Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകകപ്പ്: ഫ്രാങ്ക്ലിന്‍ ഫോയറുടെ  വാദങ്ങൾ തെറ്റെന്ന് ഖത്തർ
cancel

ദോഹ: ‘ദ അറ്റ്ലാൻറിക്’ പ്രസിദ്ധീകരണത്തിൽ ഖത്തർ ലോകകപ്പിനെത ിരായ വന്ന ഫ്രാങ്ക്ലിന്‍ ഫോയറുടെ ‘കാന്‍സല്‍ ഖത്തര്‍’ റിപ്പോര്‍ട്ട ് ഖത്തർ തള്ളി. പരാജയപ്പെട്ട തത്ത്വങ്ങളിലും വാദങ്ങളിലുമൂന്നിയുള്ളതാണ് ഇതെന്ന് ഖത്തര്‍ വിശദീകരിച്ചു. സോക്കര്‍ ആരാധന വളരെ വേഗത്തില്‍ വളരുന്ന രാജ്യത്താണ് ലോകകപ്പ് 2022 അരങ്ങേറുന്നതെന്ന് യു.എ.സിലെ ഖത്തറിെൻറ മീഡിയ അറ്റാഷെ ജാസിം ബിന്‍ മന്‍സൂര്‍ ആൽഥാനി പറഞ്ഞു. ലോകകപ്പ് പോലൊരു ചടങ്ങിന് അറബ് ലോകം ആതിഥേയത്വം വഹിക്കുകയെന്നത് അത്ഭുതകരമായ സംഗതിയാണ്. കഴിവിനപ്പുറത്ത് മറ്റെന്തോ നൽകിയാണ് ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ നേടിയെടുത്തത് എന്ന ഫോയറിെൻറ വാദം അംഗീകരിക്കാനാവില്ല. ഖത്തര്‍ ലോകകപ്പ് അവകാശം നേടിയെടുത്തത് എങ്ങനെയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നുണ്ട്. എട്ടിനെതിരെ 14 വോട്ടുകള്‍ക്കാണ് ഖത്തര്‍ വ്യക്തമായ ആധിപത്യം നേടിയത്. അതു കൊണ്ടുതന്നെ, വ്യാജവിവരങ്ങള്‍ ദൂരെക്കളയുകയാണ് നല്ലതെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.

ഇൻറര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫെഡറേഷെൻറ 2013ലെ റിപ്പോര്‍ട്ട് ഒരു ലജ്ജയുമില്ലാതെ ഫോയര്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍, പ്രവാസി തൊഴിലാളികള്‍ക്ക് വ്യവസായ സംരക്ഷണം നൽകുന്ന കാര്യത്തില്‍ ഖത്തര്‍ സുതാര്യമായ നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. 2017ല്‍ ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായ ശാരന്‍ ബാറൊ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. ആരോഗ്യം, സുരക്ഷ പ്രവാസി തൊഴിലാളികളുടെ ക്ഷേമം, തുടങ്ങിയ കാര്യങ്ങളില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. റിക്രൂട്ട് ചെയ്യപ്പെടുന്നതു മുതല്‍ രാജ്യത്ത് എത്തിച്ചേരുന്നതും ഖത്തറിലെ പ്രവര്‍ത്തന കാലത്തും നാട്ടിലേക്ക് തിരികെ പോകുന്നതുവരെയുള്ള കാര്യങ്ങളില്‍ കൃത്യമായി അധികൃതർ ഇടപെടുന്നുണ്ടെന്നും അറിയിച്ചു. അടുത്ത ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതില്‍ ഖത്തര്‍ ഏറെ അഭിമാനിതരാണെന്നും അറ്റാഷെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story