ദോഹ സമാധാനചർച്ചകൾ അനിശ്ചിതത്വത്തിൽ
text_fieldsദോഹ: യു.എസ്-താലിബാൻ സമാധാന ചർച്ചകൾ റദ്ദാക്കിയതായി അമേരിക് കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ദോഹയുടെ മധ്യസ് ഥതയിൽ നടന്നുവന്ന ചർച്ചകളുടെ ഭാവിയിലും അനിശ്ചിതത്വം. കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ സ്ഫോടനത്തിൽ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനത്തിെൻറ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ട്രംപിെൻറ തീരുമാനം. താലിബാൻ പ്രസിഡൻറുമായും അഫ്ഗാന് പ്രസിഡൻറുമായും ക്യാമ്പ് ഡേവിഡില്‍ നടത്താനിരുന്ന രഹസ്യചര്‍ച്ചയും റദ്ദാക്കി. ഒരുവർഷമായി ഖത്തറിെൻറ മധ്യസ്ഥതയിൽ നടക്കുന്ന താലിബാൻ- യു.എസ് ചർച്ചകളും ട്രംപ് റദ്ദാക്കിയെന്ന് ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു.
ട്രംപിെൻറ പുതിയ നീക്കത്തോട് ചർച്ചകൾക്കായി ദോഹയിൽ ഉള്ള താലിബാൻ വക്താവ് ആദ്യം പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച വൈകി പുറത്തുവിട്ട പ്രസ്താവനയിൽ യു.എസിെൻറ പുതിയ തീരുമാനം സമാധാനത്തിന് എതിരാണെന്ന് താലിബാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ സംഘവുമായി ചർച്ച നടത്തുമെന്ന് വക്താവ് അൽജസീറയോട് പ്രതികരിച്ചു. ഇതിനകം ഒമ്പത് ചർച്ചകൾ ഖത്തറിെൻറ മധ്യസ്ഥതയിൽ ദോഹയിൽ പൂർത്തിയായിരുന്നു. അവസാന ചർച്ചയുടെ ഫലങ്ങളുടെ നിർദേശങ്ങളും കരാറും നിലവിൽ അഫ്ഗാൻ സർക്കാറിെൻറ പരിഗണനയിലായിരുന്നു. അവസാന ചർച്ചയിൽ അഫ്ഗാനിൽ സമാധാനം സ്ഥാപിക്കാനുള്ള നിർണായക കരാറിൽ എത്തിയതായി സൂചനയുണ്ടായിരുന്നു. ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനങ്ങൾക്കരികെ ചർച്ച എത്തിയെന്ന് താലിബാെൻറ ദോഹയിലെ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തിരുന്നു.
അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സൈന്യത്തിേൻറയും മറ്റു വിദേശസൈന്യത്തിെൻറയും ഘട്ടംഘട്ടമായുള്ള പിന്മാറ്റമാണ് കരാറിലെ പ്രധാനകാര്യം. അഫ്ഗാനിസ്താനെ ആഗോളതലത്തിലുള്ള ആക്രമണത്തിെൻറ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ താലിബാനുമായി പ്രത്യേക തീരുമാനത്തിലും എത്തും. ഇപ്പോൾ നടക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായാൽ അഫ്ഗാനിൽ സ്ഥിരമായി വെടിനിർത്തൽ നടപ്പിൽവരുത്താനുള്ള മറ്റൊരു ചർച്ച കൂടി നടക്കുമെന്നായിരുന്നു സൂചനകൾ. രാജ്യത്തിെൻറ ഭരണം പങ്കുവെക്കാനായി അഫ്ഗാൻ സർക്കാറും താലിബാനും തമ്മിലാണ് ആ ചർച്ചകൾ നടക്കുകയെന്നും പറഞ്ഞിരുന്നു. ഇതിെൻറ മുന്നോടിയായി താലിബാൻ- അമേരിക്ക സമാധന ചർച്ചകൾക്കുള്ള അമേരിക്കൻ ദൂതൻ സൽമായ് ഖലീൽ സാദ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു. അമേരിക്കൻ ദൂതൻ വീണ്ടും ഖത്തറിലെത്തിയതായി ഖത്തർ സർക്കാർ വക്താവാണ് അറിയിച്ചത്. ഇതിനിടയിലാണ് അമേരിക്കൻ പ്രസിഡൻറിെൻറ പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.