ഭക്ഷ്യസുരക്ഷ: ലക്ഷ്യത്തിലേക്ക് അടുത്ത് രാജ്യം
text_fieldsദോഹ: കൃഷി, കോഴി, കന്നുകാലി ഉൽപാദനം തുടങ്ങിയ മേഖലയിൽ രാജ്യ ം വളർച്ചയിൽ. പല മേഖലകളിലും സ്വയംപര്യാപ്തതയിലേക്ക് എത്തുക യാണ് രാജ്യം. പാലിെൻറയും മറ്റ് പാൽ ഉൽപന്നങ്ങളുെടയും കാര്യത്തിൽ ഇ ത് വിജയത്തിൽ എത്തിയിട്ടുണ്ട്. ഖത്തറിെൻറ സ്വന്തം പാൽകമ്പനിയായ ബ ലദ്ന പല ഉൽപന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും ഒരുങ് ങുകയാണ്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ വലിയ പുരോഗതി ആണ് കൈവരിക്കാന്‍ കഴിയുന്നത്.
മൂന്നാംവർഷത്തിലും ഖത്തറിനെത ിരായ ഉപരോധം തുടരുേമ്പാഴും ഇൗ രംഗത്തെ വൻ വളർച്ച രാജ്യത്തിെൻറ ശക്തി വിളിച്ചോതുന്നു. ഉപരോധം തുടങ്ങിയ 2017 ജൂണ്‍ അഞ്ചിന് മുമ്പുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ ഉൽപാദനത്തില് വലിയ വര്‍ധനയാണ് കൈവരിക്കാനായത്. ഭക്ഷ്യസുരക്ഷയും പ്രാദേശിക ഭക്ഷ്യോൽപാദനത്തില് സ്വയംപര്യാപ്തതയും കൈവരിക്കുന്നതില്‍ രാജ്യത്തിന് വലിയ മുന്നേറ്റം കൈവരിക്കാനായതായി പ്രാദേശിക അറബിപത്രം ‘അല്‍റായ’ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പച്ചക്കറികളുടെ കാര്യത്തില്‍ 24 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യത്തിനായിട്ടുണ്ട്.
2023 ആകുമ്പോഴേക്കും 70 ശതമാനത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ജലവും വൈദ്യുതിയും ഏറ്റവും കുറഞ്ഞ അളവില്‍ ഉപയോഗപ്പെടുത്തി, ഹരിതഗൃഹങ്ങള്‍ പോലെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ പച്ചക്കറി ഉൽപാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ഇറക്കുമതി ചെയ്യുന്നവയെക്കാള്‍ പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ന ടപടികളെടുക്കുന്നുണ്ട്.
കാര്‍ഷികമേഖലയില്‍ പച്ചക്കറി ഉൽപാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സ്വയംപര്യാപ്തത ത്വരിതപ്പെടുത്തുന്നതിനായി 10 പുതിയ പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഹരിതഗൃഹ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതികള്‍ വികസിപ്പിക്കുന്നത്.
കൃഷിവിളകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രാദേശിക ഉൽപാദനം വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നൽകുന്നത്. ഖത്തറില്‍തന്നെ പരമാവധി വിള ഉൽപാദനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. പ്രാദേശികമായോ വിദേശത്തോ ഉൽപാദിപ്പിക്കുന്ന എല്ലാ ഉൽപന്നങ്ങളും ഭക്ഷ്യസുരക്ഷയുടെ ഭാഗമായിവരും. പ്രതിവര്‍ഷം 21,000 ടണ്‍ പച്ചക്കറി ഉൽപാദനത്തിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷം സ്ക്വയർ മീറ്ററില്‍ വീതമായി 24 പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ പച്ചക്കറികളുടെ ഉൽപാദനം പ്ര തിവര്‍ഷം 50,000 ടണ്ണിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
ഈത്തപ്പഴ ഫാമുകള്‍ക്കും മന്ത്രാലയം പിന്തുണ നല്‍കുന്നുണ്ട്. ഈത്തപ്പഴ ഉൽപാദനത്തില് സ്വയംപര്യാപ്തത ഒരുവര്‍ഷത്തിനുള്ളില്‍ 86 ശതമാനത്തില്‍നിന്നും 90 ശതമാനത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. 8.5 ദശലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് ശുദ്ധീകരിച്ച പുനരുപയോഗം ചെയ്ത മലിനജലം ഉപയോഗിച്ച് 14,000 ടണ്‍ ഹരിതകാലിത്തീറ്റ ഉൽപാദിപ്പിക്കുന്നതിനായി നാലു പദ്ധതികളും മന്ത്രാലയം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 16,000 ടണ്‍ ഹരിതകാലിത്തീറ്റ ഉൽപാദിപ്പിക്കുന്നതിനായി മറ്റു ആറു പദ്ധതികളും നടപ്പാക്കും.
സ്വയംപര്യാപ്തത 55 ശതമാനത്തില്‍നിന്നും 63 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കന്നുകാലി ഉൽപാദകര്ക്ക് പിന്തുണയും സഹായവും നല്കിവരുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ പ്രാദേശിക ഫാമുകളില്‍നിന്നും ചെമ്മരിയാടുകളെ വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വയംപര്യാപ്തത 15 ശതമാനത്തില്‍നിന്നും 30 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഫ്രഷ് പൗള്‍ട്രിയുടെ കാര്യത്തില്‍ 124 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചു. ഖത്തറിലെ പൗള്‍ട്രി ഉപഭോഗത്തിെൻറ 20 ശതമാനം ഫ്രഷ് പൗള്‍ട്രിയും 80ശതമാനം ഫ്രോസണ്‍ പൗള്ട്രിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.