ഖത്തർ- ഐവറികോസ്റ്റ് സഹകരണം കൂടുതൽശക്തമാക്കും
text_fields
ദോഹ: ഖത്തറില്‍ ഐവറികോസ്റ്റിെൻറ എംബസി ഔദ്യോഗികമാ യി തുറന്നു. ഖത്തറും ഐവറികോസ്റ്റും വ്യാപാരം, വാണിജ്യം ഉള്‍പ്പടെ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഖ ത്തറിലെ ഐവറികോസ്റ്റ് അംബാസഡര്‍ ഡോ.അബ്ദുല്‍ഖാദിര്‍ സിസ ്സെ പറഞ്ഞു. പൊതുതാല്പര്യങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും വാണിജ്യമൂല്യം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ സാമ്പത്തിക ബന്ധങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം മികച്ചതും ശരിയായ ദിശയിലുമാണെന്നും ആത്മവിശ്വാസത്തോടെ പറയാനാകുമെന്നും അംബാസഡര്‍ പറഞ്ഞു.
രാഷ്ട്രീയം, സാമ്പത്തികം ഉള്‍പ്പടെ എല്ലാ മേഖലകളിലും സഹകരണം വികസിപ്പിക്കുന്നതിനും ബന്ധം വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും ഇച്ഛാശക്തിയെ പ്രതിഫലിക്കുന്നതാണ് പുതിയ എംബസിയുടെ ഉദ്ഘാടനം. ഐവോറിയന്‍-ഖത്തരി സംയുക്ത കമ്മിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2020ല്‍ നടക്കും. ഈ കമ്മിറ്റി ഇരുസൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിെൻറ പുതിയ മേഖലകള്‍ തുറക്കാന്‍ സഹായകമാകും.
അന്താരാഷ്ട്രരംഗത്തെ ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ക്ക് പരസ്പര പിന്തുണയിലൂടെ തന്ത്രപരമായ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്താന്‍ ഈ കമ്മിറ്റി സഹായകമാകും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി 2017ല്‍ അബിജാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ഐവറികോസ്റ്റ് പ്രസിഡൻറ് അലസ്സാനെ ഔട്ടാര 2013ലും 2018ലും ദോഹയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അബിജാനില്‍ ഖത്തരി എംബസി തുറന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദോഹയില്‍ ഐവറികോസ്റ്റ് എംബസിയും തുറന്നു. നിലവിലുള്ള ശക്തവും ഫലപ്രദവുമായ ബന്ധം വികസിപ്പിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും ഇച്ഛാശക്തിയും ആഗ്രഹവുമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും അംബാസഡര്‍ പ റഞ്ഞു. ഐവറികോസ്റ്റ് സര്‍ക്കാറിെൻറ സാമൂഹികവും മാനുഷികവുമായ പദ്ധതികളെ പിന്തുണക്കാന്‍ ഖത്തര്‍ ചാരിറ്റി ഓഫിസ് അബിജാനില്‍ തുറക്കുന്നത് ഉറ്റുനോക്കുന്നുണ്ട്. സാമ്പത്തിക ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതികള്‍ നടപ്പാക്കും. 2022 ഫിഫ ലോകകപ്പില്‍ ഖത്തര്‍ ആതിഥേയത്വത്തിനൊപ്പം ഐവറികോസ്റ്റ് നിലകൊള്ളുമെന്നും അംബാസഡര്‍ പറഞ്ഞു. എംബസി ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ നിരവധി അംബാസഡര്‍മാരും വിശിഷ്ടാതിഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.