ഫിഫ ക്ലബ് ലോകകപ്പ് ഡിസംബർ 11 മുതൽ
text_fieldsദോഹ: ഈ വർഷത്തെ ക്ലബ് ലോകകപ്പ് ഡിസംബർ 11ന് ആരംഭിച്ച് 21ന് അവസാനിക്കുമെന്ന് ഫിഫ കൗൺസിൽ ബ്യൂറോ അറിയിച്ചു. നിലവിലെ ഫോർമാറ്റിൽ തന്നെ ഏഴ് ടീമുകളായിരിക്കും ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുക.
ഉദ്ഘാടന മത്സരത്തിൽ ഖത്തറിൽനിന്നുള്ള അൽസദ്ദും ഒ.എഫ്.സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഹൈൻഗെനും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്നും ഫിഫ വ്യക്തമാക്കി. ഇതുവരെയായി മൂന്നു ടീമുകളാണ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കോൺകാകഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മെക്സികോ ടീം സി.എഫ്.മോൺടിററി, ഒ.എഫ്.സി ചാമ്പ്യന്മാരായ ന്യൂ കാലിഡോണിയയിൽ നിന്നുള്ള ഹൈൻഗെൻ സ്പോർട്ട്, യുവേഫ ചാമ്പ്യന്മാരായ ലിവർപൂൾ എഫ്. സി എന്നിവരാണവർ.
ആതിഥേയരാജ്യമായ ഖത്തറിനെ പ്രതിനിധാനംചെയ്ത് നിലവിൽ അൽ സദ്ദ് ക്ലബിനെയാണ് നിർണയിച്ചിരിക്കുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ജേതാക്കളെ ആശ്രയിച്ചായിരിക്കും അൽസദ്ദിെൻറ ഭാവി. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഖത്തറിൽനിന്നുള്ള ടീം ജേതാക്കളായാൽ അവർ നേരിട്ട് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. രണ്ടാംസ്ഥാനക്കാർ ഒന്നാംറൗണ്ടിൽ ഹൈൻഗെനുമായി ഏറ്റുമുട്ടും.
ഖത്തർ ടീം ചാമ്പ്യന്മാരായില്ലെങ്കിൽ നിലവിലെ സ്റ്റാർസ് ലീഗ് ജേതാക്കളെന്നനിലയിൽ അൽസദ്ദിനായിരിക്കും നറുക്ക് വീഴുക. അങ്ങനെയങ്കിൽ ഉദ്ഘാടന മത്സരത്തിൽ ഡിസംബർ 11ന് ഹൈയ്ൻഗെനുമായി അൽസദ്ദ് ഏറ്റുമുട്ടും. ഒന്നാം റൗണ്ട് ജേതാക്കൾ, എ.എഫ്.സി, സി.എ.എ.ഫ്, കോൺകാകഫ് പ്രതിനിധികൾ എന്നിവർ രണ്ടാം റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും.
സെമിഫൈനലിൽ രണ്ടാംറൗണ്ടിലെ ജേതാക്കൾ
യുവേഫ ജേതാക്കളായ ലിവർ പൂൾ, തെക്കനമേരിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളാകുന്ന ടീം എന്നിവരുമായും ഏറ്റുമുട്ടും. ഡിസംബർ 17, 18 ദിവസങ്ങളിലാണ് സെമി പോരാട്ടങ്ങൾ. ഡിസംബർ 21നാണ് കലാശപ്പോ
രാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.