Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതിയ പ്രവാസി...

പുതിയ പ്രവാസി നിക്ഷേപ കമ്പനി; പ്രവാസി മലയാളികൾക്ക് പ്രതീക്ഷ

text_fields
bookmark_border
പുതിയ പ്രവാസി നിക്ഷേപ കമ്പനി; പ്രവാസി മലയാളികൾക്ക് പ്രതീക്ഷ
cancel

ദോഹ: കേരള സർക്കാറിെൻറ മുൻൈകയിൽ പുതിയ പ്രവാസി നിക്ഷേപ കമ്പന ി നിലവിൽ വന്നതോടെ പ്രവാസി മലയാളികൾക്ക് പ്രതീക്ഷ. പ്രവാസികള ുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് അവർക്ക് ലാഭം നൽകുക എന്ന ലഷ് യത്തോടെ സിയാൽ മാതൃകയിൽ രൂപവത്കരിച്ച കമ്പനി സെപ്റ്റംബർ 14നാ ണ് നിലവിൽ വന്നത്. ഒാവർസീസ് കേരളലൈറ്റ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (Overseas Keralite Investment and Holding Limited) എന്നതാണ് മുഴുവൻ പേര്. 2018 ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭ നിർദേശപ്രകാരം നിലവിൽ വന്ന കമ്പനിയിൽ 74 ശതമാനം പ്രവാസി ഒാഹരികളും 26 ശതമാനം സർക്കാറിേൻറതുമാണ്.

പ്രവാസികളിൽനിന്ന് മാത്രമാണ് കമ്പനിയിൽ നിക്ഷേപം സ്വീകരിക്കുക. കേരളത്തിെൻറ പുരോഗതിക്ക് ഉതകുന്നതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ മേഖലകളിൽ പ്രവാസി മലയാളികളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുകയാണ് ലക്ഷ്യം. പത്തുകോടിയാണ് പ്രവർത്തന മൂലധനം. എസ്.പി.വി (സ്പെഷ്യൽ പർപസ് വെഹിക്കിൾ), അനുബന്ധ ഘടകങ്ങൾ, വിനോദസഞ്ചാരം, തുറമുഖം, വിമാനത്താവളം, എൻ.ആർ.ഐ ടൗൺഷിപ്, നിർമാണമേഖല, അടിസ്ഥാന സൗകര്യ വികസനം, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിർമാണം, സ്റ്റാർട്ട്അപ് സംരംഭങ്ങൾ എന്നീ മേഖലകളിലെ 30 പദ്ധതികളിൽ നിക്ഷേപങ്ങൾ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന കമ്പനി ഭരണസമിതിയുെട പ്രഥമ യോഗത്തിൽ തീരുമാനിച്ചത്.

വിദേശവ്യവസായി ഒ.വി. മുസ്തഫയാണ് കമ്പനി വൈസ് ചെയർമാൻ. നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി സ്പെഷ്യൽ ഒാഫിസറാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് ഡയറക്ടർമാരാണ് നിലവിലുള്ളത്. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് സുരക്ഷിതമായ നിക്ഷേപം നടത്താനുള്ള മാർഗം എന്ന നിലയിലാണ് പുതിയ കമ്പനി പ്രവർത്തിക്കുകയെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വിദേശത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് അവരുടെ കഴിവനുസരിച്ച് ജോലി നൽകി പുനരധിവാസത്തിനും കമ്പനിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. കമ്പനി പ്രവർത്തനം സാധാരണ പ്രവാസികൾക്കും ഉപയോഗപ്രദമാകുന്ന രൂപത്തിലായാൽ ഏറെ പ്രതീക്ഷ വെക്കാമെന്നാണ് വിലയിരുത്തൽ. സാധാരണ പ്രവാസികൾക്കും മറ്റുള്ളവർക്കും നിക്ഷേപം നടത്താൻ സാധിക്കുകയും ന്യായമായ ലാഭം ലഭ്യമാക്കാനുമായാൽ ഏറെ ഗുണം ചെയ്യുമെന്ന് പ്രവാസി സാമൂഹിക പ്രവർത്തകനായ റഉൗഫ് കൊണ്ടോട്ടി പറയുന്നു.

പ്രവാസി നാട്ടിേലക്കയക്കുന്ന പണത്തിെൻറ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ നിർമാണ മേഖലയിൽ ഇറക്കുന്നത്. ശരിയായ രൂപത്തിൽ പ്രവർത്തനം നടന്നാൽ ഇത്തരം സാഹചര്യങ്ങൾക്ക് വലിയ മാറ്റം ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിെൻറ (സി.ഡി.എസ്) 2018ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം വിദേശ മലയാളികളുടെ 2010ലെ നിക്ഷേപം 36,886 കോടി രൂപയായിരുന്നു. ഇത് 2017ൽ 1,52,349 കോടിയായി വർധിക്കുകയും ചെയ്തു. എൻ.ആർ.കെ. ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് കമ്പനി ലിമിറ്റഡ്, പ്രവാസി ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് കമ്പനി ലിമിറ്റഡ്, കേരള പ്രവാസി ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് കമ്പനി എന്നിങ്ങനെ മൂന്നുപേരുകളാണ് ആദ്യം സർക്കാർ പുതിയ കമ്പനിക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ എൻ.ആർ.കെ, പ്രവാസി എന്നീ പേരുകൾ നിലവിൽതന്നെ രജിസ്ട്രേഡ് ട്രേഡ്മാർക്ക് ആണെന്നായിരുന്നു രജിസ്ട്രാറുടെ തീരുമാനം. ഇതിനാലാണ് ഇപ്പോഴുള്ള പേര് കമ്പനിക്ക് കൈവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story