റിക്രൂട്ട്മെൻറ് ഒാഫിസുകളെ തരംതിരിക്കുന്നു
text_fieldsദോഹ: നൽകുന്ന സേവനങ്ങൾ, അപേക്ഷകരുെട എണ്ണം, വലുപ്പം തുടങ്ങിയവ മു ൻനിർത്തി രാജ്യത്തെ റിക്രൂട്ട്മെൻറ് ഒാഫിസുകളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നു. താൽക്കാലികമായാണ് ഇത്തരമൊരു സംവിധാനമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളായാണ് തരംതിരിക്കൽ. അധികം താമസിയാതെ ഇതിനുള്ള പ്രവർത്തനം തുടങ്ങും. മന്ത്രാലയവും റിക്രൂട്ട്മെൻറ് ഒാഫിസുകളുമായി സഹകരിച്ചാവും ഇതിെൻറ നടപടിക്രമങ്ങൾ. ഇതിെൻറ വിവിധ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട്മെൻറ് ഒാഫിസുകൾ മന്ത്രാലയത്തിന് വിവരങ്ങൾ നൽകണം. പൗരന്മാർ, പ്രവാസികൾ, ഒാഫിസ് ഉടമകൾ എന്നിവരുടെ താൽപര്യങ്ങൾ കണക്കിലെടുത്താവും തരംതിരിക്കൽ. കമ്പനികൾ നൽകുന്ന വിവരങ്ങളുെട അടിസ്ഥാനത്തിൽ ഒാൺലൈൻ വഴിയായിരിക്കും നടപടികൾ. ഇരുകക്ഷികളുടെയും അവകാശസംരക്ഷണം ഉറപ്പാക്കാനും സമയലാഭത്തിനും പരിഷ്കരണം സഹായകരമാവുമെന്നും വിലയിരുത്തപ്പെടുന്നു.
തരംതിരിക്കലിനുമുമ്പ് മന്ത്രാലയത്തിന് പ്രതിമാസവിവരങ്ങൾ നൽകാത്ത ഒാഫിസുകളെ കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും പട്ടികയിൽ ഉൾപ്പെടുത്തില്ല. തരംതിരിക്കൽ സംബന്ധിച്ച റിപ്പോർട്ടുകൾ യഥാസമയം മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഒാഫിസിലെ ഉദ്യോഗസ്ഥരുടെ എണ്ണം, അപേക്ഷകൾ നൽകിയിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം, അപേക്ഷകരുടെ എണ്ണത്തിെൻറ അനുപാതം, അപേക്ഷകരുടെ കരാറിലെ ഭേദഗതിയുടെ തോത്, തൊഴിൽനിയമലംഘനത്തിെൻറ കുറവ്, അംഗീകൃത വിദേശ റിക്രൂട്ട്മെൻറ് ഒാഫിസുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തും. ഇതിൽ ആവശ്യമായ ഭേദഗതി നടത്താനും വിവരങ്ങൾ നൽകാനും ഒാഫിസുകൾക്ക് നിർദേശങ്ങൾ നൽകും. തരംതിരിക്കൽ പട്ടികയിൽ ഉൾപ്പെടുന്ന ഒാഫിസുകൾക്ക് വിവിധ നേട്ടങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശരാജ്യങ്ങളിൽ നടക്കുന്ന തൊഴിൽസംബന്ധമായ യോഗങ്ങളിലും മറ്റും പട്ടികയിൽ ഉൾപ്പെടുന്ന കമ്പനികളെ ഉയർത്തിക്കാട്ടും. നിക്ഷേപകർക്കിടയിൽ ഒാഫിസുകളെ പരിചയപ്പെടുത്താൻ ഖത്തർ ചേംബറുമായി സഹകരിച്ചാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.