ആ ഫ്രഞ്ച് നിര്‍മിത മിസൈൽ ഖത്തർ 25 വർഷം മുമ്പ് വിറ്റത്
text_fieldsദോഹ: ഇറ്റലിയിലെ നിയോ നാസി അനുഭാവികളുടെ കേന്ദ്രത്തിൽ നടത്തി യ പരിശോധനയിൽ പിടിച്ചെടുത്ത ശേഖരത്തിൽ ഖത്തറിെൻറ സായുധ സേനയില്‍നിന്നുള്ള ഫ്രഞ്ച് നിര്‍മിത മാട്ര എയര്‍ ടു എയര്‍ മിസ ൈല് കണ്ടെടുത്ത സംഭവത്തിൽ ഖത്തറിെൻറ വിശദീകരണം പുറത്തുവന്ന ു.
ഇറ്റലിയില്‍ പിടിച്ചെടുത്ത ഫ്രഞ്ച് മിസൈല്‍ 25 വര്‍ഷം മുമ്പ് മൂന്നാം രാജ്യത്തിന് ഖത്തര്‍ വിറ്റതാണ്. ഒരുകാലത്ത് ഖത്തര്‍ സൈന്യത്തിെൻറ ഉടമസ്ഥതയിലായിരുന്ന ഫ്രഞ്ച് മിസൈല്‍ ഇറ്റലിയില്‍നിന്ന് നിയോനാസി അനുഭാവികളിൽനിന്ന് പിടിച്ചെടുത്ത വലിയ ആയുധശേഖരത്തില്‍ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഖത്തറിെൻറ ഔദ്യോഗിക വിശദീകരണം.
25 വര്‍ഷം മുമ്പ് ഒരു മൂന്നാം രാജ്യത്തിന് ഖത്തര്‍ വിറ്റ മിസൈലാണ് പിടിച്ചെടുത്ത ആയുധശേഖരത്തിലുള്ളതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ഖാദിര്‍ പറഞ്ഞു. വര്‍ഷങ്ങൾക്കുമുമ്പ് വിറ്റ മിസൈല്‍ മറ്റൊരു രാജ്യത്തിലെ ഇതര കക്ഷിയുടെ ൈകയിലെത്തിയതില് ആശങ്കയുണ്ടെന്നും അല്‍ഖാദിര്‍ പറഞ്ഞു. ഇറ്റാലിയന്‍ പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്ത ഉത്കണ്ഠയോടെയാണ് തങ്ങള്‍ നോക്കിക്കാണുകയും പിന്തുടരുകയും ചെയ്യുന്നതെന്ന് ഖത്തര്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതുപ്രകാരം തീവ്ര വലതുകക്ഷിക്കൊപ്പമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങളില്‍ ഒരു ഘട്ടത്തില്‍ ഖത്തരി സായുധസേനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്രഞ്ച് മിസൈലും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് ഖത്തറിലെ അധികൃതര്‍ ബന്ധപ്പെട്ട ഇറ്റാലിയന്‍ അധികൃതരുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയിരുന്നു.
25 വര്‍ഷം മുമ്പ് മാട്ര മിസൈല്‍ വിറ്റ മറ്റൊരു സൗഹൃദ രാജ്യത്തിെൻറ അധികാരികളുമായും അന്വേഷണം നടത്തി. അന്വേഷണത്തിെൻറ പ്രാരംഭഘട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെയും ട്രാക്ക് ചെയ്ത സീരിയല്‍ നമ്പറിെൻറയും അടിസ്ഥാനത്തില്‍ ഇറ്റലിയില്‍ പിടിച്ചെടുത്ത മാട്ര സൂപ്പര്‍ 530 മിസൈല്‍ 1994ല്‍ ഖത്തര്‍ വിൽപന നടത്തിയതാണ്. അന്വേഷണത്തിെൻറ ഈ ഘട്ടത്തില്‍ പേരു വെളിപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്ന ഒരു സൗഹൃദ രാജ്യത്തിന് വിറ്റ 40 മാട്ര സൂപ്പര്‍ 530 മിസൈലുകളില്‍ ഉള്‍പ്പെട്ടതാണിത് -ലുലുവ അല്‍ഖാദിര്‍ വിശദീകരിച്ചു. വസ്തുതകള്‍ വെളിപ്പെടുന്നതിനായി ഇറ്റലിയുൾപ്പെടെയുള്ള പ്രസക്ത കക്ഷികളുമായി ഖത്തര്‍ ഇപ്പോള്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.