ഖത്തർ–ഇന്തോനേഷ്യ വാണിജ്യ വ്യാപാരത്തില്‍ 154 ശതമാനം വര്‍ധന
text_fieldsഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 2017ല്‍ 346 മില്യണ്‍ ഡോള റായിരുന്നത് കഴിഞ്ഞവര്‍ഷം 877 മില്യണ്‍ ഡോളറായി വര്‍ധിച്ചു
ദ ോഹ: ഖത്തർ-ഇന്തോനേഷ്യ വാണിജ്യവ്യാപാരത്തില് 154 ശതമാനം വ ര്‍ധന. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 2017ല്‍ 346 മില്യണ്‍ ഡോളറായിരുന്നത് കഴിഞ്ഞവര്‍ഷം 877 മില്യണ്‍ ഡോളറായി വര്‍ധിച്ചു. ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്മാന് മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോനേഷ്യന്‍ ഖത്തരി ബിസിനസ് കൗണ്‍സില്‍ പ്രസിഡൻറ് ഹെന്‍ഡ്ര ട്രുമാെൻറ നേതൃത്വത്തിെല ഇന്തോനേഷ്യന്‍ വ്യാപാരസംഘവുമായി ദോഹയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
ഖത്തറും ഇന്തോനേഷ്യയും സാമ്പത്തിക, വാണിജ്യമേഖലകളില്‍ ശക്തമായതും വ്യതിരിക്തവുമായ സഹകരണബന്ധം പുലര്‍ത്തുന്നുണ്ടെന്ന് തവാര്‍ പറഞ്ഞു. രണ്ടുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയുടെ പ്രയോജനത്തിനായി എല്ലാ മേഖലകളിലും ബന്ധം വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും കഠിനമായി പരിശ്രമിക്കുന്നുണ്ട്. കോണ്‍ട്രാക്ടിങ്, എന്‍ജിനിയറിങ്, നിര്‍മാണം, ഐ.ടി ഉള്‍പ്പടെയുള്ള മേഖലകളിലായി 100ശതമാനം മൂലധനത്തോടെ 14 ഇന്തോനേഷ്യന്‍ കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്തോനേഷ്യയില്‍ ആശയവിനിമയ, ബാങ്കിങ് മേഖലകളിലുൾപ്പെടെ ഖത്തറിന് നിക്ഷേപമുണ്ട്.
ഇന്തോനേഷ്യ നിക്ഷേപത്തിന് സുരക്ഷിതവും ആകര്‍ഷകവുമായ ലക്ഷ്യസ്ഥാനമാണ്. എല്ലാ മേഖലകളിലും ഖത്തരി ഇന്തോനേഷ്യന്‍ കമ്പനികള്‍ തമ്മിലുള്ള പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതില്‍ ഖത്തര്‍ ചേംബറിെൻറ പിന്തുണ അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളില്‍നിന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍ നല്കുന്ന നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്തോനേഷ്യന്‍ നിക്ഷേപകര്‍ സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഊര്‍ജം, ടൂറിസം, കൃഷി, ഫര്‍ണിച്ചര്‍, ടെക്നോളജി, ധനകാര്യസംവിധാനം, റീട്ടെയിൽ, ആരോഗ്യപരിരക്ഷ, ഇ-കോമേഴ്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളാണ് ഇന്തോനേഷ്യന്‍ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.