Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎട്ടുനാൾ...

എട്ടുനാൾ അരികെ, ലോക അത്ലറ്റിക് മീറ്റ്

text_fields
bookmark_border
എട്ടുനാൾ അരികെ, ലോക അത്ലറ്റിക് മീറ്റ്
cancel

ദോഹ: ഖത്തർ ആതിഥ്യം വഹിക്കുന്ന ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് അ ത്ലറ്റിക്സ് ഫെഡറേഷെൻറ (െഎ.എ.എ.എഫ്) 17ാമത് ലോക അത്ലറ്റിക്സ് ച ാമ്പ്യൻഷിപ് എട്ടുനാൾ അരിെക. സെപ്റ്റംബർ 27ന് ദീപശിഖ തെളി യും. ഒക്ടോബര്‍ ആറിന് അവസാനിക്കും. ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഒരുക്കം പൂർത്തിയായി. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി 49 ഫൈനലുകളാണ് നടക്കുക. ആകെ 192 മെഡലുകൾക്കായി 200ലധികം രാജ്യങ്ങളിൽനിന്നായി 3650 അത്ലറ്റുകളാണ് ചാമ്പ്യൻഷിപ്പിനെത്തുക. മാധ്യമ കവറേജിനായി 2500 മാധ്യമപ്രവർത്തകരും ഖത്തറിലെത്തും. 2014ൽ മൊണോക്കോയിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളാനുള്ള നറുക്ക് ഖത്തറിന് വീണത്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥ്യമരുളുമ്പോൾതന്നെ ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള മാരത്തണും ചരിത്രമാകുകയാണ്. ചരിത്രത്തിലാദ്യമായാണ് ഖത്തറിൽ അർധരാത്രി മാരത്തൺ, നടത്ത മത്സരം നടക്കുക. ദോഹയിലെ കോർണിഷിൽനിന്ന് തുടങ്ങി കോർണിഷിൽതന്നെ അവസാനിക്കുന്ന രീതിയിലാണ് ഇതിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. ഇതിനായി കോർണിഷും വെസ്റ്റ്ബേയും വെളിച്ചത്തിൽ മുങ്ങിനിൽക്കും. വെളിച്ച സംവിധാനങ്ങൾ കോർണിഷിൽ ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് കായിക മാമാങ്കം ഇതാദ്യമായാണ് ഗള്‍ഫ് മേഖലയിൽ നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ദോഹ മീറ്റിന്. ‘ഫലാഹ്’ എന്ന ഫാൽക്കൺ പക്ഷിയാണ് മീറ്റിെൻറ ഭാഗ്യചിഹ്നം.

അതേസമയം, ലോകമീറ്റ് നടക്കുന്ന ഖലീഫ സ്റ്റേഡിയത്തിൽ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി സന്ദര്‍ശനം നടത്തി. മീറ്റിെൻറ സൗകര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു ലക്ഷ്യം.
ആസ്പയര്‍ സോണിലും അമീര്‍ സന്ദര്‍ശനം നടത്തി. നടന്നുവരുന്ന തയാറെടുപ്പുകളെക്കുറിച്ച് അധികൃതർ അമീറിനോടു വിശദീകരിച്ചു.

ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി നിയുക്തമാക്കിയ വിവിധ സൗകര്യങ്ങളും മേഖലകളും അമീര്‍ സന്ദര്‍ശിച്ചു. ബാഹ്യ ടൂര്‍ ഏരിയകള്‍, കളിക്കാരുടെയും ആസ്വാദകരുടെയും പ്രവേശന മേഖലകള്‍, മാധ്യമങ്ങള്‍ക്കായി നിശ്ചയിച്ച കേന്ദ്രങ്ങള്‍ എന്നിവയിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും അമീർ വിലയിരുത്തി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യു.ഒ.സി) പ്രസിഡൻറും ഐ.എ.എ.എഫ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിെൻറ ഉന്നതതല സംഘാടകസമിതി ചെയര്‍മാനുമായ ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആൽഥാനിയും സമിതിയിലെ നിരവധി ഉദ്യോഗസ്ഥരും ഒപ്പുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story