ഖത്തറിൽ മത്സ്യങ്ങളുടെ വില ഇനി മന്ത്രാലയം തീരുമാനിക്കും
text_fieldsദോഹ: രാജ്യത്തെ മത്സ്യങ്ങളുടെയും മറ്റു കടൽ ഭക്ഷ്യപദാർഥ ങ്ങളുടെയും (സീ ഫുഡ്) വില ഇനി വാണിജ്യ വ്യവസായ മന്ത്രാലയം പ്ര ഖ്യാപിക്കും. മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ദിവസേന ന ടക്കുന്ന ലേലത്തിന് ശേഷമായിരിക്കും വില പുറത്തുവിടുക. മ ത്സ്യങ്ങളുടെയും മറ്റും വിലയിലുണ്ടാകുന്ന അമിതമായ വർധനവ്, മത്സ്യ വിപണിയിലെ കുത്തകകൾ അവസാനിപ്പിക്കുക, ന്യായമായ വിലയിൽ മത്സ്യം വാങ്ങുന്നതിനുള്ള ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. പുതിയ തീരുമാന പ്രകാരം, മത്സ്യങ്ങളുടെയും മറ്റു കടൽ ഉൽപന്നങ്ങളുടെയും പരമാവധി വിൽപനവില മന്ത്രാലയം പരസ്യപ്പെടുത്തും.
ആഴ്ചയിലെ അവസാന പ്രവൃത്തി ദിനത്തിലെ വില തന്നെയായിരിക്കും അടുത്ത രണ്ട് അവധി ദിവസങ്ങളിലും. മത്സ്യങ്ങളുടെയും മറ്റു കടൽ ഉൽപന്നങ്ങളുടെയും വിലയുടെ പരമാവധിയാണ് ദിവസേന മന്ത്രാലയത്തിൽനിന്നുള്ള പ്രത്യേക ബുള്ളറ്റിനിൽ രേഖപ്പെടുത്തുക. മത്സ്യങ്ങളുടെ പേരും ഇനവും അതത് ദിവസത്തെ വിലയും വിൽപനക്കാർ ഉപഭോക്താവിന് കാണുന്ന രീതിയിൽ പതിക്കണം. മന്ത്രാലയത്തിൽ നിന്നുള്ള വിലയേക്കാൾ ഒരിക്കലും ഉയർന്ന വില ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ പാടില്ല. മറ്റു സേവനങ്ങൾ നൽകുന്നതിെൻറ ഭാഗമായി വില ഉയർത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളിൽ നിന്നും വിൽപനക്കാർ ഒഴിഞ്ഞു നിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിപണികളെ നിയന്ത്രിക്കുന്നതിെൻറയും അവയുടെ മേൽനോട്ടം വഹിക്കുന്നതിെൻറയും ഭാഗമായാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വഞ്ചന അവസാനിപ്പിക്കുക, പരസ്പര മത്സരം േപ്രാത്സാഹിപ്പിക്കുന്നതോടൊപ്പം കുത്തക വിൽപന അവസാനിപ്പിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ചാണ് മന്ത്രാലയം കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുന്നത്. ഉപഭോക്താക്കളും കച്ചവടക്കാരും തമ്മിലുളള ബന്ധത്തിൽ സന്തുലനം നിലനിർത്തുകയെന്നതും പുതിയ മത്സ്യവില പ്രഖ്യാപനത്തിെൻറ ലക്ഷ്യങ്ങളിൽ പെടുന്നു.
ആരോഗ്യകരമായ രീതിയിൽ മത്സ്യങ്ങൾ സൂക്ഷിച്ചു വെക്കുന്നതിെൻറ പ്രാധാന്യത്തെ സംബന്ധിച്ചും പുതിയ തീരുമാനത്തിൽ വ്യക്തമാക്കുന്നുണ്ട്. സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുന്നതുമായ രീതിയിലായിരിക്കണം മത്സ്യങ്ങളുടെ സൂക്ഷിപ്പ്. നിശ്ചയിച്ച വിലയേക്കാൾ ഉയർന്ന വിലയിൽ മത്സ്യവും മറ്റും വാങ്ങരുത്. അനധികൃത വിൽപനക്കാരിൽ നിന്നും മത്സ്യം വാങ്ങുന്നത് നിർത്തണം. ബിൽ ചോദിച്ച് വാങ്ങണമെന്നും മന്ത്രാലയം ഉപഭോക്താക്കളോടാവശ്യപ്പെട്ടു. പുതിയ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ പരിശോധന നടത്തും. എന്തെങ്കിലും നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ ഉപഭോക്താക്കൾ മന്ത്രാലയത്തിൽ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.