ഖത്തറിെൻറ റിയല്‍ എസ്റ്റേറ്റ് മേഖല ഭാവിയിലും സുശക്തം
text_fieldsദോഹ: രാജ്യത്തിെൻറ റിയല്‍ എസ്റ്റേറ്റ് മേഖല വരും കാലവും സുശക്തമെന്ന് റിപ്പോർട്ട്. കൂടുതല്‍ ദീര്‍ഘകാല നിക്ഷേപകരെ ആകര്‍ഷിക്കുന് നതാണ് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെന്ന് വാലു സ്റ്റാ ര്‍ട്ട് പുറത്തിറക്കിയ രണ്ടാംപാദ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വരും പാദവാര്‍ഷികങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താൽപര്യമുണ്ടാക്കുന്നതായിരിക്കും കമ്പോളം. നിയമത്തിലെ പുതിയ പരിഷ്കരണം റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഗുണകരമായിരിക്കും. ഈ വര്‍ഷം രണ്ടാം പാദത്തോടെ 2,94,700 യൂനിറ്റ് താമസകേന്ദ്രങ്ങളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായുള്ളത്. പേള്‍ ഖത്തര്‍, ലുസൈല്‍, ഫരീജ് ബിന്‍ മഹ്മൂദ്, ഓള്‍ഡ് അല്‍ഗാനിം, ഫരീജ് അബ്ദുല്‍ അസീസ്, മുശൈരിബ്, അല്‍ ദഫ്ന, അല്‍ ഖീസ, അല്‍ വജ്ബ, ഉം സലാല്‍ അലി തുടങ്ങിയ ഭാഗങ്ങളിലായാണ് അപ്പാര്‍ട്ട്മെൻറുകളും വില്ലകളുമുള്ളത്.
രാജ്യത്താകമാനം 129 കേന്ദ്രങ്ങളിലായി 26,890 ഹോട്ടല്‍ മുറികളാണ് രണ്ടാം പാദത്തിലുള്ളത്. ഈ വര്‍ഷം മേയ് വരെ 9,22,132 പേരാണ് ഖത്തറിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 11 ശതമാനത്തിെൻറ വര്‍ധനയാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ മാളുകളില്‍നിന്നും പഴയ മാളുകള്‍ കടുത്ത മത്സരങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതിെൻറ ഫലമായി അഞ്ചു ശതമാനം വരെ വാടക കുറക്കാന്‍ സമ്മർദവുമുണ്ട്.
ദോഹ നഗരത്തില്‍ ചതുരശ്ര മീറ്ററിന് 195 റിയാല്‍ വാടക ലഭിക്കുമ്പോള്‍ ദോഹക്ക് പുറത്ത് 180 റിയാലാണ് ഈടാക്കുന്നത്. പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഓഫിസ് സ്ഥലത്തിെൻറ ലഭ്യതയില്‍ വലിയ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് വാടകക്കാര്‍ക്ക് കൂടുതല്‍ മികച്ച വാഗ്ദാനം നൽകാന് സ്ഥലമുടകള്‍ തയാറാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.