റ്റേറ്റ് പ്രദര്‍ശന’ത്തിൽ (ദ ബിഗ് 5 കണ്സ്ട്രക്റ്റ് ഖത്ത ര്‍) 50 ഇന്ത്യൻ കമ്പനികൾ പെങ്കടുക്കും. റിയൽ എസ്റ്റേറ്റ്-നിർമാണ മേ ഖലയിലെ പ്രധാന പരിപാടിയാണിത്. ദോഹ എക്സിബിഷന് ആൻഡ് കണ്വെന്ഷന് സെൻററിലാണ് പ്രദര്‍ശനം. വിവിധ രാജ്യങ്ങളില്‍ നിന്നായി 200ലധികം കമ്പനികള്‍ പങ്കെടുക്കും. ഏറ്റവും നൂതന നിര്‍മാണസാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കും. കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് വാണിജ്യവ്യവസായ മന്ത്രാലയത്തിെൻറ പിന്തുണയോടെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ പവിലിയൻ തുറക്കുന്നത്. ഇതിൽ 50 ഇന്ത്യൻ കമ്പനികൾ പെങ്കടുക്കും. ഇൗ വർഷം ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഇത്തരം പ്രദർശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും ഇത്തവണ ദോഹയിൽ ഉണ്ടാവുകയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ അംബാസഡർ പി. കുമരൻ പവിലിയൻ ഉദ്ഘാടനം ചെയ്യും.
വാഹനം, പ്ലാൻറ് മെഷീനറി, സിമൻറ്, നിർമാണമേഖലയിലെ ഉപകരണങ്ങൾ, നിർമാണമേഖലയിലെ സാേങ്കതിക വിദ്യകൾ, പുതിയ രീതികൾ, ബിൽഡിങ് ഇൻറീരിയർ തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യൻ കമ്പനികളാണ് പ്രദർശനത്തിെൻറ ഭാഗമാകുന്നത്. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വിപണി ഖത്തറിേൻറതാണ്. 2017ൽ ഖത്തറിെൻറ മൊത്തം ചെലവിെൻറ 47 ശതമാനം തുക നിർമാണമേഖലയിലാണ് ഖത്തർ നീക്കിവെച്ചത്. 26 ബില്യൻ ഡോളർ വരുമിത്. 2017ലെ ഖത്തറിെൻറ ഇറക്കുമതിയുടെ 36 ശതമാനവും നിർമാണമേഖലയുമായി ബന്ധെപ്പട്ടാണ്. ഖത്തറും ഇന്ത്യയും വ്യാപാര മേഖലയിൽ ചരിത്രപരമായിതന്നെ ആഴമുള്ള ബന്ധത്തിലാണ്. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ നിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ കമ്പനികൾ സജീവമാണ്. സ്റ്റേഡിയം നിർമാണമടക്കമുള്ള രംഗത്ത് നിരവധി ഇന്ത്യൻ കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഖത്തറിെൻറ വ്യാപാര വാണിജ്യ മേഖലയെ പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ‘ദ ബിഗ് 5’ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനം നടത്തുന്നത്.
വിവിധ മേഖലകളില്‍ നിക്ഷേപ വ്യവസായ അവസരങ്ങളും സാധ്യതകളും സമ്മേളനത്തില്‍ ലഭ്യമാക്കും. പ്രഥമ പ്രദര്‍ശനത്തില്‍ 12,000ത്തിലധികം പ്രതിനിധി കള്‍ പങ്കെടുത്തിരുന്നു. 2022 ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി അടിസ്ഥാനസൗകര്യവികസനപദ്ധതികളിലുൾപ്പെടെ ഖത്തര്‍ പ്രതിവാരം മില്യണ്‍ കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. ഈ വര്‍ഷം ആദ്യപകുതിയില്‍ 4.5 ബില്യണ്‍ ഡോളറിെൻറ പദ്ധതികളാണ് ഖത്തറില്‍ അനുവദിച്ചതെന്ന് മീഡ് പ്രോജക്ട്സ് റിപ്പോര്‍ട്ടില്‍ വ്യ ക്തമാക്കുന്നു. 23 ബില്യണിലധികം ഡോളറിെൻറ പദ്ധതികള്‍ ഡിസൈന്‍ ഘട്ടത്തിലുമാണ്. അടുത്ത 24 മാസത്തിനുള്ളില്‍ ഈ പദ്ധതികള്‍ക്ക് ബിഡ് അനുവദിക്കും. 46 ബില്യണിലധികം ഡോളറിെൻറ പദ്ധതികള്‍ പഠനത്തിെൻറ വിവിധ ഘട്ടത്തിലാണ്. രാജ്യത്തിെൻറ അടിസ്ഥാന സൗകര്യവികസനമേഖലയുടെ വളര്‍ച്ച ദ്രുതഗതിയിലാണെന്ന് ദ ബിഗ് 5 ഖത്തര്‍ ഇവൻറ് ഡയറക്ടര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.