പുതിയ പിഴയൊന്നുമില്ല, സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റ്
text_fieldsദോഹ: ഗതഗാത നിയമലംഘനത്തെ തുടർന്നുള്ള പിഴയിൽ കുത്ത നെ വർധനവ് വരുന്നുവെന്ന സമൂഹ മാധ്യമ ങ്ങളിലൂടെ നടക്കുന്ന പ്രചാരണം തെറ്റ്. ഇതുസംബന്ധിച്ച് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വ്യാജമാണെന്ന് പൊതു ഗതാഗത വകുപ്പ്. വ്യാജ വാർത്തകൾ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഗതാഗത വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ഗതാഗത വകുപ്പിെൻറ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും പുറത്തുവിടുന്നതാണ് യാഥാർഥ്യം. കാറിൽ വലിയ ശബ്്ദത്തിൽ സംഗീതം പോലെയുള്ളവ ഉപയോഗിക്കുന്നത് കടുത്ത ലംഘനമാണെന്നും 5000 റിയാൽ വരെ പിഴ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യാജ വാർത്തയിൽ പറയുന്നു.
കൂടാതെ കാറിനകത്തുനിന്ന് പുകവലിക്കുന്നവർക്ക് 2000 റിയാൽ ചുമത്തുമെന്നും തെറ്റായി പ്രചരിപ്പിക്കുന്നു. വാർത്തകൾ അതിെൻറ സത്യാവസ്ഥ അറിയാതെ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ, വാ ർത്തയുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിനും യാഥാർഥ്യം അറിയുന്നതിനും ഔദ്യോഗിക സമൂഹ മാധ്യമങ്ങൾ സന്ദർശിക്കണമെന്നും വ്യക്തമാക്കി.വാർത്തയുടെ ഉറവിടം രേഖപ്പെടുത്താതെയും ലഭിക്കുന്ന വാർത്തകൾ അതേ രൂപത്തിൽ ഷെയർ ചെയ്തും നിരവധി വെബ്സൈറ്റുകളും സമൂഹ മാധ്യമ അക്കൗണ്ടുകളുമാണ് നിലവിലുള്ളത്. ഇതിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളിലാണ് ആളുകൾക്ക് ആശയക്കുഴപ്പം സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.