ക്യു.എഫ്.സിയിലേക്ക് കൂടുതൽ കമ്പനികൾ വരുന്നു
text_fieldsദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെൻററില്‍(ക്യു.എഫ്.സി) കൂടുതൽ കമ ്പനികൾ രജിസ്റ്റർ ചെയ്യുന്നു. ഏതു കറന്‍സിയിലും വ്യാപാരം നടത് താനുള്ള അവകാശം, 100 ശതമാനം വിദേശ ഉടമസ്ഥാവകാശം, ലാഭത ്തിെൻറ 100 ശതമാനം മടക്കിലഭിക്കൽ, 80ലധികം രാജ്യങ്ങളുമാ യി ഒപ്പുെവച്ച ഇരട്ടനികുതി കരാര്‍ സംവിധാനം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ക്യു.എഫ്.സി കമ്പനികള്‍ക്ക് നല്‍കുന്നത്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഖത്തരി കമ്പനികള്‍ക്കു പുറമെ യൂറോപ്പ്, ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ, മെന ഉള്‍പ്പടെയുള്ള മേഖലകളില്‍നിന്നുള്ള കമ്പനികളും പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഗോളതലത്തിലെ ഏറ്റവും വലുതും ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്നതുമായ ഓണ്‍ഷോര്‍ വ്യാപാര ധനകാര്യകേന്ദ്രങ്ങളിലൊന്നാണ് ക്യു.എഫ്.സി. ഈ പ്ലാറ്റ്ഫോമില്‍ ചേരുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ ക്യു.എഫ്.സി പുതിയ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്നതായി ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ യൂസുഫ് മുഹമ്മദ് അല്‍ജെയ്ദ പറഞ്ഞു. വരുംകാലയളവിലും വളര്‍ച്ച തുടരുമെന്ന് ആത്മവിശ്വാസമുണ്ട്. കൂടുതല്‍ മേഖല രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കാനാകും. നിരവധി പ്രയോജനങ്ങളാണ് ക്യു.എഫ്.സി കമ്പനികള്‍ക്ക് ലഭിക്കുന്നത്. ആഗോള വ്യവസായ സംരംഭങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതിന് ക്യു.എഫ്.സിയെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഖത്തര്‍ ഡിജിറ്റല്‍, മീഡിയ, കായിക, ധനകാര്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവന വ്യവസായങ്ങളില്‍ നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഖത്തറിെൻറ സമ്പദ് വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുകയാണെന്നും ഭാവിയിലേക്കും ഈ മുന്നേറ്റം തുടരുമെന്നും അല്‍ജെയ്ദ പറഞ്ഞു. അടുത്തവര്‍ഷം ഖത്തറിെൻറ വളര്‍ച്ച 2018ലെ 1.6ശതമാനത്തില്‍നിന്നും 2.6 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിെൻറ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതില്‍ ക്യു.എഫ്.സി സജീവ പങ്കുവഹിക്കുന്നുണ്ട്. ക്യു.എഫ്.സിയിലേക്കും ഖത്തറിലേക്കും കൂടുതല്‍ അഭിമാനകരമായ കമ്പനികളെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അല്‍ജെയ്ദ പറഞ്ഞു. ഖത്തറിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തെ പിന്തുണക്കുന്നതിനായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെൻറര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതായി ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ റഈദ് അല്‍ഇമാദി പറഞ്ഞു. ആകെ കമ്പനികളുടെ എണ്ണം ഈ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 700ലധികമായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ ക്യു.എഫ്.സിയിലെ കമ്പനികളുടെ എണ്ണം 461 ആയിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ 90 പുതിയ കമ്പനികളാണ് ക്യു.എഫ്.സിയില്‍ ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 71 കമ്പനികളാണ് ചേര്‍ന്നിരുന്നത്. 2022 ആകുമ്പോഴേക്കും ക്യു.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 1000ത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍തന്നെ ലക്ഷ്യത്തിെൻറ 50 ശതമാനത്തിലധികം പിന്നിട്ടുകഴിഞ്ഞു. ഐ.ടി സേവനങ്ങൾ, കണ്‍സള്‍ട്ടന്‍സി, അഡ്വൈസറി, മാര്‍ക്കറ്റിങ് ബ്രാന്‍ഡ് മാനേജ്മെൻറ് എന്നിവയുള്‍പ്പടെയുള്ള മേഖലകളില്‍നിന്നാണ് പുതിയ കമ്പനികൾ. ഹോള്‍ഡിങ് കമ്പനികള്‍, പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനികൾ, പ്രഫഷനല്‍ സര്‍വിസ് സ്ഥാപനങ്ങള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസാധാരണമായ വളര്‍ച്ച കൈവരിച്ച കാലഘട്ടമാണ് പിന്നിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.