ഖത്തറിനെതിരായ പരാതി യു.എ.ഇ പിൻവലിച്ചു
text_fieldsദോഹ: ഖത്തറിനെതിരായി ലോകവ്യാപാര സംഘടനയിൽ (ഡബ്ല്യു.ടി.ഒ)നൽകി യ പരാതി യു.എ.ഇ പിൻവലിച്ചു. ഉപരോധത്തെ തുടർന്ന് ഖത്തർ വ്യാപാരമേഖ ലയിൽ നടത്തിയ ചില നിയന്ത്രണങ്ങൾക്കെതിരെയാണ് യു.എ.ഇ പരാതി നൽ കിയിരുന്നത്. പരാതി പിൻവലിച്ച കാര്യം ഡബ്ല്യു.ടി.ഒ ഖത്തറിനെ സാധാരണ ന ടപടിക്രമങ്ങളിലൂടെ കഴിഞ്ഞ ദിവസം അറിച്ചു. കേസിൽനിന്ന് പിന്മാറി യ കാര്യം അറിയിച്ച് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വാർത്തക്കുറിപ്പ് ഒൗദ്യോഗികമായി ഇറക്കിയെന്ന് ഖത്തർവിദേശകാര്യമന്ത്രാലയവും അറിയിച്ചു.
കേസ് പിൻവലിച്ചതോടെ അയൽരാജ്യം ഖത്തറിെനതിരായി ഉന്നയിച്ച വാദഗതികൾ അടിസ്ഥാനമില്ലാത്തതും സത്യത്തിനു നിരക്കാത്തതുമാണെന്ന് തെളിഞ്ഞതായും വിേദശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു. ഖത്തർ തങ്ങളുടെ ന്യായമായ വാദമുഖങ്ങൾ ഉയർത്തി ഡബ്ല്യു.ടി.ഒയിൽ കേസിനെ ധീരമായി നേരിടുകയായിരുന്നു. ധാർമികബാധ്യത ഉയർത്തിക്കാട്ടിയാണ് ഖത്തർ കേസിനെ നേരിട്ടത്. ഖത്തറിനെതിരെ യു.എ.ഇ അടക്കമുള്ള അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ അന്യായ ഉപരോധം മൂന്നാംവർഷത്തിലും തുടരുകയാണ്. ഇതിനെതുടർന്നാണ് വ്യാപാര മേഖലയിൽ ഖത്തർ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
ഉപരോധത്തെ തുടർന്ന് ഖത്തറിെൻറ ചരക്കുവിമാനങ്ങൾക്കോ കപ്പലുകൾക്കോ ഉപരോധരാജ്യങ്ങളിലേക്ക് പോകാൻ കഴിയുന്നില്ല. ഏക കരമാർഗവും അടച്ചിട്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് സ്വാഭാവികമായും ഖത്തറിലും നിയന്ത്രണം വന്നത്. ഇൗ നടപടികൾ ഇപ്പോഴും തുടരുകയുമാണ്. കേസിൽ ഖത്തർ ശക്തമായ ന്യായവാദങ്ങൾ ഉയർത്തിയതോടെയാണ് അയൽരാജ്യം തങ്ങൾ നൽകിയ കേസ് പിൻവലിക്കാൻ നിർബന്ധിതരായത്. യു.എ.ഇക്ക് അവരുടെ വാദങ്ങൾ തെളിവിെൻറ അടിസ്ഥാനത്തിൽ സത്യമെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെതുടർന്നാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. അല്ലെങ്കിൽ അന്തിമ തീർപ്പ് വ്യാപാര സംഘടനയിൽനിന്ന് ഉണ്ടാകുന്നതിനു മുമ്പുതെന്ന കേസ് പിൻവലിക്കാൻ തീരുമാനിക്കില്ലായിരുെന്നന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഉപരോധത്തെ തുടർന്ന് യു.എ.ഇ ഏർപ്പെടുത്തിയ നിരോധനങ്ങളുടെ ഭാഗമായാണ് ഖത്തർ വിപണിയിൽ യു.എ.ഇ ഉൽപന്നം കിട്ടാതായത്. തുടർന്നാണ് യു.എ.ഇ കമ്പനികൾക്ക് സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടുണ്ടായത്. അതിന് ഖത്തറല്ല കാരണക്കാർ. എന്നാൽ, ഖത്തർ ഇപ്പോഴും യു.എ.ഇയിലേക്ക് തുടർച്ചയായി പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ചട്ടങ്ങളും നടപടിക്രമങ്ങളും ഖത്തർ കൃത്യമായി പാലിക്കുന്നെന്നും ബഹുമാനിക്കുെന്നന്നതിനുമുള്ള ഏറ്റവും നല്ല തെളിവുമാണിത്. അതേസമയം, ഖത്തർ യു.എ.ഇക്ക് എതിരായി നൽകിയ കേസിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 2017 ജൂൺ അഞ്ചിന് തുടങ്ങിയ അന്യായ ഉപരോധത്തെ തുടർന്ന് യു.എ.ഇ ഖത്തറിെനതിരായി നടപ്പാക്കിയ വ്യാപാര മേഖലയിലെ അന്യായ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യെപ്പട്ടാണ് ഖത്തർ കേസ് നൽകിയത്.
ഖത്തറിെൻറ കേസ് ഡബ്ല്യു.ടി.ഒ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വൈകാതെതന്നെ തീർപ്പുണ്ടാവുകയും ചെയ്യും. ഖത്തർ കാലങ്ങളായി തുടർന്നുവരുന്ന ന്യായമായ അവകാശങ്ങൾ അടിയറവെക്കാൻ ഒരുക്കമല്ല. എല്ലാ അന്താരാഷ്ട്ര കൂട്ടായ്മകളിലും ഫോറങ്ങളിലും ഖത്തറിെൻറ നിലപാട് ഇതുതന്നെയാണ്. അയൽരാജ്യം അടിച്ചേൽപ്പിച്ച എല്ലാ അന്യായ നിയന്ത്രണങ്ങളും പിൻവലിക്കപ്പെടുന്നതുവരെ ഇതു തുടരും. ലോകതലത്തിലുള്ള എല്ലാ വ്യാപാര പങ്കാളികളുമായും സുസ്ഥിരവും ദൃഢവുമായ നല്ല ബന്ധം എല്ലായിപ്പൊഴും കാത്തുസൂക്ഷിക്കാൻ ഖത്തർ എന്നും മാതൃക കാണിച്ചിട്ടുണ്ട്. ഇതിനായുള്ള ലോകവ്യാപാര സംഘടനയുടെ എല്ലാ ചട്ടങ്ങളും ഖത്തർ പാലിച്ചുവരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.