Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകടലാമ...

കടലാമ പ്രജനനകാലം കഴിഞ്ഞു; ഫുവൈരിത്ത് ബീച്ച് നാളെ തുറക്കും

text_fields
bookmark_border
കടലാമ പ്രജനനകാലം കഴിഞ്ഞു;  ഫുവൈരിത്ത് ബീച്ച് നാളെ തുറക്കും
cancel
camera_alt?????????????????????????? ????????????????? ???????????? ?????????????????

ദോഹ: രാജ്യത്തെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈരിത്ത് ബീച്ച് ആ ഗസ്റ്റ് ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നുന ല്‍കും. കടലാമകളുടെ പ്രജനനകാലം സമാപിച്ചതോടെയാണ ് ബീച്ച് തുറക്കുന്നതെന്ന് മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്ര ാലയത്തിലെ വന്യജീവി വകുപ്പ് അറിയിച്ചു. കടലാമകളുടെ പ്രജനനകാലമായതിനാല്‍ ഏപ്രില്‍ മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഫോക്സ് ബില്‍ ഇനത്തില്‍പ്പെട്ട കടലാമകള്‍ പ്രജനനത്തിനായി ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൂട്ടത്തോടെ തീരത്തെത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം ആമകളാണ് പ്രജനനത്തിനായി എത്തുന്നത് എന്നതിനാലാണ് പരിസ്ഥിതി വകുപ്പ് സംരക്ഷണം നല്‍കുന്നത്. സീസണ്‍ സമാപിച്ചതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.

മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി പെട്ടികളും ബീച്ചില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫുവൈരിത്ത് ബിച്ചില്‍ കടലാമകളുടെ പ്രജനനകാലത്തിെൻറ തുടക്കത്തില്‍ മന്ത്രാലയം നിരവധി പരിപാടികള്‍ നടത്തിയിരുന്നു. ഫുവൈരിത്തിലെ പ്രജനന പ്രദേശം പൂര്‍ണമായും വേലികെട്ടി സംരക്ഷിച്ചിരുന്നു. മുട്ട വിരിയുന്നതിനുള്ള സംരക്ഷണത്തിനായാണിത്. പ്രജനന സമയത്ത് വലിയ ശബ്ദം, വാഹനം ഓടിക്കല്‍ ഇവയെല്ലാം പ്രജനനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കടലാമകള്‍ക്ക് മുട്ടയിടാനായി പ്രത്യേക കൂടുകളാണ് അധികൃതര്‍ സജ്ജീകരിച്ചിരുന്നത്. ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് ഓരോ കൂട്ടിലും ഇടുന്നത്. 52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും.

ഇത്തവണത്തെ സീസണില്‍ കടലാമ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തിെൻറ വടക്കന്‍ തീരങ്ങളിലേയും ദ്വീപുകളിലേയും പ്രജനന ശതമാനം വളരെ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ചും അല്‍ഗരിയ, അല്‍ മൊറോന, അല്‍മാഫിര്‍ എന്നിവിടങ്ങളില്‍ കടലാമകളുടെ പ്രജനനം വര്‍ധിച്ചിട്ടുണ്ട്. ഹലൂല്‍, ഷരീവു, രഖന്‍, ഉംതെയ്സ് എന്നീ ദ്വീപുകളിലും കടലാമകള്‍ മുട്ടയിടാനെത്താറുണ്ട്. 2013 മുതലാണ് കടലാമകളുടെ സംരക്ഷണ പദ്ധതി മന്ത്രാലയം തുടങ്ങിയത്. ഖത്തര്‍ പെട്രോളിയത്തിെൻറയും ഖത്തര്‍ സര്‍വകലാശാലയുടേയും സഹകരണത്തോടെയാണിത്.

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി ഖത്തര്‍ യൂനി വേഴ്സിറ്റിയിലെ എന്‍വയണ്‍മെൻറല്‍ സയന്‍സ് സെൻറര്‍ (ഇ.എസ്.സി പാരിസ്ഥിതിക ശാസ്ത്ര കേന്ദ്രം) പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഖത്തര്‍ പെട്രോളിയത്തിെൻറ ധനസഹായത്തോടെയാണ് ഹോക്സ്ബില്‍ കടലാമകളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കിവരുന്നത്. പ്രത്യേക വിദഗ്ധരടങ്ങിയ ടീമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഖത്തരി തീരങ്ങളിലെ ഹോക്സ്ബില്‍ കടലാമകളെക്കുറിച്ച് 2002 മുതല്‍ ഖത്തര്‍ പെട്രോളിയവും ഇ.എസ്.സിയും പഠനങ്ങള്‍ നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story