Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ.എഫ്.സി...

എ.എഫ്.സി ചാമ്പ്യൻസ്ലീഗ്: ദുഹൈലിനെ തകർത്ത് അൽ സദ്ദ് ക്വാർട്ടറിൽ

text_fields
bookmark_border
എ.എഫ്.സി ചാമ്പ്യൻസ്ലീഗ്: ദുഹൈലിനെ തകർത്ത് അൽ സദ്ദ് ക്വാർട്ടറിൽ
cancel
camera_alt?.????????.??? ??????????????????????????????????????????? ?????????????- ?????? ????????? ?????????????????????? ??????????

ദോഹ: ദുഹൈലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ത റപറ്റിച്ച് അൽ സദ്ദ് എ.എഫ്.സി ചാമ്പ്യൻസ്ലീഗിെൻ റ അവസാന എട്ടിൽ പ്രവേശിച്ചു. ആദ്യ പാദം 1-1ന് സമനി ല പാലിച്ചതോടെ രണ്ട് പാദങ്ങളിലുമായി 4-2 എന്ന വ്യക്തമായ മാർജിനിലാണ് സാവി ഹെർണാണ്ടസിെൻറ അൽ സദ്ദ് ക്വാർട്ടറിലേക്ക് കുതിച്ചത്. അൽ സദ്ദിനായി പ്രതിരോധനിരയിലെ സൂപ്പർ താരം അബ്ദുൽ കരീം ഹസൻ, ആദ്യ പാദത്തിൽ ഗോൾ കണ്ടെത്തിയ അക്രം അഫീഫ്, അഹ്മദ് യാസർ എന്നിവർ ലക്ഷ്യം കണ്ടു. ദുഹൈലിനായി എഡ്മിൽസൺ ഗോൾ കണ്ടെത്തി. മുൻ താരവും ഇപ്പോൾ പരിശീലകനുമായ സാവിയുടെ അക്കൗണ്ടിലെ ആദ്യ ഔദ്യോഗിക ജയം കൂടിയായിരുന്നു ഇന്നലത്തേത്. ആഗസ്റ്റ് 26, സെപ്റ്റംബർ 16 ദിവസങ്ങളിലായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സൗദിയിൽ നിന്നുള്ള അൽ നസ്റുമായി അൽ സദ്ദ് ഏറ്റുമുട്ടും.

ദുഹൈലിെൻറ ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിലെ എവേ ഗോളിെൻറ മുൻതൂക്കത്തിലിറങ്ങിയ അൽ സദ്ദ്, സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ അൽ മുഅസ് അലി സദ്ദ് പോസ്റ്റിലേക്ക് പന്ത് പായിച്ചെങ്കിലും നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. 10ാം മിനിറ്റിൽ എഡ്മിൽസെൻറ ഷോട്ട് സദ്ദ് ഗോളി സഅദ് അൽ ശീബ് മികച്ച സേവിലൂടെ തട്ടിയകറ്റിയപ്പോൾ റീബൗണ്ടിലൂടെ പന്തെത്തിയത് യൂസുഫ് മസാകിനിയുടെ കാലിൽ. അപ്രതീക്ഷിതമായി വന്ന ആ ഷോട്ടും തട്ടിയകറ്റിയ ശീബ് ദുഹൈലിെൻറ വിജയത്തെ കൂടിയായിരുന്നു തട്ടിയകറ്റിയത്.

20ാം മിനിറ്റിൽ സദ്ദ് ആദ്യ ഗോൾ നേടി. നാം താഇ നൽകിയ ത്രൂപാസ് പിടിച്ചെടുത്ത ബാഗ്ദാദ് ബുനജാഹ് പന്ത് അഫീഫിന് കൈമാറി. പന്ത് പോസ്റ്റിലേക്ക് നിറയൊഴിക്കേണ്ട പണിയേ അഫീഫിനുണ്ടായിരുന്നുള്ളൂ. 34ാം മിനിറ്റിൽ അബ്ദുൽ കരീം ഹസനിലൂടെ സദ്ദ് വീണ്ടും ഗോൾ നേടി. രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോൾ ദുഹൈൽ എഡ്മിൽസണിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. ദുഹൈൽ ആക്രമണം കനപ്പിച്ചെങ്കിലും മുൻതാരി ചുകപ്പ് കാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. 91ാം മിനിറ്റിൽ ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസിെൻറ ഫ്രീകിക്കിൽ യാസർ ലക്ഷ്യം കണ്ടപ്പോൾ ദുഹൈലിെൻറ പതനം പൂർത്തിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story