Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2019 2:37 AM GMT Updated On
date_range 4 Aug 2019 2:37 AM GMTബലിപെരുന്നാൾ ഭക്ഷ്യവിതരണകേന്ദ്രങ്ങളിലും അറവുശാലകളിലും കർശന പരിശോധന
text_fieldsbookmark_border
ദോഹ: ബലിപെരുന്നാൾ അടുത്തിരിക്കെ ഭക്ഷ്യസുരക്ഷാമേഖലയിൽ പഴുതില്ലാത്ത നടപടികളുമായി രാജ്യം. വിവിധ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും മറ്റുമായി കർശന പരിശോധനകളാണ് അധികൃതർ നടത്തുന്നത്. ബലിമാംസത്തിനായി വിവിധ സ്ഥാപനങ്ങൾ കൊണ്ടുവരുന്ന ആടുകൾ അടക്കമുള്ള ഉരുക്കളുടെ ആരോഗ്യപരിശോധനയടക്കം കൃത്യമായി നടക്കുന്നുണ്ട്.
എല്ലാവിധ ചട്ടങ്ങളും പാലിക്കുന്ന ഉരുക്കളെ മാത്രമേ ബലിക്കായി നൽകുന്നുള്ളൂ. പൊതുശുചിത്വം പരിശോധിക്കുന്നതിനും അനധികൃത അറവുകാരെ പിടികൂടുന്നതിനുമായി ഈദ് ദിനങ്ങളില്‍ മുനിസിപ്പല്‍ കണ്ട്രോള് വകുപ്പിലെ പബ്ലിക് കണ്ട്രോള് ഡിവിഷന് ഇന്‍സ്പെക്ടർമാരുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും സമഗ്രപരിശോധന നടത്തും. ഒട്ടക, കന്നുകാലി അറവുശാലകളില്‍ ഉദ്യോഗസ്ഥര്‍ പുലർച്ച അഞ്ചു മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെയും വെള്ളിയാഴ്ചകളില്‍ പുലർച്ച അഞ്ചു മുതല്‍ രാവിലെ 10 വരെയും ഉച്ചക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ചുവരെയും പരിശോധന നടത്തും. ഓട്ടോമേറ്റഡ് അറവുശാലകളില്‍ രാവിലെ അഞ്ചു മുതല്‍ വൈകീട്ട് അഞ്ചുവരെ പരിശോധന നടത്തും. ഇന്‍സ്പെക്ടര്‍മാര്‍ ഉൽപന്നങ്ങളുടെ സാധുതയും പ്രദര്‍ശനരീതികളും പരിശോധിച്ച് ഭക്ഷ്യ ഉൽപന്നങ്ങള് മനുഷ്യ ഉപയോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നുണ്ട്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴില്‍ ദോഹ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ബലിപെരുന്നാൾ അവധിദിനങ്ങള്‍ക്ക് മുന്നോടിയായുള്ള ഭക്ഷ്യപരിശോധനാ കാമ്പയിന് കഴിഞ്ഞ ദിവസം തുടങ്ങി.
ഈദ് ആഘോഷവേളയില്‍ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണത്തിെൻറ ഭാഗമായാണിത്. അല്‍ദഫ്ന, അല്‍മര്‍ഖിയ, അല്‍ദുഹൈല്‍ മേഖലകളില്‍ പ്രത്യേക പരിശോധന നടത്തി. മന്ത്രാലയം ആരോഗ്യനിയന്ത്രണ വിഭാഗത്തിലെ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ വിവിധ ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നുണ്ട്. ദോഹ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യശാലകള്‍, ഫുഡ്ഔട്ട്ലെറ്റുകള് എന്നിവിടങ്ങളിലെല്ലാം സുരക്ഷയും ആരോഗ്യനിലവാരവും മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നുണ്ട്്. ജൂലൈ 28നു തുടങ്ങിയ കാമ്പയിന് ആഗസ്റ്റ് എട്ടുവരെ തുടരും.
ഇക്കാലയളവില്‍ അറവുശാലകള്‍, മത്സ്യ, പൗള്‍ട്രി വിൽപനകേന്ദ്രങ്ങള് എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇറക്കുമതി ചെയ്യപ്പെട്ടവയും പ്രാദേശിക കന്നുകാലികളുടെയും ലേലകേന്ദ്രങ്ങള്‍, കിയോസ്കുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറി സ്റ്റോറുകള്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്തവിതരണ കേന്ദ്രങ്ങള്‍, ഇവയുടെ സംഭരണ ശേഖരണ കേന്ദ്രങ്ങള്‍, മുനിസിപ്പല്‍ ശീതീകരണ സംഭരണ കേന്ദ്രങ്ങള്‍, വിവിധ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യയൂനിറ്റിെൻറ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. ഈദ് കാലയളവില്‍ സംഘടനകള്‍, കമ്പനികള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷ്യോൽപാദനം നടത്തുന്ന ഭക്ഷ്യസംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ സോണിലെ ഭക്ഷ്യ നിയന്ത്രണ യൂനിറ്റ് പരിശോധന ഉറപ്പാക്കും. ഭക്ഷ്യസുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഭക്ഷ്യസ്ഥാപനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. അറവുകേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ അഞ്ചു മുതൽ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കും.
വെള്ളി ദിവസം പ്രാർഥനക്കായി രാവിലെ 11 മുതൽ ഒന്നു വരെ അടച്ചിടും. മാട്, ഒട്ടകം എന്നിവക്കായുള്ള അറവ് ശാലകൾ രാവിലെ അഞ്ച് മുതൽ വൈകീട്ട് മൂന്നു വരെ രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കും. രാവിലെ അഞ്ചു മുതൽ 10 വരെയും ഉച്ച തിരിഞ്ഞ് ഒന്നു മുതൽ വൈകീട്ട് അഞ്ചു വരെയും ഇവ പ്രവർത്തിക്കും. ബലിപെരുന്നാൾ ആഘോഷങ്ങള്‍ക്കാവശ്യമായ മാംസോൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദാം ഫുഡ് കമ്പനിയും പ്രാദേശിക വിതരണക്കാരും ആവശ്യമായ തയാറെടുപ്പുകള്‍ ഇതിനായി നേരത്തേതന്നെ സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക ചെമ്മരിയാടുകള്‍ക്കു പുറമേ, ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെയും ലഭ്യത വിപണിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇറക്കുമതി ചെമ്മരിയാടുകളില്‍ പ്രധാനം ഇറാനിയന്‍, ജോര്‍ഡാനിയന്‍, സിറിയന്‍ എന്നിവയാണ്. ഇത്തവണ തുര്‍ക്കിഷ്, ഇറാഖി ചെമ്മരിയാടുകളുമുണ്ടാകും. തുര്‍ക്കിഷ് ചെമ്മരിയാടുകളുടെ വില 1050നും 1150 റിയാലിനുമിടയിലാണ്.
ഇറാഖി ചെമ്മരിയാടുകളുടെ വില 1100നും 1200 റിയാലിനുമിടയിലാണ്. വിലക്കുറവ് ഇറാനിയന്‍ ചെമ്മരിയാടുകള്‍ക്കാണ്, 900റിയാലാണ് ഇവയുടെ ശരാശരി വില. ഖത്തരികള്‍ക്കിടയില്‍ പ്രാദേശിക ചെമ്മരിയാടുകള്‍ക്ക് ആവശ്യകതയേറെയായതിനാല് അവയുടെ വിലയിലും വര്‍ധനയുണ്ട്. ഇത്തവണ വിപണിയില്‍ പ്രാദേശിക ചെമ്മരിയാടുകള്‍ കൂടുതലായുണ്ടാകും. പ്രാദേശിക ഫാമുകളിലെ മികച്ച രീതിയിലുള്ള ഉൽപാദനമാണ് ഇതിനുകാരണം.
ബലിപെരുന്നാൾ മുന്‍നിര്‍ത്തി നേരത്തേതന്നെ ചെമ്മരിയാടുകളെ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രാദേശിക ചെമ്മരിയാടുകള്‍ക്ക് ഏകദേശം 1400 റിയാല്‍ മുതലാണ് വില. ബലി നല്‍കാനുള്ള ആടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് വിദാം ഫുഡ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തരികൾക്കായി സബ്സിഡി നിരക്കിലുള്ള ആടുകളുടെ വിതരണം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
എല്ലാവിധ ചട്ടങ്ങളും പാലിക്കുന്ന ഉരുക്കളെ മാത്രമേ ബലിക്കായി നൽകുന്നുള്ളൂ. പൊതുശുചിത്വം പരിശോധിക്കുന്നതിനും അനധികൃത അറവുകാരെ പിടികൂടുന്നതിനുമായി ഈദ് ദിനങ്ങളില്‍ മുനിസിപ്പല്‍ കണ്ട്രോള് വകുപ്പിലെ പബ്ലിക് കണ്ട്രോള് ഡിവിഷന് ഇന്‍സ്പെക്ടർമാരുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും സമഗ്രപരിശോധന നടത്തും. ഒട്ടക, കന്നുകാലി അറവുശാലകളില്‍ ഉദ്യോഗസ്ഥര്‍ പുലർച്ച അഞ്ചു മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെയും വെള്ളിയാഴ്ചകളില്‍ പുലർച്ച അഞ്ചു മുതല്‍ രാവിലെ 10 വരെയും ഉച്ചക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ചുവരെയും പരിശോധന നടത്തും. ഓട്ടോമേറ്റഡ് അറവുശാലകളില്‍ രാവിലെ അഞ്ചു മുതല്‍ വൈകീട്ട് അഞ്ചുവരെ പരിശോധന നടത്തും. ഇന്‍സ്പെക്ടര്‍മാര്‍ ഉൽപന്നങ്ങളുടെ സാധുതയും പ്രദര്‍ശനരീതികളും പരിശോധിച്ച് ഭക്ഷ്യ ഉൽപന്നങ്ങള് മനുഷ്യ ഉപയോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നുണ്ട്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴില്‍ ദോഹ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ബലിപെരുന്നാൾ അവധിദിനങ്ങള്‍ക്ക് മുന്നോടിയായുള്ള ഭക്ഷ്യപരിശോധനാ കാമ്പയിന് കഴിഞ്ഞ ദിവസം തുടങ്ങി.
ഈദ് ആഘോഷവേളയില്‍ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണത്തിെൻറ ഭാഗമായാണിത്. അല്‍ദഫ്ന, അല്‍മര്‍ഖിയ, അല്‍ദുഹൈല്‍ മേഖലകളില്‍ പ്രത്യേക പരിശോധന നടത്തി. മന്ത്രാലയം ആരോഗ്യനിയന്ത്രണ വിഭാഗത്തിലെ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ വിവിധ ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നുണ്ട്. ദോഹ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യശാലകള്‍, ഫുഡ്ഔട്ട്ലെറ്റുകള് എന്നിവിടങ്ങളിലെല്ലാം സുരക്ഷയും ആരോഗ്യനിലവാരവും മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നുണ്ട്്. ജൂലൈ 28നു തുടങ്ങിയ കാമ്പയിന് ആഗസ്റ്റ് എട്ടുവരെ തുടരും.
ഇക്കാലയളവില്‍ അറവുശാലകള്‍, മത്സ്യ, പൗള്‍ട്രി വിൽപനകേന്ദ്രങ്ങള് എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇറക്കുമതി ചെയ്യപ്പെട്ടവയും പ്രാദേശിക കന്നുകാലികളുടെയും ലേലകേന്ദ്രങ്ങള്‍, കിയോസ്കുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറി സ്റ്റോറുകള്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്തവിതരണ കേന്ദ്രങ്ങള്‍, ഇവയുടെ സംഭരണ ശേഖരണ കേന്ദ്രങ്ങള്‍, മുനിസിപ്പല്‍ ശീതീകരണ സംഭരണ കേന്ദ്രങ്ങള്‍, വിവിധ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യയൂനിറ്റിെൻറ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. ഈദ് കാലയളവില്‍ സംഘടനകള്‍, കമ്പനികള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷ്യോൽപാദനം നടത്തുന്ന ഭക്ഷ്യസംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ സോണിലെ ഭക്ഷ്യ നിയന്ത്രണ യൂനിറ്റ് പരിശോധന ഉറപ്പാക്കും. ഭക്ഷ്യസുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഭക്ഷ്യസ്ഥാപനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. അറവുകേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ അഞ്ചു മുതൽ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കും.
വെള്ളി ദിവസം പ്രാർഥനക്കായി രാവിലെ 11 മുതൽ ഒന്നു വരെ അടച്ചിടും. മാട്, ഒട്ടകം എന്നിവക്കായുള്ള അറവ് ശാലകൾ രാവിലെ അഞ്ച് മുതൽ വൈകീട്ട് മൂന്നു വരെ രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കും. രാവിലെ അഞ്ചു മുതൽ 10 വരെയും ഉച്ച തിരിഞ്ഞ് ഒന്നു മുതൽ വൈകീട്ട് അഞ്ചു വരെയും ഇവ പ്രവർത്തിക്കും. ബലിപെരുന്നാൾ ആഘോഷങ്ങള്‍ക്കാവശ്യമായ മാംസോൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദാം ഫുഡ് കമ്പനിയും പ്രാദേശിക വിതരണക്കാരും ആവശ്യമായ തയാറെടുപ്പുകള്‍ ഇതിനായി നേരത്തേതന്നെ സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക ചെമ്മരിയാടുകള്‍ക്കു പുറമേ, ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെയും ലഭ്യത വിപണിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇറക്കുമതി ചെമ്മരിയാടുകളില്‍ പ്രധാനം ഇറാനിയന്‍, ജോര്‍ഡാനിയന്‍, സിറിയന്‍ എന്നിവയാണ്. ഇത്തവണ തുര്‍ക്കിഷ്, ഇറാഖി ചെമ്മരിയാടുകളുമുണ്ടാകും. തുര്‍ക്കിഷ് ചെമ്മരിയാടുകളുടെ വില 1050നും 1150 റിയാലിനുമിടയിലാണ്.
ഇറാഖി ചെമ്മരിയാടുകളുടെ വില 1100നും 1200 റിയാലിനുമിടയിലാണ്. വിലക്കുറവ് ഇറാനിയന്‍ ചെമ്മരിയാടുകള്‍ക്കാണ്, 900റിയാലാണ് ഇവയുടെ ശരാശരി വില. ഖത്തരികള്‍ക്കിടയില്‍ പ്രാദേശിക ചെമ്മരിയാടുകള്‍ക്ക് ആവശ്യകതയേറെയായതിനാല് അവയുടെ വിലയിലും വര്‍ധനയുണ്ട്. ഇത്തവണ വിപണിയില്‍ പ്രാദേശിക ചെമ്മരിയാടുകള്‍ കൂടുതലായുണ്ടാകും. പ്രാദേശിക ഫാമുകളിലെ മികച്ച രീതിയിലുള്ള ഉൽപാദനമാണ് ഇതിനുകാരണം.
ബലിപെരുന്നാൾ മുന്‍നിര്‍ത്തി നേരത്തേതന്നെ ചെമ്മരിയാടുകളെ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രാദേശിക ചെമ്മരിയാടുകള്‍ക്ക് ഏകദേശം 1400 റിയാല്‍ മുതലാണ് വില. ബലി നല്‍കാനുള്ള ആടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് വിദാം ഫുഡ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തരികൾക്കായി സബ്സിഡി നിരക്കിലുള്ള ആടുകളുടെ വിതരണം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story