Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ  ധനസഹായവും: പുതിയ നിയമം വരുന്നു

text_fields
bookmark_border
കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ  ധനസഹായവും: പുതിയ നിയമം വരുന്നു
cancel

ദോഹ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹാ യം എന്നിവക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള പു തിയ നിയമം വരുന്നു. തീവ്രവാദ ധനസഹായത്തെ പിന്തുണക്കുന്ന വര്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നവര്‍ക്കും ജയില്‍വാസം ഉ ള്‍പ്പെടെയുള്ള കര്‍ശന ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. രാജ്യാന്തര സഹകരണവുമായി ബന്ധപ്പെട്ട നടപടികള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ഇതുസംബന്ധിച്ച 2019ലെ 20ാം നമ്പര്‍ നിയമത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ഒപ്പുവെച്ചു. 2002 മുതല്‍ രാജ്യത്ത് നടപ്പാക്കിയ വിവിധ നിയമങ്ങളുടെ വിപുലീകരണമായാണ് പുതിയ നിയമം തയാറാക്കിയിരിക്കുന്നത്.

രാജ്യത്തെ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച നിയമം, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമം എന്നിവയുടെയെല്ലാം വിപുലീകരണവും ഇവയിലെ വിവിധ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്നതുമാണ് പുതിയ നിയമമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാജ്യത്തെ സാമ്പത്തിക, ബിസിനസ് മേഖലകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, പണവിനിമയ സേവനങ്ങള്‍ എന്നിവക്കെല്ലാം പുതിയ നിയമം ബാധകമാണ്. തീവ്രവാദ ധനസഹായം നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് സൈബര്‍ കുറ്റകൃത്യ പ്രതിരോധ നിയമം നടപ്പാക്കിയത്.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയുടെ അപകട സാധ്യതകളില്‍നിന്നും രാജ്യത്തിെൻറ ധനകാര്യ സംവിധാനത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ദേശീയ കള്ളപ്പണം വെളുപ്പിക്കല്‍ തീവ്രവാദ ധനസഹായ പ്രതിരോധ കമ്മിറ്റി, മന്ത്രാലയം, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തിലാണ് കര്‍ശന ശിക്ഷാനടപടികൾ ഉൾകൊള്ളുന്ന പുതിയ നിയമം തയാറാക്കിയിരിക്കുന്നത്.

മേഖല, രാജ്യാന്തര തലത്തില്‍ തീവ്രവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനും എതിരെ ഖത്തര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയനിയമമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആൽഥാനി പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകള്‍ സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നിയമം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ക്കാണ് നിയമം പ്രാബല്യത്തിലാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story